കായംകുളം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതും ശിക്ഷിച്ചതും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പറഞ്ഞതിനല്ല മറിച്ച് ഗൗതം അദാനിക്കെതിരേ പ്രസംഗിച്ചതിനാണെന്ന് രമേശ് ചെന്നിത്തല എംഎൽഎ കുറ്റപ്പെടുത്തി. ഡിസിസിയുടെ ആഭിമുഖ്യത്തിൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത്തിനെതിരേ സംഘടിപ്പിച്ച സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാരിന്റെ അഴിമതികളെയെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത് ഗൗതം അദാനിയിലാണ്. ഒരു കോർപറേറ്റിനെതിരേ യും അയാളുടെ അഴിമതിക്കെതിരേയും ശബ്ദമുയർത്താൻ ഒരു ഇന്ത്യൻ പാർലമെന്റ് അംഗത്തിനു പോലും അനുവാദമില്ല എന്ന അവസ്ഥ ഇന്ത്യയിൽ സംജാതമായിരിക്കുന്നു. ഇത് രാജ്യത്തിന്റെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറിമാരായ എ.എ. ഷുക്കൂർ, കെ.പി. ശ്രീകുമാർ, ഷാനിമോൾ ഉസ്മാൻ, ത്രിവിക്രമൻ തമ്പി, കോശി എം. കോശി, ജോൺസൺ ഏബ്രഹാം, ഇ. സമീർ, എൻ. രവി, യു. മുഹമ്മദ്, കറ്റാനം ഷാജി, ബ്ലോക്ക് പ്രസിഡന്റുമാരായ എ.ജെ. ഷാജഹാൻ, കെ. രാജേന്ദ്രൻ, കെ.ആർ. മുരളീധരൻ, ജോൺ കെ. മാത്യു, ശ്രീജിത്ത് പത്തിയൂർ, അലക്സ് മാത്യു, കെ. പുഷദാസ്, എ.പി. ഷാജഹാൻ, സി.എ. സാദിഖ്, വി. ഷുക്കൂർ, പി.സി. രഞ്ജി, ബിദു രാഘവൻ, കെ. തങ്ങൾ കുഞ്ഞ്, ടി. സൈനുൽ ലാബ്ദ്ധീൻ, കൃഷ്ണകുമാർ, അൻസാരി കോയിക്കലെത്ത്, ഷൈജു മുക്കിൽ രാജേന്ദ്ര കുറുപ്പ് എന്നിവർ പ്രസംഗിച്ചു.