കര്‍ഷകരുടെ ആത്മഹത്യക്ക് ഉത്തരവാദി സര്‍ക്കാര്‍: വി.എം. സുധീരന്‍
Wednesday, November 29, 2023 7:15 AM IST
ചങ്ങനാശേരി: സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ തകര്‍ച്ചക്കും കര്‍ഷകരുടെ ജീവിത പരാജയത്തിനും ഉത്തരവാദി സര്‍ക്കാരാണെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട് കൊടിക്കുന്നില്‍ സുരേഷ് എംപി മങ്കൊമ്പില്‍ നടത്തുന്ന ത്രിദിന ഉപവാസ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തകഴിയിലെ പ്രസാദിന്‍റെയും അമ്പലപ്പുഴയിലെ രാജപ്പന്‍റെയും നിരണത്തെ രാജീവിന്‍റെയും ജീവിത പരാജയങ്ങളില്‍നിന്നു സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും നെല്ലിന്‍റെ വില യഥാസമയം ലഭിക്കണമെന്നത് കര്‍ഷകരുടെ അവകാശമാണെന്നും സുധീരന്‍ പറഞ്ഞു.

പിആര്‍എസ് വായ്പ, നെല്ലുസംഭരണപരിധി വര്‍ധന തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ അവലംബിക്കുന്നത് തലതിരിഞ്ഞ നയങ്ങളാണെന്നും സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കായ ഫയലുകള്‍ക്കൊപ്പം മറ്റൊരു ഫയല്‍ക്കൂമ്പാരം സൃഷ്ടിക്കുവാന്‍ മാത്രമേ സര്‍ക്കാരിന്‍റെ നവകേരള യാത്ര ഉപകരിക്കൂവെന്നും സുധീകരന്‍ കൂട്ടിച്ചേര്‍ത്തു.


കോണ്‍ഗ്രസ് കുട്ടനാട് സൗത്ത് ബ്ലോക്ക് പ്രസിഡന്‍റ് ജോര്‍ജ് മാത്യു പഞ്ഞിമരം അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി കെ.സി.ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്‍റ് അഡ്വ.ബി. ബാബു പ്രസാദ്, എ.എ. ഷുക്കൂര്‍, ഷാനിമോള്‍ ഉസ്മാന്‍, കറ്റാനം ഷാജി, അഡ്വ.പി.എസ്. രഘുറാം, സജി ജോസഫ്, കെ. ഗോപകുമാര്‍, പി.ടി. സ്‌കറിയ, ജെ.റ്റി. റാംസേ, അനില്‍ ബോസ്, ജോസഫ് ചേക്കോടന്‍, വി.കെ. സേവ്യര്‍, റ്റിജിന്‍ ജോസഫ്, ബാബു വലിയവീടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.