ജപ്തിഭീഷണി: ആത്മഹത്യ വർധിക്കുന്നു
Thursday, February 2, 2023 10:18 PM IST
തൊടുപുഴ: ബാങ്കുകൾ ജപ്തിഭീഷണി മുഴക്കുന്നതു മൂലം ചെറുകിട കച്ചവടക്കാരുടെയും കർഷകരുടെയും ആത്മഹത്യ വർധിച്ചിരിക്കുകയാണെന്ന് മഹിളാ ജനതാ സംസ്ഥാന പ്രസിഡന്‍റ് ലൈല റഷീദ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
രാജ്യത്ത് കോർപറേറ്റുകളുടെ 1,23,000 കോടിയോളം രൂപ കേന്ദ്ര സർക്കാർ എഴുതി തള്ളി. അതുപോലെ കർഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും തൊഴിലാളികളുടെയും വായ്പകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എഴുതിത്തള്ളാൻ തയാറാകണം.
സർഫസി ആക്ട് പിൻവലിച്ചില്ലെങ്കിൽ കച്ചവടക്കാരുടെയും കർഷകരുടെയും തൊഴിലാളികളുടെയും ആത്മഹത്യമൂലം കേരളം ശവപ്പറന്പായി മാറും. കാനറാ ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ മഹിളാ ജനതാ കമ്മിറ്റിയംഗം ബുഷറ ബാബു, മദർ ചാരിറ്റബിൾ ട്രസ്റ്്ര ചെയർമാൻ കെ.എം. സുബൈർ, സെക്രട്ടറി പി.എസ്. വിജയകുമാർ, ഭാരവാഹികളായ ടി.എസ്. സജിത, സന്ധ്യ പ്രഹ്ലാദൻ എന്നിവർ പങ്കെടുത്തു.