നിലപാട് പറയാറുണ്ട്, തീരുമാനങ്ങളിൽ കൈകടത്താറില്ല: പി.ജെ. കുര്യൻ
Saturday, April 1, 2023 10:46 PM IST
പത്തനംതിട്ട: ജില്ലയിൽ കോൺഗ്രസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അഭിപ്രായങ്ങൾ നേതൃത്വത്തെ അറിയിക്കാറുണ്ടെങ്കിലും തീരുമാനങ്ങളിൽ കൈകടത്താറില്ലെന്ന് കെപിസിസി രാഷ്‌ട്രീയകാര്യസമിതിയംഗം പ്രഫ. പി.ജെ. കുര്യൻ. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ജില്ലയിൽ യുഡിഎഫിനും കോൺഗ്രസിനുമുണ്ടായ പരാജയത്തിന് ഉത്തരവാദിത്വം തന്‍റെ മേൽ ആരോപിക്കാൻ ശ്രമിക്കുന്നവർ എന്തടിസ്ഥാനത്തിലാണ് ഇതു പറയുന്നതെന്നുകൂടി വ്യക്തമാക്കണമെന്നു കുര്യൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഒരു കാര്യത്തിലും താൻ ഇടപെടാറില്ല. ചില നിർദേശങ്ങൾ നൽകാറുണ്ട്. ഇപ്പോൾ തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നവർ പി.ജെ. കുര്യൻ രാഷ്‌ട്രീയം മതിയാക്കി വീട്ടിലിരിക്കട്ടേയെന്ന് കരുതുന്നവരാണ്. എന്നാൽ, കോൺഗ്രസ് പാർട്ടിയിൽ തന്‍റെ നിലപാടുകൾ വ്യക്തമാക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. താൻ വിശ്വസിക്കുകയും പുലർത്തിപ്പോരുകയും ചെയ്യുന്ന തത്വങ്ങൾ പ്രാവർത്തികമാക്കുന്നതിലേക്ക് നിലപാടുകളിൽ വെള്ളം ചേർക്കില്ലെന്നും കുര്യൻ പറഞ്ഞു.
ഇനി മത്സരിക്കാനില്ല
ഒരു തെരഞ്ഞെടുപ്പിലും ഇനി താൻ മത്സരിക്കാനില്ലെന്ന് 1999ൽ തീരുമാനിച്ചതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരുവല്ല സീറ്റിൽ മത്സരിക്കാൻ അന്നത്തെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞപ്പോൾ മത്സരിക്കാൻ താത്പര്യം ഇല്ലെന്ന് അന്ന് രേഖാമൂലം അറിയിച്ചിരുന്നുവെന്നും കുര്യൻ പറഞ്ഞു. തിരുവല്ല സീറ്റ് കേരള കോൺഗ്രസിന്‍റേതായതിനാൽ പി.ജെ. ജോസഫും വിളിച്ചുചോദിച്ചപ്പോൾ മത്സരിക്കുന്നില്ലെന്നാണ് പറഞ്ഞത്. താൻ മത്സരിക്കുന്നുവെങ്കിൽ സീറ്റ് വച്ചുമാറാൻ അവർ തയാറായിരുന്നു.
രമേശ് ചെന്നിത്തലയും എ.കെ. ആന്‍റണിയുമൊക്കെ ആവശ്യപ്പെട്ടിട്ടും നിലപാടിൽ മാറ്റമില്ലെന്ന് അറിയിച്ചതാണ്. ചില സ്ഥാനാർഥി മോഹികളാണ് താൻ മത്സരിക്കുന്നുവെന്നു പ്രചരിപ്പിക്കുന്നത്. തിരുവല്ല സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന താത്പര്യം തനിക്കുണ്ടായിരുന്നു. ചില യുവാക്കളുടെ പേരുകൾ സ്ഥാനാർഥിപട്ടികയിൽ ഉൾപ്പെടുത്താൻ നിർദേശിച്ചതുമാണ്. ഇനി ആയാലും തിരുവല്ല സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുകയായിരിക്കും വിജയസാധ്യത വർധിപ്പിക്കുകയെന്നും കുര്യൻ പറഞ്ഞു.
യുവാക്കളെ പ്രോത്സാഹിപ്പിക്കണം
ഗ്രൂപ്പ് അടിസ്ഥാനത്തിൽ സീറ്റ് നൽകുന്നതിനോട് യോജിപ്പില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ പേരുകൾ താൻ നൽകിയിട്ടില്ല. യുവാക്കൾക്ക് സീറ്റ് കൊടുക്കുന്നതിനോട് യോജിപ്പാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ മൂന്നു സ്ഥാനാർഥികളും യുവനിരയിൽ നിന്നായിരുന്നു. എന്നാൽ ചെറുപ്പം മാത്രം പോരാ അനുഭവ പാരമ്പര്യവും അവർക്ക് വേണം.
ജില്ലയിൽ അഞ്ച് സീറ്റിലും ജയിക്കാൻ കഴിയുന്ന സാഹചര്യമാണുള്ളത്. കോൺഗ്രസ് പുനഃസംഘടന വേഗത്തിൽ പൂർത്തിയാക്കുമെന്നാണ് വിശ്വാസം. തന്നോട് ആവശ്യപ്പെട്ടതനുസരിച്ച് ഒരു പട്ടിക നൽകിയിട്ടുണ്ട്.
നടപടികളിൽ ബന്ധമില്ല
ഡിസിസി മുൻ പ്രസിഡന്‍റ് ബാബു ജോർജിനും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് സജി ചാക്കോയ്ക്കുമെതിരേയുള്ള പാർട്ടി നടപടികളിൽ തനിക്കു ബന്ധമില്ല. കെപിസിസിയാണ് ഇരുവർക്കുമെതിരേ നടപടി സ്വീകരിച്ചത്. ബാബു ജോർജ് തനിക്കെതിരേ എന്തിനാണ് ആരോപണം ഉന്നയിക്കുന്നതെന്നറിയില്ല. അദ്ദേഹം പ്രസിഡന്‍റായിരിക്കുന്പോൾ താൻ എന്തെങ്കിലും ഇടപെടൽ നടത്തിയെങ്കിൽ അത് അന്നു പറയണമായിരുന്നു.
സജി ചാക്കോ മല്ലപ്പള്ളി കാർഷിക വികസന ബാങ്കിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടു കെപിസിസി നൽകിയ നിർദേശം ലംഘിച്ചതിനാണ് നടപടി സ്വീകരിച്ചത്. രണ്ടു നടപടികളിലും താൻ ഒരു ശിപാർശയും നൽകിയിട്ടില്ലെന്നും കുര്യൻ പറഞ്ഞു.
ചാരിറ്റബിൾ ട്രസ്റ്റിനെതിരേ തെറ്റിധാരണ പരത്തുന്നു
താൻ ചെയർമാനായ രാജീവ് ഗാന്ധി ഗുഡ്‌വിൽ ചാരിറ്റബിൾ ട്രസ്റ്റിനെക്കുറിച്ച് ചിലർ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നതായി കുര്യൻ പറഞ്ഞു.
2013ൽ സ്ഥാപിതമായ ട്രസ്റ്റ് ഇതിനകം തന്നെ കാൻസർ രോഗികൾ ഉൾപ്പെടെ 657 രോഗികൾക്ക് ചികിത്സയ്ക്കും 190 കുട്ടികൾക്ക് വിദ്യാഭ്യാസത്തിനും 120 പെൺകുട്ടികൾക്ക് വിവാഹത്തിനും 58 കുടുംബങ്ങൾക്ക് ഭവന നിർമാണത്തിനും സഹായങ്ങൾ നൽകിയിട്ടുണ്ട്. കിഡ്നി രോഗികൾക്ക് തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും മല്ലപ്പള്ളി ജോർജ് മാത്തൻ ആശുപത്രിയിലുമായി ഇതേവരെ 5650 സൗജന്യ ഡയാലിസിസ് നൽകിയിട്ടുണ്ട്. ജില്ലയിലും പുറത്തുമായി കോവിഡ് കാലത്ത് 14 ലക്ഷം രൂപയുടെ സഹായവും 2018ലെ വെള്ളപ്പൊക്കകാലത്ത് 7.5ലക്ഷം രൂപയുടെ ഭക്ഷ്യ കിറ്റും വിതരണം ചെയ്തിട്ടുണ്ട്.
സംഭാവനകൾ ചെക്ക് മുഖേനയോ ബാങ്ക് മുഖേനയോ മാത്രമാണ് സ്വീകരിക്കുന്നത്. ഒരു സംഭാവനയും പണമായി സ്വീകരിക്കുന്നില്ല. എല്ലാവർഷവും കണക്ക് കൃത്യമായി ഓഡിറ്റ് ചെയ്യുന്നുണ്ടെന്നും പി.ജെ. കുര്യൻ പറഞ്ഞു.
രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ നടപടി തെറ്റ്
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ലോക്സഭ സെക്രട്ടേറിയറ്റിന്‍റെ നടപടി ശരിയല്ലെന്നും കുര്യൻ പറഞ്ഞു. കോടതിവിധി ഉണ്ടായാൽ പോലും നടപടിക്രമങ്ങൾ പാലിക്കാതെ ഒരംഗത്തെ അയോഗ്യനാക്കാൻ സെക്രട്ടേറിയറ്റിന് അധികാരമില്ല. ഇതു ഭരണഘടനാ വിരുദ്ധമാണ്. ഇന്ത്യൻ പ്രസിഡന്‍റിനു മാത്രമേ ഇത്തരത്തിൽ അയോഗ്യനാക്കാൻ അധികാരമുള്ളത്.
ഇതിനെതിരേ മേൽകോടതിയിൽ അപ്പീൽ നൽകാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. കേസ് നടത്തിപ്പിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിച്ച് പരിഹരിക്കണം. കേസ് അൽപംകൂടി ഗൗരവമായി കാണേണ്ടതായിരുന്നു. ഇത്തരമൊരു ശിക്ഷ ആരും പ്രതീക്ഷിച്ചില്ലെന്നും കുര്യൻ അഭിപ്രായപ്പെട്ടു.