റസ്റ്ററന്‍റിൽനിന്ന് പണം അപഹരിച്ചു
Sunday, May 26, 2024 5:48 AM IST
വൈക്കം: റസ്റ്ററന്‍റിൽനിന്ന് പട്ടാപ്പകൽ പണം അപഹരിച്ചു. ചാലപ്പറമ്പിൽ പ്രവർത്തിക്കുന്ന റസ്റ്ററന്‍റിൽ ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു മോഷണം. കട തുറക്കുന്നതിനായി തൊഴിലാളികളെത്തി ഷട്ടർ പാതി തുറന്ന ശേഷം കടയ്ക്കുള്ളിൽ പ്രവേശിച്ച സമയത്താണ് ഇതുവഴി നടന്നുവന്ന 65 വയസോളം പ്രായം തോന്നിക്കുന്നയാൾ കടയ്ക്കുള്ളിൽ പ്രവേശിച്ച് ക്യാഷ് കൗണ്ടറിൽനിന്നു പണം അപഹരിച്ചത്.

കട തുറക്കുന്നതായി എത്തിയ തൊഴിലാളികൾ അടുക്കളയിൽ സാധനങ്ങൾ എടുക്കുന്നതിനായി മാറിയപ്പോഴാണ് ആരുടെയും ശ്രദ്ധയിൽ പെടാതെ ഇയാൾ ക്യാഷ് കൗണ്ടറിൽനിന്നും പണം എടുത്തത്. തുടർന്ന് പണം കാണാതെ വന്നതോടെ സിസിടിവി പരിശോധിച്ചപ്പോഴാണ് ഇയാൾ കടയിൽ പ്രവേശിക്കുന്നതും പണം അപഹരിക്കുന്നതും കണ്ടെത്തിയത്.


12,000 രൂപയോളമാണ് മേശയ്ക്കുള്ളിൽ ഉണ്ടായിരുന്നത്. കടയുടമ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ വൈക്കം പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പോലീസ് മോഷ്ടാവിനായുള്ള തെരച്ചിൽ ആരംഭിച്ചു.