ആടിയും പാടിയും കരഞ്ഞും ചിരിച്ചും പ്രവേശനോത്സം
Thursday, June 1, 2023 11:04 PM IST
ചേർത്തല: വിത്ത് വിതച്ച് പ്രവേശനോത്സവം ആഘോഷമാക്കി ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍. ചേര്‍ത്തല ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസില്‍ കൃഷിമന്ത്രി പി. പ്രസാദ് നല്‍കിയ നെല്‍വിത്തുകള്‍ വിതച്ച് കുരുന്നുകള്‍ സ്‌കൂളിൽ പ്രവേശിച്ചു. ജില്ലാതല പ്രവേശനോത്സവവും മന്ത്രി ഉദ്ഘാടനം ചെയ്തു.

വിളവെടുത്തശേഷം അരി എന്തുചെയ്യുമെന്ന് മന്ത്രി കുരുന്നുകളോട് ചോദിച്ചു. ഉടൻ വന്നു ഉത്തരം. പായസം വയ്ക്കും. കുട്ടികൾ വിതച്ച അരികൊണ്ട് അവർക്ക് പായസം ഉണ്ടാക്കി കൊടുക്കണമെന്ന് അധ്യാപകരോട് മന്ത്രി നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് കയ്യില്‍ ബലൂണും നിറചിരിയുമായി കുഞ്ഞുങ്ങള്‍ കൃഷിയിടത്തില്‍നിന്നും പ്രവേശനോത്സവ വേദിയിൽ എത്തി.

കണ്ണീരണിഞ്ഞ കണ്ണുകളോ ആദ്യ ദിനത്തിന്‍റെ അങ്കലാപ്പോ ഒന്നുമില്ലാതെ കളിയും ചിരിയുമായാണ് പുസ്തക ലോകത്തേക്ക് അവരെത്തിയത്. അധ്യാപകര്‍ മധുരം നല്‍കിയതോടെ സന്തോഷം ഇരട്ടിയായി. ജില്ലാ കളക്ടര്‍ ഹരിത വി. കുമാറിന്‍റെ പാട്ടുകൂടിയായപ്പോൾ പ്രവേശനോത്സവം അക്ഷരാര്‍ഥത്തില്‍ ഉത്സവമായി.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍, ചലച്ചിത്ര താരം മുഹമ്മ പ്രസാദ് എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.വി. പ്രിയ, ജില്ലാ പഞ്ചായത്തംഗം വി. ഉത്തമന്‍, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഗീത കാര്‍ത്തികേയന്‍, പഞ്ചായത്തംഗം എ. പുഷ്പവല്ലി, ഡിഐഇടി പ്രിന്‍സിപ്പൽ ഡോ.കെ.ജെ. ബിന്ദു, എസ്.എസ്.കെ. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡി.എം. രജനീഷ്, കൈറ്റ് ജില്ലാ കോ-ഓഡിനേറ്റര്‍ സുനില്‍ കുമാര്‍, ചേര്‍ത്തല ബിആര്‍സി ബ്ലോക്ക് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഒ.ടി. സല്‍മോന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ. രശ്മി, പ്രഥമ അധ്യാപകന്‍ പി. ആനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.