കുണ്ടും കുഴിയുമായി ചെട്ടികുളങ്ങരയിലെ ഗ്രാമീണ റോഡുകള്‍
Sunday, October 2, 2022 11:16 PM IST
മാവേലിക്കര:ചെട്ടികുളങ്ങര പഞ്ചായത്തിലെ ഗ്രാമീണ റോഡുകള്‍ കുണ്ടും കുഴിയുമായി അപകടതുരുത്തായി മാറുന്നു. പ്രധാന റോഡുകളില്‍പ്പോഴും കുഴികള്‍ നിറഞ്ഞതോടെ ഇതുവഴിയുള്ള യാത്രകള്‍ ദുരിതപൂര്‍ണമാകുന്നു.
ചെട്ടികുളങ്ങര ഹൈസ്‌കൂളിന് പിറകിലൂടെ കടന്നപോകുന്ന ചെട്ടികുളങ്ങര - കാട്ടുതറ മുക്ക് റോഡ് തകര്‍ന്നിട്ട് നാളുകളായി. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കുട്ടികളുമായി പോയ സ്‌കൂള്‍ ബസ് ഈ റോഡില്‍ അപകടത്തില്‍പ്പെട്ടിരുന്നു. നിരവധി യാത്രക്കാരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും യാത്രചെയ്യുന്ന പഞ്ചായത്ത് റോഡില്‍ വെള്ളക്കെട്ടും വലിയ കുഴികളുമാണ്.
പഞ്ചായത്തിലെ തന്നെ കടവൂര്‍ - അച്ചന്‍വാതുക്കല്‍ കോളനി റോഡിന്‍റെ സ്ഥിതിയും ദുരിതപൂര്‍ണമാണ്. പ്രളയദുരിതത്തില്‍ തകര്‍ന്ന റോഡ് നന്നാക്കാനോ അറ്റകുറ്റപണികള്‍ ചെയ്യാനോ ഇതുവരെ കഴിഞ്ഞിട്ടില്ല മെറ്റല്‍ ഇളകി കിടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം ഏറെ ബുദ്ധിമുട്ടാണ്.
കരിപ്പുഴ - വടക്കേത്തുണ്ടം റോഡില്‍ മനായില്‍ ക്ഷേതത്തിനു വടക്ക് റോഡില്‍ വാട്ടര്‍ അതോറിട്ടിവിഭാഗം എടുത്ത കുഴിയാണ് അപകടാവസ്ഥയുണ്ടാക്കുന്നത്. പനച്ചമൂട് - കൊച്ചിക്കല്‍ റോഡ് തകര്‍ന്നിട്ട് ഒരു വര്‍ഷത്തോളമായി.
തട്ടാരമ്പലം -മാവേലിക്കര റോഡിലെ പാലം പണി നടന്നപ്പോള്‍ വാഹനങ്ങള്‍ കൂട്ടാത്തോടെ ഇതുവഴി കടത്തിവിട്ടതാണ് റോഡിന്‍റെ തകര്‍ച്ചയ്ക്ക് കാരണം.