ജില്ലാ പഞ്ചായത്ത് ബജറ്റ്: നോട്ടം കൃഷിയിൽ; നടപ്പായാൽ നേട്ടം
Monday, March 27, 2023 11:49 PM IST
പത്തനംതിട്ട: ജില്ലയുടെ ഭക്ഷ്യസുരക്ഷയ്ക്കു പ്രാധാന്യം നൽകി കാർഷിക മേഖലയിൽ വൈവിധ്യവത്കരണത്തിനുതകുന്ന പുതിയ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് ബജറ്റ്.
സമ്പൂര്‍ണ ശുചിത്വം, കാര്‍ഷിക, വിദ്യാഭ്യാസ മേഖലകൾ എന്നിവയ്ക്കു ബജറ്റ് പ്രാധാന്യം നൽകുന്നതായി വൈസ് പ്രസിഡന്‍റ് മായാ അനിൽകുമാർ അവതരണ വേളയിൽ പറഞ്ഞു.
1,45,09,44,206 രൂപ വരവും, 139,80,68,450 രൂപ ചെലവും പ്രതിക്ഷിക്കുന്ന ബജറ്റില്‍ 5,28,75,756 രൂപ നീക്കിയിരിപ്പുണ്ട്.
കാർഷിക മേഖലയ്ക്കായി 10.50 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഓമല്ലൂര്‍ ശങ്കരന്‍ ചൂണ്ടിക്കാട്ടി. ബജറ്റിന്മേലുള്ള ചർച്ചയും ഇന്നലെ നടന്നു.
സ്ഥിരം സമിതി അധ്യക്ഷരായ ബീന പ്രഭ, ലേഖാ സുരേഷ്, ആര്‍. അജയകുമാര്‍, ജിജി മാത്യൂ, അംഗങ്ങളായ രാജി പി രാജപ്പന്‍, സി.കെ. ലതാകുമാരി, ജെസി അലക്സ്, ജോര്‍ജ് ഏബ്രഹാം, ജിജോ മോഡി, വി.ടി. അജോമോന്‍, റോബിന്‍ പീറ്റര്‍, സി. കൃഷ്ണകുമാര്‍, ജി. ശ്രീനാദേവി കുഞ്ഞമ്മ, സാറാ തോമസ് തുടങ്ങിയവർ ചർ‌ച്ചയിൽ പങ്കെടുത്തു.
കരിന്പു കൃഷി 100 ഏക്കറിലേക്ക്, കൊടുമൺ റൈസ് മില്ല്
ശർക്കര ഉത്പാദനത്തിൽ മികവ് കാട്ടിയിരുന്ന ജില്ലയുടെ പഴയ പ്രതാപം തിരികെ പിടിക്കാനും കരിന്പു കർഷകരെ സഹായിക്കാനുമായി ബജറ്റിൽ പദ്ധതികൾ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം 25 ഏക്കറിലാണ് പുതുതായി കരിന്പു കൃഷി ആരംഭിച്ചത്. ഇക്കൊല്ലം ഇത് 100 ഏക്കറിലേക്കു വ്യാപിപ്പിക്കും.
നിലവിൽ വാഴമുട്ടം, ആറന്മുള, പന്തളം, നരിയാപുരം എന്നിവിടങ്ങളിൽ ശർ‌ക്കര ഉത്പാദിപ്പിക്കുന്നുണ്ട്. കൂടുതൽ ശർക്കര നിർമാണ യൂണിറ്റുകൾ ഇക്കൊല്ലം ആരംഭിക്കും.
ശാസ്ത്രീയമായ കരിന്പുകൃഷി രീതിയാകും നടപ്പാക്കുകയെന്നും വൈസ് പ്രസിഡന്‍റ് പറഞ്ഞു.
കൊടുമണ്‍ റൈസ് മില്ലിന്‍റെ പണി പൂര്‍ത്തീകരിക്കം, റാന്നി കാര്‍ഷികോത്പാദന കമ്പനിക്ക് ഫണ്ട് അനുവദിക്കും.
തരിശുരഹിത കൃഷിയിടം
വിവിധ കൃഷികൾ വ്യാപിപ്പിച്ച് ഒരു തുണ്ട് ഭൂമി പോലും ജില്ലയിൽ തരിശിടാത്ത തരത്തിൽ കൃഷി ചെയ്യാൻ പിന്തുണ നൽകും. തദ്ദേശസ്ഥാപനങ്ങളോടു ചേർന്നാകും പദ്ധതികൾ. ഗുണമേന്മയുള്ള ഉത്പന്നങ്ങൾ തിരിച്ചറിയാനും കൃഷിരീതികൾ പരിചയപ്പെടാനും വേണ്ടി മികവ് തെളിയിച്ച കർഷകരെയും ജില്ലയിലും പുറത്തുമുള്ള മുതിർന്ന പൗരൻമാരെയും ഉൾപ്പെടുത്തി നാട്ടറിവുകളും അവരുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താൻ കർഷക ശില്പശാലകൾ സംഘടിപ്പിക്കും.
സംസ്കരണം, വിപണനം
കാർഷികോത്പന്നങ്ങൾക്കു മതിയായ വില ഉറപ്പാക്കാനായി അവ സംഭരിക്കാനായി കൂടുതൽ സംഭരണ, സംസ്കരണ, വിപണന കേന്ദ്രങ്ങൾ തുറക്കും. വിത്തുവിതരണം പദ്ധതിക്ക് പുതിയ രീതി അവലംബിക്കും. പണം കർഷകരുടെ അക്കൗണ്ടിലേക്കു നൽകും. ജൈവവളപ്രയോഗം, ഗ്രീൻ ഹൗസ്, മാച്ചിംഗ് തുടങ്ങിയ ശാസ്ത്രീയ രീതികൾ അവലംബിക്കും. ഫാമുകൾ, സഹകരണ സംഘങ്ങൾ, കാർഷിക ഗവേഷണ കേന്ദ്രങ്ങൾ ഇവയുടെ സഹകരണം തേടും.
‘നമ്മളെത്തും മുന്നിലെത്തും', ‘മുന്നോട്ട്' പദ്ധതികൾ തുടരും
ഹയർ സെക്കൻഡറി വിജയശതമാനം ഉ‍യർത്താൻ ആവിഷ്കരിച്ച 'നമ്മളെത്തും മുന്നിലെത്തും' പദ്ധതിയും പത്താംക്ലാസിന്‍റെ മികവിന് തയാറാക്കിയ 'മുന്നോട്ട്' പദ്ധതിയും ഇക്കൊല്ലവും തുടരും. വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്ക് 9.85 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. പത്താംക്ലാസ് പാസാകുന്ന കുട്ടികൾ‌ ഇംഗ്ലീഷും ഹിന്ദിയും അടക്കം കൂടുതൽ ഭാഷകളിൽ സംസാരിക്കാൻ കഴിയുന്നതരത്തിൽ ആശയവിനിമയശേഷി വളർത്തിയെടുക്കുന്നതിലേക്ക് ഇതര ഭാഷ സൗഹൃദ കേന്ദ്രങ്ങൾ എല്ലാ ബ്ലോക്കുകളിലും സ്ഥാപിക്കും. കുടിവെള്ള ലഭ്യത ജില്ലാ പഞ്ചായത്തിന്‍റെ എല്ലാ സ്കൂളുകളിലും ഉറപ്പാക്കും.
മാർ ക്രിസോസ്റ്റം
മീൽസ് ഓൺ വീൽസ്
വയോജന ക്ഷേമം പദ്ധതിയുടെ ഭാഗമായി ഒറ്റയ്ക്കു കഴിയുന്ന വയോജനങ്ങൾക്കു രണ്ടു നേരത്തെ ഭക്ഷണം എത്തിച്ചു നൽകാനുള്ള പദ്ധതി നടപ്പാക്കും. ജനകീയ ഹോട്ടൽ മുഖേനയുള്ള പദ്ധതിയാണിത്. പത്മഭൂഷൺ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ സ്വപ്ന പദ്ധതിയെന്ന നിലയിൽ ഇതിനു മാർ ക്രിസോസ്റ്റം മീൽസ് ഓൺ വീൽസ് എന്ന പേരിൽ ഇതു നടപ്പാക്കും.
സന്പൂർണ ശുചിത്വം
സമ്പൂര്‍ണ ശുചിത്വം എന്ന ലക്ഷ്യം കൈവരിക്കാൻ 4,40,00,000 രൂപയാണ് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്.
ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളെ കൂട്ടിയോജിപ്പിച്ചു ശുചിത്വ മിഷൻ, ഹരിതകേരളം, ക്ലീൻ കേരള കന്പനി തുടങ്ങിയവയുടെ സാങ്കേതിക വൈദഗ്ധ്യം, സാന്പത്തിക സഹായം എന്നിവ ഉപയോഗപ്പെടുത്തി നി‌ർമല ഗ്രാമം, നിർമല ഭവനം, നിർമല ജില്ല - നമ്മുടെ ജില്ല പദ്ധതി അടുത്ത രണ്ടു വർഷംകൊണ്ട് നടപ്പാക്കും.
എബിസി
കേന്ദ്രം
തെരുവുനായ്ക്കളുടെ ശ‌ല്യം തടയാൻ എബിസി കേന്ദ്രത്തിന്‍റെ നിർമാണം ഇക്കൊല്ലം ആരംഭിക്കും. സ്ഥലം സംബന്ധിച്ച പ്രശ്നം പരിഹരിച്ചിട്ടുണ്ട്. 1.5 കോടി രൂപ നീക്കിവച്ചു.

4വയോജന സൗഹൃദം -1.70 കോടി
4അവയവമാറ്റം കഴിഞ്ഞവർക്കു സൗജന്യമരുന്ന്
4ആരോഗ്യമേഖലയ്ക്ക് -11.30 കോടി.
4ചെറുകിട വ്യവസായ സംരംഭങ്ങൾക്ക്- 2.39 കോടി
4വനിതാക്ഷേമത്തിന് -1.35 കോടി
4റോഡ് നവീകരണത്തിന് -45.02 കോടി
4ജനകീയ ഹോട്ടൽ, ദാരിദ്ര്യലഘൂകരണം- 2.20 കോടി