വല്ലന - കാവാരിക്കുന്ന് ലക്ഷംവീട് കോളനിയിലെ കുടിവെള്ളത്തിൽ മാലിന്യം കലരുന്നു
Monday, February 6, 2023 10:59 PM IST
കോഴഞ്ചേരി: വല്ലന കാവാരിക്കുന്നിലെ 14 കുടുംബങ്ങളുടെ കുടിവെള്ളത്തിൽ ശൗചാലയ മാലിന്യങ്ങൾ കലരുന്നതായി പരാതി. ആറന്മുള ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍പ്പെട്ട ഗുരുക്കന്‍കുന്ന് - വല്ലന - കാവാരിക്കുന്ന് ലക്ഷംവീട് കോളനിയിലെ നാല് സെന്‍റ് ഭൂമിയില്‍ താമസിക്കുന്നവരാണ് വര്‍ഷങ്ങളായി നരകയാതന അനുഭവിക്കുന്നത്. പിഐപി കനാലിനോടു ചേര്‍ന്ന താഴ്ന്ന പ്രദേശത്താണ് കോളനി സ്ഥിതി ചെയ്യുന്നത്. കനാലിലെ ചോര്‍ച്ചമൂലം കോളനിയിലും സമീപ പ്രദേശങ്ങളിലും വെള്ളം നിറയുന്നത് പതിവു സംഭവമാണ്. മഴ പെയ്താല്‍ ശൗചാലയ മാലിന്യം പരിസരമാകെ പടര്‍ന്ന് അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെടുന്നതായും കോളനി നിവാസികള്‍ പറഞ്ഞു.

നവലക്ഷം വീടു പദ്ധതി പ്രകാരം കോളനിയിലുണ്ടായിരുന്ന ഇരട്ട വീടുകള്‍ 2010 ല്‍ പൊളിച്ചു മാറ്റി പുതിയ വീടുകള്‍ സര്‍ക്കാരിന്‍റെ പ്രത്യേക പദ്ധതി പ്രകാരം നിർമിച്ചുനല്‍കിയിരുന്നു. എന്നാല്‍ സെപ്റ്റിക് ടാങ്ക് സംവിധാനമില്ലാത്ത ഒറ്റക്കുഴി ശൗചാലയമാണ് നിർമിച്ചു നല്‍കിയിരുന്നത്. കനാലിനു ചോർച്ചയുള്ളതിനാൽ ഊറ്റുറവമൂലം കക്കൂസുകള്‍ വേഗം നിറയുകയും മാലിന്യം വെള്ളത്തില്‍ കലരുകയും ചെയ്യുന്നുണ്ട്. ജലത്തിന്‍റെ നിറംമാറ്റത്തേത്തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ കോളനിയിലെ കിണർവെള്ളം ഉപയോഗിക്കുന്നതു വിലക്കിയിരുന്നു.
ആറന്മുള ഗ്രാമപഞ്ചായത്ത് കമ്മിറ്റി മുമ്പാകെ നിരവധി തവണ പ്രശ്‌നം ഉന്നയിച്ചിരുന്നു.

എന്നാല്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തി വിഷയം ചർച്ച ചെയ്യണമെന്നാവശ്യം പ്രസിഡന്‍റ് അംഗീകരിച്ചിട്ടില്ലെന്ന് വാര്‍ഡ് മെംബറായ വില്‍സി ബാബുവും പ്രതിപക്ഷ നേതാവ് ശ്രീനി പാണ്ടിശേരിയും പറഞ്ഞു. കോളനി നിവാസികള്‍ മുഖ്യമന്ത്രിക്കും സ്ഥലം എംഎല്‍എയും മന്ത്രിയുമായ വീണാ ജോർജിനും ഓണ്‍ലൈനിലൂടെയും നേരിട്ടും പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയേത്തുടര്‍ന്ന് മുഖ്യ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് എല്‍എസ്ജിഡി ഉദ്യോഗസ്ഥരെ പരാതിയെപ്പറ്റി അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്തിന് നല്‍കിയിട്ടും യാതൊരു നടപടികളും ഇതേവരെ ഉണ്ടായിട്ടില്ലെന്ന് കോളനിവാസികള്‍ കുറ്റപ്പെടുത്തുന്നു.

14 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് ഒറ്റക്കുഴി കക്കൂസിന് പകരം ഫൈബര്‍ടാങ്ക് സ്ഥാപിക്കുകയും കോളനിയുടെ അടുത്തുതന്നെയുള്ള ഉയര്‍ന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന പഞ്ചായത്തിന്‍റെ പൊതുകിണറ്റിലെ മാലിന്യമില്ലാത്ത ശുദ്ധമായ ജലം മോട്ടോര്‍ സ്ഥാപിച്ച് പ്രത്യേകം പൈപ്പുകള്‍ വഴി വീടുകളില്‍ എത്തിക്കണമെന്നും മെംബർ വിൽസി ബാബു ആവശ്യപ്പെട്ടു.