ചക്ക കിട്ടാനില്ല; വില ഉയരങ്ങളില്‍
Sunday, May 19, 2024 1:16 AM IST
കോട്ടയം: കാലം വഴിപിഴച്ച ഇക്കൊല്ലം ചക്കയ്ക്ക് പൊതുവേ ക്ഷാമമാണ്. ചക്ക വിരിഞ്ഞതുതന്നെ പതിവിലും വൈകിയാണ്. ജൂണില്‍ മഴ ശക്തപ്പെടുന്നതോടെ ചക്ക അതിവേഗം വിളഞ്ഞ് പഴുത്തു കൊഴിയും. മഴ മുറിയുകയും മഞ്ഞ് കുറയുകയും ചെയ്തതിനാല്‍ പ്ലാവിലും മാവിലും രണ്ടു വര്‍ഷമായി കായ് ഫലം പൊതുവേ കുറവാണ്. ഇക്കൊല്ലം ഒരു ചക്ക പോലും വിരിയാതെ പോയ പ്ലാവുകള്‍ ഏറെയാണ്. കായിച്ചവയില്‍ത്തന്നെ എണ്ണം തീരെ കുറവും.

വിയറ്റ്നാം സൂപ്പര്‍ ഏര്‍ളി പോലെ പെട്ടെന്ന് ഫലം തരുന്ന ബഡ്ഡ് ഇനങ്ങള്‍ ഏറെപ്പേരും നടുന്നുണ്ട്. ഇത്തരം ഇനങ്ങളില്‍ പൊതുവെ ചെറിയ ചക്കയാണ് വിളയുക. പുരയിടങ്ങളിലെ തേന്‍വരിക്ക, മധുരവരിക്ക തുടങ്ങിയ പ്ലാവുകളിലൊക്കെ കായ്ഫലം നന്നേ കുറഞ്ഞിരിക്കുന്നു.


ചക്ക പറിക്കാന്‍ ആളെ കിട്ടാനില്ലെന്നതാണ് പ്രധാന പ്രശ്‌നം. ഇതൊക്കെ അറിയാവുന്ന ഇതര സംസ്ഥാന കച്ചടക്കാര്‍ മരം കയറ്റക്കാരെ എത്തിച്ച് ഇടിച്ചക്ക പിടിയാവിലയ്ക്ക് വാങ്ങിക്കൊണ്ടുപോകുന്നു. വടക്കേ ഇന്ത്യയിലും മറ്റും ചക്കയ്ക്ക് കിലോ വില 100 രൂപയും ചുളയ്ക്ക് മൂന്നു രൂപയുമൊക്കെ വിലയുണ്ട്.