ഹൈവേയിൽ സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന; ഗതാഗത തടസമുണ്ടാക്കുന്നുവെന്ന്
Sunday, May 26, 2024 9:22 PM IST
പൊൻകുന്നം: മോട്ടോർവാഹനവകുപ്പ് സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന റോഡരികിലാക്കിയത് ഗതാഗത തടസത്തിന് കാരണമാകുന്നുവെന്ന് പരാതി. കാഞ്ഞിരപ്പള്ളി ജോയിന്‍റ് ആർടി ഓഫീസ് പരിധിയിലെ സ്‌കൂൾ ബസുകളുടെയും വിദ്യാർഥികളുമായി പോകുന്ന മറ്റു വാഹനങ്ങളുടെയും ഫിറ്റ്‌നസ് പരിശോധന കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത് പൊൻകുന്നം -പുനലൂർ ഹൈവേയുടെ ചിറക്കടവ് ഭാഗത്താണ്.

ഇരു വശത്തുമായി നിരവധി വാഹനങ്ങൾ മണിക്കൂറുകളോളം നിരത്തിയിട്ടാണ് പരിശോധന. ഏറെ തിരക്കുള്ള ഹൈവേയിൽ ഇരുവശത്തും വാഹനങ്ങൾ നിറയുന്നതോടെ സുരക്ഷിതമായ ഗതാഗതത്തിന് തടസമുണ്ടാകുന്നതായാണ് പരാതി ഉയർന്നത്. വാഹനങ്ങൾ കൂടാതെ ഇവയുടെ ഡ്രൈവർമാരും പരിശോധകരും ഏതുസമയത്തും റോഡിലുണ്ടാവും. ഇവർ റോഡിലൂടെ ഏതുസമയവും കുറുകെ നടക്കുന്നതിനാൽ അതുവഴി വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ആശങ്കയാണ്.


കാഞ്ഞിരപ്പള്ളി താലൂക്കിലെ മുഴുവൻ സ്‌കൂളുകളുടെയും വാഹനങ്ങളുടെ പരിശോധനയാണ് നടത്തുന്നത്. ഓരോ ദിവസവും നൂറിലേറെ വാഹനങ്ങളുടെ പരിശോധനയുണ്ടാവും. ഇത്രയും വാഹനങ്ങൾക്ക് സമയം നിശ്ചയിച്ച് ഏതെങ്കിലും മൈതാനത്ത് പരിശോധനയ്ക്ക് ക്രമീകരണം ഏർപ്പെടുത്തിയിരുന്നെങ്കിൽ പ്രശ്‌നപരിഹാരമാകുമായിരുന്നു. സംഭവം സംബന്ധിച്ച് പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് പോലീസ് റിപ്പോർട്ട് നൽകും.