നാടിന്‍റെ ഉറക്കം കെടുത്താൻ അജ്ഞാത ജീവികളും
Friday, February 3, 2023 11:07 PM IST
റാന്നി: ജനവാസ മേഖലകളുടെ ഉറക്കം കെടുത്തി അജ്ഞാതജീവികളും. പുലിയെയും കടുവയെയും പോലെ തോന്നിപ്പിക്കുന്ന മൃഗങ്ങളുടെ സാന്നിധ്യമാണ് വനമേഖലയിൽനിന്നു കിലോമീറ്ററുകൾക്കപ്പുറത്തുള്ള പ്രദേശങ്ങളിൽ പോലും കണ്ടുവരുന്നത്. മനുഷ്യനെ ഭയപ്പെടുത്തുന്ന ഇത്തരം മൃഗങ്ങൾ വളർത്തു മൃഗങ്ങളെയും പക്ഷികളെയും ആക്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം റാന്നി - അങ്ങാടി പഞ്ചായത്തിലെ വളകൊടികാവ് ഭാഗത്ത് കാണപ്പെട്ട അജ്ഞാത ജീവി പുലിയെന്ന സംശയം ജനിപ്പിച്ചിരുന്നു. എന്നാൽ, പുലിക്കു സമാനമായ ലക്ഷണങ്ങളും വലിപ്പവുമുള്ള വള്ളിപ്പൂച്ച (പുലിപ്പൂച്ച)യാണ് ഇതെന്നു വനപാലകർ സ്ഥിരീകരിച്ചു. പുലി വർഗത്തിൽപെട്ട ഇവയ്ക്കു വലിപ്പം കൂടുതലും വാലിനു നീളമുള്ളതുമാണ്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് പുലിയെപ്പോലെയുള്ള ജീവിയെ വളകൊടികാവ് പുളിക്കകുഴിയിൽ സാലിയും മകൾ ഷൈനിയും കണ്ടത്. നായയേക്കാൾ വലിപ്പമുള്ള ജീവിക്കു നീളമുള്ള വാലാണുള്ളത്. സമീപത്തെ പുരയിടത്തിൽ നിൽക്കുകയായിരുന്ന ജീവിയെ കണ്ട് സാലി അയൽവാസിയെ വിളിച്ചപ്പോഴേക്കും അതു കുറ്റിക്കാട്ടിലേക്ക് ഓടി മറഞ്ഞു.
പിന്നീട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.എസ്. സതീഷ് കുമാർ വിവരം റാന്നി ഡിഎഫ്ഒയെ അറിയിച്ചു. തുടർന്ന് ദ്രുതകർമ സേനയിൽനിന്നുള്ള വനപാലകസംഘം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രമേശിന്‍റെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി. അവർ നടത്തിയ പരിശോധനയിൽ പുലിയുടേതായ കാൽപാടുകൾ കണ്ടെത്താനായില്ല. തുടർന്ന് ചിത്രം സാലിയെയും മകളെയും കാണിച്ച് അജ്ഞാത ജീവി പുലിപൂച്ചയെന്നു സ്ഥിരീകരിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു റെജി, വൈസ് പ്രസിഡന്‍റ് പി.എസ്. സതീഷ് കുമാർ, മെബർ ഷൈനി മാത്യൂസ്, മുൻ പ്രസിഡന്‍റ് മേഴ്സി പാണ്ടിയത്ത് എന്നിവരും സ്ഥലത്തെത്തിയിരുന്നു.




നീലഗിരി കടുവയാകാനും സാധ്യത
ജനവാസ മേഖലകളിൽ സമീപകാലത്തു കാണപ്പെടുന്നവയിൽ നീലഗിരി കടുവകളാകാനുള്ള സാധ്യതയും ഈ രംഗത്തു ഗവേഷണം നടത്തുന്നവർ ചൂണ്ടിക്കാട്ടുന്നു. കാട്ടുപൂച്ചയ്ക്കു സാധാരണ പൂച്ചയേക്കാൾ അല്പം കൂടി വലിപ്പം മാത്രമേ ഉണ്ടാകാറുള്ളൂ. എന്നാൽ, നാട്ടുകാർ കണ്ടതായി പറയുന്ന മൃഗത്തിനു വലിപ്പം കൂടുതലാണ്. ഇതാണ് നീലഗിരി കടുവയാകാനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നതെന്നു കൺസർവേഷൻ ബയോളജിസ്റ്റ് ഡിജോ തോമസ് പറഞ്ഞു.
കേരളത്തിന്‍റെ പല ഭാഗങ്ങളിലും ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതാണ്. നായയേക്കാൾ അല്പം കൂടി വലിപ്പമുള്ളവയാണിവ. മാംസാഹാരിയായ മൃഗം നായ്ക്കളെയാണ് ഏറെ ആക്രമിക്കുന്നത്. പുലിയുടേതിനു സമാനമായ കാൽപാദങ്ങൾ ഇവയ്ക്കുമുണ്ടാകും. നാട്ടിൻപുറങ്ങളിൽ ഒളിച്ചു താമസിക്കാൻ നീലഗിരി കടുവകൾക്കു പ്രത്യേക കഴിവുള്ളതായും പറയുന്നു. പുലിയുടേതിനു സമാനമായ രീതിയിൽ വാലിനു നീളവും കൂടുതലായിരിക്കും.