പാലാ: കേരളത്തിലെ ആദ്യ ലഹരിവിമുക്ത ചികിത്സാകേന്ദ്രമായ അഡാര്‍ട്ട് കഴിഞ്ഞ നാല്പതു വര്‍ഷമായി മദ്യാസക്ത രോഗികളുടെ ഇടയില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്ന് പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ അഡാര്‍ട്ടിന്‍റെ റൂബി ജൂബിലി സമാപന യോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്.

ആസക്തികളാണ് മനുഷ്യനെ ലഹരിയിലേക്ക് നയിക്കുന്നത്. ആസക്തികള്‍ നിയന്ത്രിച്ച് ലഹരി ഉപയോഗം ഉപേക്ഷിച്ച് നാം മുന്നേറണം. പതിനാലായിരം വ്യക്തികളെ മദ്യാസക്തിയുടെ പിടിയില്‍നിന്നും അവരുടെ കുടുംബങ്ങളെ തകര്‍ച്ചയില്‍നിന്നും സന്മാര്‍ഗ ജീവിതത്തിലേക്ക് വഴികാട്ടിയ അഡാര്‍ട്ട് പാലായുടെയും ഭാരതത്തിന്‍റെ തന്നെയും അഭിമാനമാണെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.

മാണി സി. കാപ്പന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു, മോണ്‍. ജോസഫ് കണിയോടിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. അഡാര്‍ട്ടിന്‍റെ പ്രവര്‍ത്തനങ്ങളില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ എന്‍.എം. സെബാസ്റ്റ്യനെ യോഗത്തില്‍ ആദരിച്ചു. അഡാര്‍ട്ട് ഡയറക്ടര്‍ ഫാ. ജയിംസ് പൊരുന്നോലില്‍, ജില്ലാ പഞ്ചായത്തംഗം നിര്‍മല ജിമ്മി, ജോയ് കെ മാത്യു, രാജീവ് ശാന്തി, പാപ്പച്ചന്‍ മുത്തോലി, മാഗി മേനംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.