കോൺഗ്രസ് നേതാവിന്‍റെ വീട് ഏറ്റെടുക്കുന്നതു തടഞ്ഞ് സിപിഎം നേതാക്കൾ
Wednesday, February 1, 2023 10:19 PM IST
പത്തനംതിട്ട: ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനേ തുടര്‍ന്ന് ലേലം ചെയ്ത വീടും കടമുറിയും ഏറ്റെടുക്കാനെത്തിയ അഭിഭാഷക കമ്മീഷനെയും ലേലം കൊണ്ടയാളെയും തടയാൻ മുന്നിട്ടുനിന്ന് സിപിഎം, ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കൾ.

പത്തനംതിട്ട നഗരസഭ മുൻ ചെയർപേഴ്സണും കെപിസിസി മുൻ സെക്രട്ടറിയുമായ അജീബ എം. സാഹിബിന്‍റെ വീടും കടമുറിയും ഏറ്റെടുക്കാനെത്തിയ സംഘത്തെയാണ് സിപിഎം നേതാക്കൾ തടഞ്ഞത്. എന്നാൽ പാർട്ടി നേതാക്കളുടെ നടപടിക്കെതിരേ എതിർശബ്ദങ്ങൾ രൂക്ഷമായി. എസ്എഫ്ഐ നേതാവായിരുന്ന സി.വി. ജോസിന്‍റെ കൊലപാതകവുമായി ബന്ധമുള്ള കുടുംബത്തെ സഹായിക്കാൻ സിപിഎം പ്രാദേശിക നേതാക്കൾ കൈയയച്ചു സഹായിച്ചതാണ് വിമർശനത്തിനു കാരണമായത്. എന്നാൽ സി.വി. ജോസ് കൊലപാതക കേസിൽ അജീബയുടെ ഭർത്താവിനെ പ്രതി ചേർത്തിരുന്നെങ്കിലും കോടതി വെറുതെവിടുകയായിരുന്നു.

ജപ്തി നടപടികൾക്കുശേഷം വീടും കടമുറിയും ലേലം ചെയ്ത നടപടികൾ പൂർത്തീകരിക്കാനാണ് അഭിഭാഷക കമ്മീനും ലേലംകൊണ്ട അടൂര്‍ ആനന്ദപ്പള്ളി ശ്രീമംഗലത്ത് ഷണ്‍മുഖം ചെട്ടിയാരും ഇന്നലെ എത്തിയത്. പ്രതിഷേധം ഉ‍യർന്നെങ്കിലും ശക്തമായ പോലീസ് സംരക്ഷണയില്‍ അഭിഭാഷക കമ്മിഷന്‍ സ്ഥലത്ത് പ്രവേശിച്ച് വീട് ഒഴിപ്പിച്ച ശേഷം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്.

ബാങ്കില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടക്കാഞ്ഞതിനെ തുടര്‍ന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് അജീബ എം. സാഹിബിന്‍റെ ഉടമസ്ഥതയിലുള്ള നാലു സെന്‍റ് ഭൂമിയും അതിലുള്ള കടമുറികളും വീടും എറണാകുളം ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍-2 കോടതി 2011 ജനുവരിയിൽ ലേലം ചെയ്തിരുന്നു. അടൂര്‍ ആനന്ദപ്പള്ളി ശ്രീമംഗലത്ത് ഷണ്‍മുഖം ചെട്ടിയാര്‍, കാഞ്ഞിരപ്പള്ളി ചിറക്കടവ് കിഴക്കേതില്‍ രാജേഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് ലേലത്തില്‍ വസ്തുവകകള്‍ ഏറ്റെടുത്തത്. എന്നാല്‍ ഉടമ വീണ്ടും കോടതിയെ സമീപിച്ചതിനാല്‍ ഇവര്‍ക്ക് വസ്തു ഏറ്റെടുക്കാനായില്ല.

തുടര്‍ന്ന് ഉടമയുടെ വാദഗതികള്‍ ബന്ധപ്പെട്ട കോടതികള്‍ തള്ളിയതോടെ ഹൈക്കോടതിയില്‍ നിന്നും ലേലം കൊണ്ടവര്‍ക്ക് അനുകൂല ഉത്തരവ് ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വസ്തു ഒഴിപ്പിച്ചെടുക്കുന്നതിന് റിക്കവറി ഓഫീസര്‍ അഭിഭാഷക കമ്മീഷനെ നിയോഗിച്ചു.

കമ്മീഷന്‍ അജീബയുടെ താമസ സ്ഥലത്തെത്തി കടമുറികള്‍ ഒഴിപ്പിച്ച് താക്കോല്‍ കരസ്ഥമാക്കി. തുടര്‍ന്ന് വസ്തുവില്‍ സ്ഥിതി ചെയ്തിരുന്ന വീട് ഒഴിപ്പിച്ച് പൂട്ടി സീല്‍ ചെയ്തിരുന്നു.

ജനുവരി 16ന് ഹാജരാകാന്‍ കമ്മിഷന്‍ അജീബയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. അന്ന് കമ്മീഷന്‍ എത്തിയപ്പോള്‍ സിപിഎം ലോക്കല്‍ സെക്രട്ടറി അബ്ദുള്‍ മനാഫിന്‍റെ നേതൃത്വത്തില്‍ ഇരുപത്തഞ്ചോളം വരുന്ന ഡിവൈഎഫ്ഐ സംഘം സ്ഥലത്തെത്തി കൃത്യ നിര്‍വഹണത്തില്‍ നിന്ന് അഭിഭാഷക കമ്മീഷനെ തടഞ്ഞു. ലേലത്തില്‍ വസ്തു എടുത്തവരെയും ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു

അഭിഭാഷക കമ്മീഷന്‍ എം. അഞ്ജു തോമസ് ഈ വിവരം കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ ചികിത്സയിലാണെന്ന കാരണം നിരത്തി അജീബ കോടതിയില്‍ നിന്നു 31 വരെ സാവകാശം നേടി. ഫെബ്രുവരി ഒന്നിന് സാധനങ്ങള്‍ നീക്കി വീട് ഒഴിപ്പിച്ചെടുക്കാനും അതിന് പോലീസ് സംരക്ഷണം നല്‍കാനും പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കി.

ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെ അഭിഭാഷക കമ്മിഷന്‍ സ്ഥലം ഒഴിപ്പിക്കാനെത്തിയപ്പോഴാണ് സിപിഎം ലോക്കല്‍ സെക്രട്ടറി മനാഫ്, നഗരസഭാ കൗണ്‍സിലമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വീണ്ടും തടസവാദവുമായി രംഗത്തെത്തിയത്. അഭിഭാഷക കമ്മിഷന്‍ കെട്ടിടത്തില്‍ പ്രവേശിക്കുന്നത് ഇവ്‍ തടഞ്ഞു. പോലീസ് ഇടപെട്ട് ഇവരെ നീക്കിയ ശേഷമാണ് കോടതി ഉത്തരവ് നടപ്പാക്കിയത്.