അഞ്ചൽ : പുനലൂർ എംഎൽഎ പി.എസ്.സുപാലിന്‍റെ 2022-23 സാമ്പത്തിക വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 25,59,825 രൂപ ചെലവഴിച്ചു വാങ്ങിയ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ആംബുലൻസ് സര്‍വീസ് നിര്‍ത്തിയ അവസ്ഥയിലാണ്.

അവശ്യഘട്ടങ്ങളില്‍ പോലും പൊതുജനങ്ങള്‍ക്ക് നൽകാതെ ആംബുലന്‍സ് ഏരൂർ പഞ്ചായത്ത്‌ പടിക്കൽ നിർത്തിയിട്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പഞ്ചായത്ത്‌ സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള വാഹനം പിഎച്ച്സിയ്ക്ക് നൽകാൻ തീരുമാനം എടുത്തിട്ടും ആരോഗ്യ വകുപ്പിന്‍റെ നിബന്ധനകൾ പാലിച്ചു കൈമാറ്റം നടത്താൻ സാധിക്കാത്തതാണ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ കാരണമായത്.

2024 ജനുവരിയിൽ പഞ്ചായത്തിലെത്തിയ വാഹനത്തിന് ഡ്രൈവറെ നിയമിച്ചത് ജൂലൈ മാസത്തിലാണ്. ജൂലൈ മാസം മുതൽ ആംബുലൻസ് ഓടിയ ഇനത്തിലുള്ള കണക്കുകൾ പോലും പഞ്ചായത്തിൽ ഇല്ല. ഡ്രൈവറുടെ ശമ്പളം, ഇന്ധന ചെലവ് അടക്കമുള്ള ഒരു കണക്കും പഞ്ചായത്തിൽ ഇല്ലെന്നു കോണ്‍ഗ്രസ് ആരോപിക്കുന്നു. പിഎച്ച്സി വാഹനം ഏറ്റെടുക്കണമെങ്കിൽ ആരോഗ്യ വകുപ്പ് ഡയറക്‌ടർ അല്ലെങ്കിൽ ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരിൽ ആരുടെയെങ്കിലും പേരിൽ ഉടമസ്ഥാവകാശം മാറ്റി നൽകുകയാണ് വേണ്ടത്.

അങ്ങനെ ചെയ്‌താൽ ഏരൂർ പഞ്ചായത്തിലെ ജനങ്ങൾക്ക്‌ ആംബുലൻസിന്‍റെ സേവനം ലഭിക്കില്ലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ആംബുലൻസിന്‍റെ സേവനം ഉടന്‍ ആരംഭിക്കണമെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളും പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.

2005-ൽ പി.എസ്.സുപാലിന്‍റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും വാങ്ങി നൽകിയ ആംബുലൻസ് ഉപയോഗിക്കാൻ കഴിയാതെ ഏരൂർ പകൽ വീടിനടുത്തു സ്ഥിരമായി വിശ്രമിക്കുമ്പോഴാണ് പഞ്ചായത്തിലെ ജനങ്ങൾക്ക്‌ ഉപയോഗിക്കാൻ പുതിയ ആംബുലൻസ് എംഎൽഎ നൽകുന്നത്.

ഈ ആംബുലന്‍സിനും പഴയ ഗതി വരാന്‍ അനുവദിക്കില്ലെന്നാണ് സമരക്കാര്‍ പറയുന്നത്. സെക്രട്ടറിയുമായുള്ള ചർച്ചയിൽ സമരക്കാർ ആവശ്യപ്പെട്ടതനുസരിച്ചു പഞ്ചായത്തിന്‍റെ ഉടമസ്ഥതയിൽ ആംബുലൻസ് നിലനിർത്തുന്നതിന് വേണ്ടി ഭരണസമിതി യോഗം കൂടി തീരുമാനം എടുത്ത് എംഎൽഎയെ സമീപിച്ചു.

സർക്കാരിൽ നിന്ന് അനുകൂല തീരുമാനം വാങ്ങാമെന്നു സെക്രട്ടറി ഉറപ്പു നൽകിയിരിക്കുകയാണ് ഇപ്പോൾ. ഇതോടെയാണ് ഉപരോധ സമരം നാട്ടുകാർ അവസാനിപ്പിച്ചത്. ഡിസിസി എക്സിക്യൂട്ടീവ് അംഗം പി.ബി.വേണുഗോപാൽ, പഞ്ചായത്ത്‌ കോർ കമ്മിറ്റി ചെയർമാൻ സി.ജെ.ഷോം, മണ്ഡലം പ്രസിഡന്‍റ് ഗീവർഗീസ്, യുഡിഫ് ചെയർമാൻ പത്തടി സുലൈമാൻ, പഞ്ചായത്തംഗം അനു രാജ്, ബ്ലോക്ക്‌ കമ്മിറ്റി ഭാരവാഹികളായ ശശിധരൻ പിള്ള, ബഷീർ, പി.വി.പ്രകാശ്, റെജി, ഷാനവാസ്‌ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.