കാലവര്‍ഷമെത്താൻ ദിവസങ്ങൾ മാത്രം ; ഇനിയും തീരം കാണാതെ നദികളിലെ ആഴംകൂട്ടല്‍
Wednesday, May 31, 2023 2:31 AM IST
എടത്വ: കാലവര്‍ഷം തൊട്ടരികെ എത്തിയിട്ടും നദികളിലെ ആഴംകൂട്ടല്‍ പദ്ധതി ചുവപ്പുനാടയില്‍. പ്രളയ ദുരന്തത്തിന്‍റെ തിക്തഫലങ്ങള്‍ ഏറെ അനുഭവിച്ച കുട്ടനാട്ടിലാണ് ഇക്കാര്യത്തിൽ വീണ്ടും അധികാരികളുടെ അലംഭാവം.

2018നു ശേഷം തുടര്‍ച്ചയായി ഉണ്ടായ വെള്ളപ്പൊക്ക ദുരിതത്തില്‍നിന്നു കരകയറാന്‍ ഇന്നും കഴിഞ്ഞിട്ടില്ല. നവകേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടനാട്ടിലെ ജലാശയങ്ങളുടെ ആഴംകൂട്ടല്‍ പദ്ധതിക്കു സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും പദ്ധതി മുന്നോട്ടുപോയിട്ടില്ല.

വെള്ളപ്പൊക്കം

‌തദ്ദേശ സ്വയംഭരണം വഴി ഏതാനും തോടുകളില്‍ ആഴംകൂട്ടല്‍ പദ്ധതി തുടങ്ങിയെങ്കിലും ഫണ്ടിന്‍റെ അപര്യാപ്തത മൂലം പദ്ധതി നിലച്ചിരുന്നു. രണ്ടാം കുട്ടനാട് പാക്കേജിലും കഴിഞ്ഞ പിണറായി സര്‍ക്കാരിന്‍റെ കാലത്തു ബജറ്റിലും തുക വകകൊള്ളിച്ചിരുന്നു.

കുട്ടനാട്ടിലെ ജലാശയങ്ങളില്‍ എക്കല്‍ അടിഞ്ഞു നികന്നതിനാല്‍ വെള്ളം ഒഴുകിമാറാന്‍ താമസിക്കുന്നതാണ് വെള്ളപ്പൊക്കം രൂക്ഷമാകുന്നതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണ് നദികളിലെ ആഴംകൂട്ടല്‍ പദ്ധതിക്കു സര്‍ക്കാര്‍ അനുമതി നല്‍കിയത്.

എക്കലും പുല്ലും

കുട്ടനാട്ടിലെ ഒട്ടുമിക്ക നദികളിലും തോടുകളിലും എക്കല്‍ അടിഞ്ഞു പുല്ല് വളര്‍ന്ന് ഒഴുക്ക് തടസപ്പെട്ടു കിടക്കുകയാണ്. പമ്പാ, അച്ചന്‍കോവില്‍, ‌മണിമല ആറുകള്‍ പല സ്ഥലങ്ങളിലും നികന്നു തുടങ്ങിയിട്ടുണ്ട്. കിഴക്കന്‍ വെള്ളത്തിന്‍റെ വരവില്‍ എക്കല്‍ അടിഞ്ഞാണ് നികന്നു തുടങ്ങിയത്. നദികളുടെ കൈവഴിയുടെയും തോടുകളുടെയും അവസ്ഥ വ്യത്യസ്തമല്ല.

ഒട്ടുമിക്ക തോടുകളിലും ഒഴുക്കും ജലലഭ്യതയും നിലച്ചു. ഇടത്തോടുകള്‍ പൂര്‍ണമായി നികന്ന അവസ്ഥയിലാണ്. ഏതാനും ദിവസങ്ങള്‍ മഴ പെയ്താല്‍ പോലും കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളത്തില്‍ മുങ്ങുകയാണ് പതിവ്.

കണ്ടില്ലെന്നു നടിച്ച്

നെല്ലറയുടെ നാട്ടില്‍ കര്‍ഷകരെ സഹായിക്കാന്‍ കൊണ്ടുവന്ന കുട്ടനാട് പാക്കേജ് നിലച്ചെങ്കിലും വികസന പദ്ധതി പ്രഖ്യാപനങ്ങള്‍ രണ്ട് കൈയും നീട്ടിയാണ് കുട്ടനാട്ടുകാര്‍ സ്വാഗതം ചെയ്തത്. പ്രഖ്യാപനം നടത്തി രണ്ടു വര്‍ഷം പിന്നിട്ടിട്ടും കുട്ടനാട്ടുകാരുടെ രോദനം സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. വെള്ളപ്പൊക്ക സീസണിലും തെരഞ്ഞെടുപ്പ് കാലത്തും പ്രഖ്യാപനങ്ങള്‍ക്കു പഞ്ഞമില്ല. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പ്രഖ്യാപനങ്ങള്‍ വീണ്ടും ചുവപ്പ് നാടയില്‍ കുടുങ്ങും. ജൂണ്‍ നാലിനു കാലവര്‍ഷം എത്തുമെന്നു കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതോടെ കുട്ടനാട്ടുകാര്‍ വീണ്ടും ആശങ്കയിലാണ്.

വെളിച്ചം കാണാതെ പദ്ധതികൾ

കഴിഞ്ഞ സര്‍ക്കാര്‍ അഞ്ചു വര്‍ഷംകൊണ്ട് 500 കോടി രൂപയാണ് വെള്ളപ്പൊക്ക പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രഖ്യാപിച്ചിരുന്നത്. ലീഡിംഗ് ചാനലിന്‍റെ ആഴംകൂട്ടല്‍, ആലപ്പുഴ- ചങ്ങനാശേരി ജലപാത വികസനം, 420 കിലോമീറ്റര്‍ ചാലുകളുടെയും തോടുകളുടെയും ചെളി നീക്കംചെയ്യല്‍, പാലങ്ങളുടെ പുനര്‍നിര്‍മാണം, വെള്ളപ്പൊക്ക സമയത്തു കാര്‍ഷിക മേഖലയ്ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കു പരിഹാരം, ടൂറിസം മേഖലയിലെ പുരോഗതി, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം, സമുദ്രനിരപ്പിനെ താഴെയുള്ള പഞ്ചായത്തില്‍ പാര്‍ക്കുന്ന ജനങ്ങളുടെ പ്രശ്‌നപരിഹാരം, പാടശേഖര പുറംബണ്ട് നിര്‍മാണം, ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം, ജലക്ഷാമം പരിഹരിക്കാന്‍ പ്രത്യേക പാക്കേജ്, വെള്ളപ്പൊക്ക സീസണില്‍ തോട്ടപ്പള്ളി സ്പില്‍വേയ് ക്കും പൊഴിക്കും ഇടയിലെ തടസങ്ങള്‍ മാറ്റാനുള്ള നടപടി എന്നിങ്ങനെ പല പദ്ധതികളും വെളിച്ചം കണ്ടില്ല.