കുമരകം: കുമരകം ബസ്ബേയിൽ അപകടാവസ്ഥയിൽനിന്ന കുമരകം മാവ് എന്നറിയപ്പെടുന്ന മുത്തശിമാവ് വെട്ടിമാറ്റി. നൂറുവർഷത്തിലേറെ പഴക്കമുള്ള മാവാണ് ഇന്നലെ മുറിച്ചുനീക്കിയത്. പുത്തൻകളത്തിൽ പുരയിടത്തിൽ അനേകർക്ക് തേനൂറും മാമ്പഴങ്ങൾ സമ്മാനിച്ച മാവ് മുത്തശിക്ക് മരണമണി മുഴങ്ങിയത് ഈ സ്ഥലം ബസ്ബേയ്ക്കായി പഞ്ചായത്തു വാങ്ങിയതാേടെയാണ്.

ബസ് ബേയുടെ മുന്നിൽ മധ്യഭാഗത്തായി നിന്ന മാവ് സാമൂഹ്യവിരുദ്ധർ ഏതോ രാസലായനി പ്രയോഗിച്ചതോടെയാണ് ഉണങ്ങിത്തുടങ്ങിയത്. ഈ മാവിലെ മാമ്പഴത്തിന്‍റെ കൊതിപ്പിക്കുന്ന രുചി കണക്കിലെടുത്ത് കുമരകം കൃഷി വിജ്ഞാന കേന്ദ്രം കുമരകം മാവ് എന്ന പേരിൽ ഗ്രാഫ്റ്റ് തൈകൾ ഉത്പാദിപ്പിച്ച് വിതരണം നടത്തിയിരുന്നു. കുറെ മാവിൻ തൈകൾ കുമരകം പഞ്ചായത്ത് ഓഫീസിനും വിതരണത്തിനായി നൽകിയിരുന്നു.

കൃഷിഭവനിൽ നിന്നും സംസ്ഥാനത്തിന്‍റെ പല ഭാഗത്തുള്ളവരും മാവിൻതൈകൾ വാങ്ങിക്കൊണ്ടു പോയിരുന്നു. ഇപ്പോഴും കുമരകം കൃഷി വിജ്ഞാനകേന്ദ്രത്തിൽ കുമരകം മാവിൻതെെകൾ ലഭ്യമാണ് . അതിനാൽത്തന്നെ ബസ് ബേയിൽ നിന്ന മരം നശിപ്പിച്ചാലും കുമരകം മാവും മാമ്പഴവും അന്യംനിന്നു പോകില്ല.

പുത്തൻകളത്തിൽ കുടുംബം തിരുവനന്തപുരത്തുനിന്നും 100 വർഷങ്ങൾക്കു മുമ്പ് കൊണ്ടുവന്നു നാട്ടുപിടിപ്പിച്ച മാവാണ് ഇന്ന് വാളിനിരയായത്. മാവു മുറിച്ചുമാറ്റിയതാേടെ കുമരകം ബസ് ബേയിൽ എത്തുന്ന യാത്രക്കാർക്ക് മാവ് മൂ ലമുള്ള അപകടക്കെണി ഒഴിവായി.