അമ്മത്തൊട്ടില്‍ ഇല്ലാതെ ജില്ലാ ആശുപത്രി
Tuesday, May 21, 2024 6:25 AM IST
കോട്ടയം: നവജാതശിശുക്കളെ കൊലപ്പെടുത്തുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും കുഞ്ഞുങ്ങളെ സുരക്ഷിതമായി ഏല്പിക്കാന്‍ ഒരുക്കിയ കോട്ടയം ജില്ലാ ആശുപത്രി അമ്മത്തൊട്ടില്‍ പ്രവര്‍ത്തനരഹിതം.

ജില്ലാ ശിശുക്ഷേമസമിതിക്കാണ് അമ്മത്തൊട്ടിലിന്‍റെ ചുമതല. സെന്‍സര്‍ പ്രവര്‍ത്തിക്കാത്തതും അലാം തകരാറിലായിരിക്കുന്നതുമാണു പ്രധാന പ്രശ്‌നം. അമ്മത്തൊട്ടില്‍ പ്രവര്‍ത്തനരഹിതമാണെന്നു നോട്ടീസ് പതിച്ചിരിക്കുകയാണ് അധികൃതര്‍. എല്ലാ ജില്ലകളിലും പഴയ അമ്മത്തൊട്ടില്‍ മാറ്റി ആധുനിക സാങ്കേതികവിദ്യകളോടെയുള്ള അമ്മത്തൊട്ടില്‍ സ്ഥാപിച്ചെങ്കിലും കോട്ടയത്ത് ഇനിയും ഹൈടെക് അമ്മത്തൊട്ടില്‍ സാധ്യമായിട്ടില്ല. പഴയതു മാറ്റി പുതിയ ഹൈടെക് അമ്മത്തൊട്ടില്‍ നിര്‍മിക്കുന്നതിനാലാണു നിലവില്‍ അമ്മത്തൊട്ടില്‍ നന്നാക്കാത്തതെന്നാണ് അധികൃതരുടെ ന്യായീ കരണം.

2009 ല്‍ സ്ഥാപിച്ച അമ്മത്തൊട്ടിലില്‍ ഇതുവരെ 26 കുഞ്ഞുങ്ങളെ ലഭിച്ചിട്ടുണ്ട്. ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തോടു ചേര്‍ന്നാണ് അമ്മത്തൊട്ടില്‍ സ്ഥാപിച്ചിട്ടുള്ളത്. രണ്ടുമാസം മുമ്പാണ് അവസാനമായി കുഞ്ഞിനെ കിട്ടിയത്. കുഞ്ഞിനെ തൊട്ടിലില്‍ കിടത്താന്‍ പടിക്കെട്ടില്‍ കയറിനില്‍ക്കുമ്പോള്‍ സെന്‍സര്‍ പ്രവര്‍ത്തിക്കുകയും അലാം അടിക്കുകയുമാണ് ചെയ്യുക. കാലപ്പഴക്കമേറിയതിനാല്‍ ഇടക്കിടെ സെന്‍സര്‍ പ്രവര്‍ത്തനരഹിതമാവുകയാണ്. ശിശുക്ഷേമസമിതി തിരുവനന്തപുരത്തെ ഓഫീസിലറിയിച്ച് അവിടെനിന്ന് ആളെത്തി നന്നാക്കുകയാണ് പതിവ്. പുതിയ അമ്മത്തൊട്ടില്‍ വരുമ്പോള്‍ ഇടക്കിടെയുള്ള തകരാറ് ഒഴിവാകുമെന്നാണ് പ്രതീക്ഷ.


ജില്ലാ പഞ്ചായത്തും ശിശുക്ഷേമസമിതിയും സഹകരിച്ച് 20 ലക്ഷം രൂപ ആധുനിക സംവിധാനങ്ങളുള്ള അമ്മത്തൊട്ടില്‍ സ്ഥാപിക്കാന്‍ അനുവദിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വന്നതിനാലാണു പ്രവൃത്തികള്‍ വൈകുന്നത്. പെരുമാറ്റച്ചട്ടം നീങ്ങിയാലുടന്‍ അമ്മത്തൊട്ടില്‍ സ്ഥാപിക്കാനുള്ള നടപടികളിലേക്ക് കടക്കുമെന്നും ആശുപത്രി വികസന സമിതി അധികൃതര്‍ അറിയിച്ചു.