അന്ത്യാളം ജംഗ്ഷനിലും പരിസരത്തും മദ്യപാനികളുടെ അഴിഞ്ഞാട്ടം
Sunday, September 24, 2023 10:11 PM IST
അന്ത്യാളം: ജംഗ്ഷനിലും പരിസരപ്രദേശങ്ങളിലും മദ്യപാനികളുടെ അഴിഞ്ഞാട്ടം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മദ്യപാനികള്‍ അന്ത്യാളത്ത് അഴിഞ്ഞാടുകയാണെന്നാണ് പരാതി. അന്ത്യാളത്തും സമീപപ്രദേശങ്ങളിലുമായി അനധികൃത മദ്യവില്പന കേന്ദ്രങ്ങള്‍ സജീവമാണെന്നും പരാതിയുണ്ട്. ഇവിടെ നിന്നു മദ്യപിച്ചശേഷം ജംഗ്ഷനിലെത്തുന്ന യുവാക്കള്‍ വ്യാപാരികളെയും ഇതുവഴി കടന്നുപോകുന്ന യാത്രക്കാരെയുമെല്ലാം അസഭ്യം വിളിക്കുകയാണെന്നാണ് ആക്ഷേപം. എതിര്‍ക്കാന്‍ ചെല്ലുന്നവരെ കൈയേറ്റവും ചെയ്യും. കഴിഞ്ഞ ഒരാഴ്ചയായി മദ്യപാനികളുടെ ശല്യം ഏറെ രൂക്ഷമാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

ശനിയാഴ്ച വൈകുന്നേരം മദ്യപിച്ചെത്തിയ അഞ്ചുപേര്‍ അന്ത്യാളം ജംഗ്ഷനില്‍ റോഡിലൂടെ നടന്ന് തുടര്‍ച്ചയായി അസഭ്യം മുഴക്കി. ഇത് ചോദ്യം ചെയ്ത ബാങ്ക് ജീവനക്കാരനെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ഇദ്ദേഹം പാലാ പോലീസില്‍ വിവരമറിയിച്ചു.

വ്യാപാര സ്ഥാപനങ്ങളില്‍ എത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ ഇവരെക്കൊണ്ട് പൊറുതിമുട്ടി. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് രാത്രി തന്നെ വീണ്ടും പോലീസ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേയ്ക്കും മദ്യപാനികള്‍ കടന്നുകളഞ്ഞിരുന്നു.

ഇന്നലെ രാവിലെ വീണ്ടും ഇവര്‍ അന്ത്യാളം ജംഗ്ഷനിലെത്തി ഭീഷണിയും അസഭ്യവര്‍ഷവും തുടര്‍ന്നു. വീണ്ടും നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും മദ്യപാനികള്‍ സ്ഥലം വിട്ടിരുന്നു.

മദ്യപാനികളെ പിടികൂടാനോ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാനോ പോലീസ് തയാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. അന്ത്യാളത്തും പരിസര പ്രദേശങ്ങളിലുമുള്ള അനധികൃത മദ്യവില്പന ശാലകള്‍ പൂട്ടിക്കാനോ വില്‍പ്പനക്കാരെ പിടികൂടാനോ എക്സൈസ് അധികാരികളും തയാറാകുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.