ചികിത്സ കിട്ടാതെ യുവതി മരിച്ച സംഭവം അന്വേഷിക്കാൻ സമിതി
Monday, January 30, 2023 10:17 PM IST
ഉപ്പുതറ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ ലഭിക്കാതെ യുവതി മരിച്ച സംഭവം അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ മൂന്നംഗ സമിതിയെ നിയോഗിച്ച് സർക്കാർ ഉത്തരവായി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സ്പെഷൽ ഓഫീസർ ഡോ. എം.എച്ച്. അബ്ദുൽ റഷീദ്-ചെയർമാൻ, ആരോഗ്യ വകുപ്പ് ഫോറൻസിക് മേധാവി ഡോ. രഞ്ചു രവീന്ദ്രൻ, തിരുവനന്തപുരം മെഡിക്കൻ കോളജ് പ്രഫസർ ഡോ. എസ്. ശ്രീകണ്ഠൻ എന്നിവർ അടങ്ങുന്ന സമിതിയെയാണ് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയത്.
മരിച്ച യുവതിയുടെ പിതാവ് സി.ആർ. രാമർ, മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസ്വാമി എന്നിവർ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവർക്കു നൽകിയ പരാതിയിൽ സർക്കാർ നിർദേശ പ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടറാണു സമിതിയെ നിയോഗിച്ചത്.
2022 ഏപ്രിൽ 24 നാണ് ഏലപ്പാറ ചിന്നാർ സിദ്ധൻഭവനിൽ സി.ആർ. രാമറുടെ മകൾ ജിഷമോൾ (30) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. അന്നു രാവിലെ കടുത്ത തലവേദനയെത്തുടർന്ന് ജിഷമോളെ ഏലപ്പാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീടു പീരുമേട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു. പ്രാഥമിക പരിചരണത്തിനുശേഷം വിദഗ്ധ ചികിത്സയ്ക്ക് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്തു. ഉച്ചകഴിഞ്ഞ് 1.45നു കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. എന്നാൽ, ജിഷയെ പരിശോധിക്കാൻ ഡ്യൂട്ടി ഡോക്ടർമാർ കൂട്ടാക്കിയില്ല.
ചികിത്സയ്ക്കു കാത്തുനിന്നു സഹികെട്ട പിതാവ് മകളെ മൂന്നരയോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. എന്നാൽ, അവിടെ എത്തുംമുൻപ് ജിഷമോൾ മരിച്ചു.
ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രിക്കും മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. തുടർന്നാണ് ജുഡീഷ്യൽ അന്വേഷണവും അഞ്ചു വയസുള്ള മകന്‍റെ പഠനച്ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് ഡോ. ഗിന്നസ് മാടസ്വാമി മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും നിവേദനം നൽകിയത്.
പിതാവും മുഖ്യമന്ത്രിക്കു നിവേദനം നൽകി.