പോളിംഗ് ബൂത്തുകളിലെ ഒരുക്കവും സുരക്ഷയും വിലയിരുത്തി കളക്ടര്‍
Friday, April 12, 2024 6:59 AM IST
വൈക്കം: ലോക്സഭാ തെരഞ്ഞെടുപ്പിനു സജ്ജമാകുന്ന ജില്ലയിലെ പോളിംഗ് ബൂത്തുകളിലെ ഒരുക്കങ്ങളും സുരക്ഷയും വിലയിരുത്തി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരിയും ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക്കും. വൈക്കം നിയമസഭാ നിയോജകമണ്ഡലത്തിലെ അഞ്ചു പോളിംഗ് ബൂത്തുകളാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വിലയിരുത്തിയത്.

വൈക്കം മണ്ഡലത്തില്‍ ക്രിട്ടിക്കല്‍ ബൂത്തായി രേഖപ്പെടുത്തിയിട്ടുള്ള ചെമ്പ് വിജയോദയം യുപി സ്‌കൂള്‍, സെന്‍സിറ്റീവ് ബൂത്തായി കണക്കാക്കിയിട്ടുള്ള ചെമ്മനത്തുകര യുപി സ്‌കൂള്‍, മുണ്ടാര്‍ തുരുത്തിലെ ഏകബൂത്തായ 48-ാം നമ്പര്‍ അങ്കണവാടി, കുടവെച്ചൂര്‍ സെന്‍റ് മൈക്കിള്‍സ് എച്ച്എസ്എസ്, കല്ലറ ശാരദവിലാസിനി യുപി സ്‌കൂള്‍ എന്നീ ബൂത്തുകളാണ് സംഘം സന്ദര്‍ശിച്ചത്.

പോളിംഗ് ബൂത്തുകളിലെ സുരക്ഷയും ശുചിമുറി സൗകര്യങ്ങളും ഭിന്നശേഷിക്കാര്‍ക്കായുള്ള റാമ്പ് അടക്കമുള്ള സൗകര്യങ്ങളും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിലയിരുത്തി. കടുത്തുരുത്തി ബ്ലോക്ക് പരിധിയിലുള്ള കല്ലറ പഞ്ചായത്തിലെ മുണ്ടാര്‍ തുരുത്തില്‍ പോളിംഗ് സാമഗ്രികളും ഉദ്യോഗസ്ഥരെയും എത്തിക്കുന്നതിന് വള്ളങ്ങള്‍ ഉറപ്പാക്കണമെന്നു ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.


മുണ്ടാറിലെ 48-ാം നമ്പര്‍ അങ്കണവാടിയാണ് 137-ാം നമ്പര്‍ ബൂത്തായി പ്രവര്‍ത്തിക്കുന്നത്. 968 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസറായ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സൂസമ്മ ജോര്‍ജ്, വൈക്കം തഹസീല്‍ദാര്‍ കെ.ആര്‍. മനോജ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

പോളിംഗ് ബൂത്ത് മാറ്റി

കടുത്തുരുത്തി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തി നിയമസഭാമണ്ഡലത്തിലെ 25-ാം നമ്പര്‍ പോളിംഗ് ബൂത്തായ കുടുംബക്ഷേമ കേന്ദ്രം പ്രകൃതിക്ഷോഭത്തില്‍ മരം വീണു തകര്‍ന്നതിനെത്തുടര്‍ന്ന് പോളിംഗ് ബൂത്ത് വാഴേമേപ്പുറം അങ്കണവാടിയിലേക്കു മാറ്റിയിരിക്കുന്നതായി തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു.