ഇതരസംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള പോലീസിന്‍റെ വിവരശേഖരണം നിലച്ചു
Friday, March 24, 2023 10:53 PM IST
ചെറുതോണി: ഇതരസംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള പോലീസ് സ്റ്റേഷനിലെ വിവരശേഖരണം നിലച്ചു. ഇതരസംസ്ഥാനങ്ങളിൽനിന്നു തൊഴിലാളികളെ കൊണ്ടുവരുമ്പോൾ അവരുടെ സ്വന്തം സംസ്ഥാനത്തും കേരളത്തിലും ബന്ധപ്പെട്ട കരാറുകാരൻ ലൈസൻസും രജിസ്ട്രേഷനും എടുത്തിരിക്കണമെന്നാണു ചട്ടം. ഇതിനായി പോലീസിൽ ഉണ്ടായിരുന്ന രജിസ്ട്രേഷൻ പോർട്ടൽ നിശ്ചലമായിട്ട് ഒരു വർഷത്തോളമായി.
ഇതരസംസ്ഥാനങ്ങളിൽനിന്നു തൊഴിലുകൾക്കായി എത്തുന്നവരിൽ പലരും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായും ഇവർ കൂടുതലുള്ള പ്രദേശങ്ങളിൽ സാംക്രമിക രോഗങ്ങൾ വർധിച്ചുവരുന്നതായും കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ഇതരസംസ്ഥാന തൊഴിലാളികളെക്കുറിച്ച് വിവരശേഖരണം നടത്തണമെന്ന് ജില്ലാ ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതി നിർദേശിച്ചിരുന്നു.
ഇതനുസരിച്ച് 2015ൽ വിവരശേഖരണം ആരംഭിച്ചെങ്കിലും കോവിഡിന്‍റെ പശ്ചാത്തലത്തിൽ പദ്ധതി നിലച്ചു. എന്നാൽ, പല സ്ഥലത്തും ഇവർ കൂട്ടമായി കറങ്ങി നടക്കുന്നതും മൈഗ്രേഷൻ വർക്കേഴ്സ് ആക്ടിലെ വ്യവസ്ഥകൾ മറികടന്ന് തൊഴിലാളികളെ കുറുക്കുവഴികളിലൂടെ കൊണ്ടുവരുന്നതുമാണ് വിവരശേഖരണം പാളാൻ കാരണമെന്നു അധികൃതർ പറയുന്നു.
തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങൾ, തിരിച്ചറിയൽ രേഖകൾ സഹിതം തൊഴിലുടമ തൊട്ടടുത്ത പോലീസ് സ്‌റ്റേഷനിൽ അറിയിക്കണമെന്നാണു നിയമം. പോലീസിന്‍റെ പക്കലുള്ള കണക്കനുസരിച്ച് ജില്ലയിൽ ഇതരസംസ്ഥാന തൊഴിലാളികൾ 3,852 പേർ മാത്രമാണ്. അതേസമയം പതിനായിരത്തിലധികം ഇതരസംസ്ഥാന തൊഴിലാളികൾ ജില്ലയിലുണ്ടെന്നാണു അനൗദ്യോഗിക വിവരം. പോലീസ് പറയുന്നതു ഇവരുടെ ഡേറ്റ തയാറാക്കുന്നത് ശ്രമകരമായ ജോലിയാണെന്നാണ്. ഇതിനാവശ്യമായ പോലീസ് ജില്ലയിലില്ല. ഫോട്ടോയെടുക്കുന്നതിനും മറ്റുമുള്ള സാമ്പത്തിക ചിലവുകൾ വേറെ. തൊഴിലാളികളെ സ്റ്റേഷനിൽ എത്തിക്കുന്നതും വലിയ പ്രയാസമാണ്.
ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ജോലിക്കു വന്നുപോകുന്നതിന് നിലവിൽ യാതൊരു നിയന്ത്രണവുമില്ല. ആദ്യകാലത്ത് നിർമാണത്തൊഴിലാളികൾ മാത്രമാണ് കേരളത്തിലെത്തിയിരുന്നത്. ഇപ്പോൾ ഹോട്ടൽ, മാർക്കറ്റ്, തട്ടുകടകൾ, വർക്കുഷോപ്പുകൾ, കൃഷിയിടങ്ങൾ എല്ലായിടത്തും ഇവരുണ്ട്. കുലിക്കുറവാണ് ഉടമകളും കരാറുകാരും ഇതരസംസ്ഥാനക്കാരെ ആശ്രയിക്കാൻ കാരണം.
യാതൊരു നിയന്ത്രണവുമില്ലാതെ വന്നതോടെ ഇവിടെയെത്തുന്നവർ മറ്റുള്ളവരേക്കൂടി വിളിച്ചു വരുത്തുകയാണ്. ഒപ്പം കുടുംബത്തെയും. ഇക്കൂട്ടത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരും കുറവല്ല. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടുതലാണ്.