പാലാ: ടൗണ്‍ റിംഗ് റോഡിന്‍റെ രണ്ടാം ഘട്ടം നിര്‍മാണം ആരംഭിക്കുന്നതിനു വേണ്ടി വിശദമായ എസ്റ്റിമേറ്റ് (ഡിപിആര്‍) തയാറാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി.പൊതുമരാമത്ത് വകുപ്പ് റീജണല്‍ ഇന്‍വസ്റ്റിഗേഷന്‍ ആൻഡ് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗമാണ് മണ്ണിന്‍റെ ഉറപ്പ് പരിശോധന നടത്തുന്നത്.

പൊന്‍കുന്നം റോഡില്‍ പന്ത്രണ്ടാം മൈലില്‍ നിന്ന് ആരംഭിക്കുന്ന രണ്ടാം ഘട്ടത്തില്‍ 2.21 കിലോമീറ്റര്‍ ദൂരമാണുള്ളത്. ആരംഭ ഭാഗം 1.92 കിലോമീറ്റര്‍ വരെ കേരള റോഡ് ഫണ്ട് ബോര്‍ഡ് മുഖേനയാണ് നിര്‍മാണം നടത്തുക. ഈ ഭാഗത്തെ എസ്റ്റിമേറ്റിനായുള്ള വിശദമായ പരിശോധനയാണ് ഇപ്പോള്‍ നടത്തുന്നത്. കയറ്റിറക്കങ്ങള്‍ ഉണ്ടാകുന്ന ഭാഗങ്ങളില്‍ വലിയ കലുങ്കുകളോ ഓവര്‍ ബ്രിഡ്ജുകളോ വേണ്ടി വരുന്ന പക്ഷം അടിത്തട്ടിലെ പാറയുടെ ഉറപ്പും നിര്‍ദിഷ്ഠ പരിശോധനയുടെ ഭാഗമായി നടത്തും. പതിമൂന്ന് ഇടങ്ങളിലായാണ് പരിശോധന നടത്തുക.

കിഫ്ബി ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. രണ്ടാംഘട്ടം റിംഗ് റോഡിന്‍റെ അനിശ്ചിതത്വം ഒഴിവാക്കി ഈ ഭാഗത്തെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് മീനച്ചില്‍ പഞ്ചായത്ത് കമ്മിറ്റിയും പാലാ നഗരസഭയും ജോസ് .കെ. മാണി എംപി മുഖേന റവന്യൂ, പൊതുമരാമത്ത് വകുപ്പുകള്‍ക്കു നിവേദനം നല്‍കിയിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ റവന്യൂ, പൊതുമരാമത്ത് അധികൃതരും റോഡ് ഫണ്ട് ബോര്‍ഡ് എന്‍ജിനിയറിംഗ് അധികൃതരും സംയുക്ത പരിശോധന നടത്തി ഏറ്റെടുക്കേണ്ട ഭൂമി വിവരങ്ങള്‍ ശേഖരിക്കുകയും അധികൃതര്‍ക്കു റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. സാമൂഹികാഘാതപഠനവും നടത്തുകയുണ്ടായി.