ജില്ലയിലെ ടൂറിസ്റ്റ് ബസുകളിലും നിയമലംഘനങ്ങൾ ; പല സ്കൂളുകളും വിനോദയാത്രകൾ റദ്ദാക്കി
Friday, October 7, 2022 10:44 PM IST
തൊടുപുഴ: വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കഐസ്ആർടിസി ബസിലിടിച്ചു വിദ്യാർഥികളടക്കം ഒൻപതു പേർ മരിച്ച അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിലും വ്യാപക വാഹന പരിശോധന. നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർവാഹന വകുപ്പ് നടപടി തുടങ്ങി.
എൻഫോഴ്സ്മെന്‍റിന്‍റെ നേതൃത്വത്തിൽ വിവിധ സ്ക്വാഡുകൾ വ്യാപക പരിശോധന നടത്തി. രാവിലെ മുതൽ നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയ 13 ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയെടുത്തു. തൊടുപുഴ മേഖലയിൽ പത്തു ബസുകൾ പരിശോധന നടത്തിയതിൽ രണ്ടു ബസുകളിൽ നിയമലംഘനം കണ്ടെത്തി.

അഴിച്ചു മാറ്റിച്ചു
ബസുകളിൽ കൂടുതൽ ആകർഷണീയത വരുത്താനായി അധികമായി ഘടിപ്പിച്ചിരുന്ന ശബ്ദ, വെളിച്ച സംവിധാനങ്ങൾ അഴിച്ചു മാറ്റാൻ ഉദ്യോഗസ്ഥർ നിർദേശിച്ചു. വടക്കഞ്ചേരി അപകടത്തെത്തുടർന്നു പല വിദ്യാഭ്യാസ സ്ഥാപനങ്ങളും വിനോദ യാത്രകൾ റദ്ദു ചെയ്തിരുന്നു. പരിശോധന ശക്തമാക്കുകയും ചെയ്തതോടെ ടൂറിസ്റ്റ് ബസുകൾ ഇന്നലെ കാര്യമായി നിരത്തുകളിലുണ്ടായിരുന്നില്ല. ഇന്നു പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് എൻഫോഴ്സ്മെന്‍റ് അധികൃതർ അറിയിച്ചു.

വേഗപ്പൂട്ടിൽ
തൊടരുത്
ബസിനുള്ളിൽ വിവിധ വർണവെളിച്ചത്തിനായുള്ള ലൈറ്റുകൾ, കൂടുതൽ പൈപ്പുകളുള്ള കാതടപ്പിക്കുന്ന എയർ ഹോണുകൾ, ബസിനുള്ളിൽ പുകയടിക്കാനുള്ള സ്മോക്കർ എന്നിവ ഉൾപ്പെടെയാണ് പല ടൂറിസ്റ്റ് ബസുകളിലും ഘടിപ്പിക്കുന്നത്. ഇത്തരത്തിൽ നിയമവിധേയമല്ലാത്ത സംവിധാനം സ്ഥാപിച്ചാൽ കർശന നടപടിയെടുക്കും.
ബസുകളിലെ വേഗം നിയന്ത്രിക്കാനുള്ള വേഗപ്പൂട്ടുകളിൽ കൃത്രിമത്വം കാട്ടുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. പല ബസുകളിലും വേഗപ്പൂട്ട് സംവിധാനം അഴിച്ചു മാറ്റിയോ വേഗനിയന്ത്രണത്തിൽ മാറ്റം വരുത്തിയോ ആണ് സർവീസ് നടത്തുന്നത്.