അടൂർ നഗരസഭ: ഡി. സജിയും ദിവ്യ റെജിയും രാജിവച്ചു
Thursday, February 2, 2023 10:23 PM IST
അടൂര്‍: നഗരസഭയില്‍ ചെയര്‍മാന്‍ ഡി. സജിയും വൈസ് ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദും രാജിവച്ചു. ഡി. സജി സിപിഐയുടേതും ദിവ്യ റെജി മുഹമ്മദ് സിപിഎമ്മിന്‍റെയും കൗൺസിലർമാരാണ്.
എല്‍ഡിഎഫ് ധാരണപ്രകാരം ഇരുവരും രാജിവച്ചതോടെ ചെയര്‍മാന്‍ സ്ഥാനം സിപിഎമ്മിനും ഉപാധ്യക്ഷ സ്ഥാനം സിപിഐയ്ക്കുമാകും. അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങൾ ഒഴിഞ്ഞതോടെ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജി പി. വർഗീസ് ആക്ടിംഗ് ചെയർമാനായി ചുമതലയേറ്റു.
കഴിഞ്ഞ ഡിസംബര്‍ 31ന് ഡി. സജി സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും സിപിഎമ്മില്‍ ചെയര്‍മാന്‍ സ്ഥാനത്തെ സംബന്ധിച്ച് തീരുമാനമായിരുന്നില്ല. പുതിയ ചെയര്‍മാന്‍ ആരായിരിക്കുമെന്ന് സിപിഎമ്മും ഉപാധ്യക്ഷയെ സംബന്ധിച്ച് സിപിഐയും അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും രാജി അനിവാര്യമായി മാറുകയായിരുന്നു.

അഭിമാനകരമായ
നേട്ടമെന്ന് ഡി. സജി
അടൂർ: രണ്ട് വർഷത്തിനുള്ളിൽ അഞ്ച് വർഷത്തെ വികസന പ്രവർത്തനം അടൂരിൽ നടത്താനായെന്ന അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്ന് സ്ഥാനമൊഴിഞ്ഞ ചെയർമാൻ ഡി. സജി പറഞ്ഞു. നഗരസഭയുടെ തനതു പദ്ധതികളോടൊപ്പം ഇടതുമുന്നണിയുടെ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട കാര്യങ്ങളും നിർവഹിച്ചു.
നഗരസഭ കെട്ടിടം, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ശ്രീമൂലം മാർക്കറ്റ്, പറക്കോട് അനന്തരാമപുരം മാർക്കറ്റുകളുടെ നവീകരണം ഇവ ഏറ്റെടുത്തു നടപ്പാക്കാനായി. ജനങ്ങളുടെ പ്രാഥമിക ആവശ്യത്തിനു വേണ്ടി മൂന്ന് ടേക്ക് എ ബ്രേക്ക് പദ്ധതികൾ, വാർഡ് 23ലെ ഹെൽത്ത് കെയർ സെന്‍റർ, 12, 19 വാർഡിലെ അങ്കണവാടി കെട്ടിടങ്ങൾ, പാർഥസാരഥി കുളം നവീകരണം, ജനറൽ ആശുപത്രിയിലെ സിടി സ്കാൻ, ട്രോമോ കെയർ സംവിധാനം, 180 ഓക്സിജൻ കിടക്കകൾ, ന്യൂ ബോൺ ഐസി യൂണിറ്റ്, ജനറൽ ഐസിയു നിർമാണം എന്നിവ പൂർത്തിയാക്കി. സ്ഥാനമൊഴിഞ്ഞ ഉപാധ്യക്ഷ ദിവ്യ റെജി മുഹമ്മദും ഒപ്പമുണ്ടായിരുന്നു.