വനംവകുപ്പിന്‍റെ മെല്ലെപ്പോക്ക്; റോഡ് നിർമാണം വൈകുന്നു
Tuesday, February 7, 2023 10:26 PM IST
കരിമണ്ണൂർ: വനംവകുപ്പിന്‍റെ അനുമതി വൈകുന്നതിനാൽ നെയ്യശേരി-തോക്കുന്പൻസാഡ് റോഡിന്‍റെ രണ്ടാം ഘട്ട നിർമാണം വൈകുന്നു. റോഡ് നിർമാണത്തിനാവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കി കാത്തിരിക്കുകയാണു കരാറുകാർ. എന്നാൽ, വനംവകുപ്പിന്‍റെ അനുമതി ലഭിക്കാത്തതിനാൽ എന്നു നിർമാണം ആരംഭിക്കാൻ കഴിയുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
കരിമണ്ണൂർ മുതൽ പട്ടയക്കുടി വരെയുള്ള ഗ്രാമീണ മേഖലകൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റോഡിനാണു യാതൊരു കാരണവുമില്ലാതെ വനംവകുപ്പിന്‍റെ അനുമതി വൈകിപ്പിക്കുന്നത്. അനുമതി ആവശ്യപ്പെട്ട് കെ എസ്ടിപി കോട്ടയം ഡിഎഫ്ഒയ്ക്കാണ് അപേക്ഷ നൽകിയത്. റോഡ് കടന്നു പോകുന്ന സ്ഥലങ്ങളിലെ മുറിച്ചു നീക്കേണ്ട മരങ്ങളുടെ എണ്ണവും അളവും പൊട്ടിച്ചുനീക്കേണ്ട പാറ സംബന്ധിച്ച അനുമതിയുമാണു രണ്ടാം ഘട്ടത്തിൽ ലഭിക്കേണ്ടത്.
കോട്ടയം ഓഫീസിൽനിന്നു ഫയൽ അനുകൂല ഉത്തരവിനായി സെക്രട്ടേറിയറ്റിലേക്കയച്ചെങ്കിലും ഇവിടെനിന്നുള്ള അനുമതിയാണു വൈകുന്നത്. അപേക്ഷ വനം പരിസ്ഥിതി വകുപ്പിന്‍റെ ബംഗളുരു ഓഫീസിലേക്ക് അയക്കേണ്ടിവന്നാൽ ഇനിയും കാലതാമസം നേരിടും. കരിമണ്ണൂർ മുതൽ പട്ടയക്കുടി വരെയുള്ള 29.19 കിലോമീറ്ററാണ് ആധുനിക നിലവാരത്തിലേക്കു ഉയർത്തുന്നത്.
കരിമണ്ണൂർ മുതൽ തൊമ്മൻകുത്ത് വെള്ളച്ചാട്ടം വരയുള്ള 9.74 കിലോമീറ്റർ, തൊമ്മൻകുത്ത് വെള്ളച്ചാട്ടം മുതൽ മുണ്ടൻമുടിവരെയുള്ള 4.12 കിലോമീറ്റർ എന്നിങ്ങനെയാണ് ആദ്യ റീച്ചിൽ നിർമിക്കുന്നത്.
രണ്ടാം റീച്ചിൽ വണ്ണപ്പുറം മുതൽ പട്ടയക്കുടിവരെയുള്ള 15.32 കിലോമീറ്റർ നിർമാണം പൂർത്തിയാക്കും. റീബിൽഡ് കേരളയിലെ പ്രളയ ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി ജർമൻ സഹായത്തോടെയാണു റോഡ് നിർമിക്കുന്നത്. 138.77 കോടിയാണ് കരാർ തുക.