ഗുരുവില്ലേലും നിസിയയ്ക്ക് വിജയം ഉറപ്പ്
Wednesday, November 30, 2022 11:15 PM IST
തൊടുപുഴ: ഓടക്കുഴലിൽ ആരാണ് ഗുരുവെന്ന് ചോദിച്ചാൽ താൻതന്നെയെന്നാണ് നിസിയ സാംസന്‍റെ ഉത്തരം. ഓസാനം ഇംഗ്ലീഷ് മീഡിയം പ്ലസ് ടു വിദ്യാർഥിനിയായ നിസിയ ഗുരുക്കന്മാർ ആരും ഇല്ലാതെയാണ് കലോത്സവത്തിൽ ഓടക്കുഴലിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമട കായലിൽ വീണേ എന്ന ഗാനമാണ് നിസിയ ഓടക്കുഴലിൽ ഈണമിട്ടത്. കുഞ്ഞുന്നാളിൽ അച്ഛനിൽനിന്ന് കേട്ടു പഠിച്ചാണ് ഓടക്കുഴൽ മീട്ടാൻ തുടങ്ങിയത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഓടക്കുഴൽ വിഭാഗത്തിൽ മത്സരിച്ച ഏക ആളും നിസിയ ആയിരുന്നു. ആദ്യമായാണ് നിസിയ കലോത്സവത്തിൽ മത്സരിക്കുന്നത്. കട്ടപ്പന കീരൻചിറയിൽ ഗായകനും ഓട്ടോ തൊഴിലാളിയുമായ സാംസണിന്‍റെയും ഐടിസി അധ്യാപിക മിനിയുടെയും മകളാണ്.

അറക്കുളത്തിന് ഇരട്ടി മധുരം

മുതലക്കോടം: വയലിൻ വെസ്റ്റേണിൽ എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തിൽ അറക്കുളം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് ഇരട്ടി മധുരം. എച്ച്എസ് വിഭാഗത്തിൽ എസ്.എസ്. ശ്രീനിധി നായർ മോറിസ് ഡാൻസ്, ബ്ലുബെൽസ് ഓഫ് സ്കോട്ട്‌ലൻഡ്, സ്വിസ് എയർ എന്നിവ വായിച്ചാണ് ഒന്നാമതെത്തിയത്. മൂലമറ്റം റോയൽ മ്യൂസിക്കിലെ ജോമറ്റ് ജോർജാണ് പരിശീലകൻ.
എച്ച്എസ്എസ് വെസ്റ്റേണ്‍ വിഭാഗത്തിൽ എലിസബത്ത് ജോജോ അരീക്കാട്ടാണ് എതിരാളികളെ നിഷ്പ്രഭരാക്കിയത്. എലിസബത്ത് ലണ്ടൻ ട്രിനിറ്റി കോളജിൽനിന്ന് വയലിൻ ഗ്രേഡ്- 8 നേടിയിട്ടുണ്ട്. സഹോദരൻ ജോസഫും ഇവിടെനിന്ന് ഇതേ ഗ്രേഡ് സ്വന്തമാക്കി. പിതാവ് ജോജോ ലണ്ടൻ റോയൽ കോളജ് ഓഫ് മ്യൂസിക്കിൽനിന്ന് വയലിൻ ഗ്രേഡ് -8 കരസ്ഥമാക്കിയിരുന്നു.

വിഷയം സമകാലികം: കാർട്ടൂണിൽ കത്തിക്കയറി

മുതലക്കോടം: ചാട്ടുളി പോലെ നെഞ്ചിൽ തറഞ്ഞുകയറുന്ന പ്രമേയം കാർട്ടൂണിന്‍റെ വിഷയമായതോടെ വിദ്യാർഥികളുടെ ഭാവനയും സർഗചേതനയും സടകുടഞ്ഞെണീറ്റു. എച്ച്എസ് വിഭാഗത്തിൽ സോഷ്യൽ മീഡിയയും എച്ച്എസ്എസ് വിഭാഗത്തിൽ സാക്ഷര കേരളവും നരബലിയും എന്നതായിരുന്നു വിഷയം.
സമകാലീന സമൂഹത്തെ നടുക്കിയ ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിൽ ഇതോ സാക്ഷര കേരളം? എന്ന ചോദ്യമാണ് പലരും ഉയർത്തിയത്. ആരുടെയും കണ്ണുകളെ ഈറനണിയിക്കുന്ന വരകളാണ് പലരും കോറിയിട്ടത്. വാട്സ്ആപ്പ്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങൾ വിദ്യാർഥികളെയും മുതിർന്നവരെയുമെല്ലാം വിഴുങ്ങിയതിന്‍റെ തിക്തഫലങ്ങൾ വരച്ചുകാട്ടുന്ന കാർട്ടൂണുകൾ ശ്രദ്ധേയമായി.