സ്വർണം ഈടുനൽകി വായ്പ: അധിക പ്രോസസിംഗ് ചാർജെന്ന് പരാതി
Monday, March 27, 2023 11:40 PM IST
തൊടുപുഴ: കാർഷികാവശ്യത്തിനായി കുറഞ്ഞ പലിശനിരക്കിൽ കർഷകർക്ക് സ്വർണം ഈടുനൽകി വായ്പ നൽകുന്ന പദ്ധതിയുടെ പേരിൽ പ്രോസസിംഗ് ചാർജിനത്തിൽ കൂടിയ തുക ധനകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്നതായി വ്യാപക പരാതി.
ചെറുകിട കർഷകർക്ക് സ്വർണത്തിന്‍റെ ഈടിന്മേൽ മൂന്നു ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. നാലു ശതമാനമാണ് ഇതിനു പലിശയായി ഈടാക്കുന്നത്. മൂന്നു ലക്ഷം രൂപ വായ്പയ്ക്ക് 12,000 രൂപയാണ് ഒരു വർഷത്തെ പലിശ. എന്നാൽ, പ്രോസസിംഗ് ചാർജ് എന്ന പേരിൽ മിക്ക ബാങ്കുകളും 2,000 രൂപ വരെ ഈടാക്കും.
പണയം വയ്ക്കാൻ ചെല്ലുന്നവരുടെ പക്കൽനിന്നു സിബിൽ സ്കോർ നോക്കാൻ ഇതിനു പുറമെ 1,000 മുതൽ 2,000 രൂപ വരെ ഈടാക്കും.
കേന്ദ്ര സർക്കാർ സബ്സിഡിയോടെ നൽകുന്ന ഇത്തരം വായ്പകൾക്ക് അഞ്ചോ അതിൽ കൂടുതലോ ശതമാനം പലിശ കർഷകൻ നൽകണം. ആദ്യതവണ പണയം വയ്ക്കുന്നവരിൽനിന്നു മാത്രമല്ല പ്രോസസിംഗ് തുക ഈടാക്കുന്നത്.
ഓരോ തവണ പുതുക്കുന്പോഴും ഇത്തരത്തിൽ വലിയ തുക ഈടാക്കുന്നുണ്ട്. ചില ബാങ്കുകൾ പണയം വയ്ക്കാനും പുതുക്കാനും ചെല്ലുന്നവരിൽനിന്ന് ഏഴു ശതമാനം പലിശ ഈടാക്കുകയും മൂന്നു ശതമാനം പിന്നീട് അക്കൗണ്ടിൽ നൽകുമെന്ന് പറയുകയും ചെയ്യും.
എന്നാൽ, അടുത്ത വർഷം വായ്പ പുതുക്കുന്പോൾ ഇതു കുറയുന്നതായി കാണാറില്ലെന്നും കർഷകർ പറയുന്നു.
വിവിധ കൃഷികൾ ചെയ്യുന്നതിനായി കർഷകൻ വായ്പ എടുക്കാൻ എത്തുന്പോഴാണ് ബാങ്കുകളുടെ ഇത്തരം കൊള്ള അറിയുന്നത്. റിസർവ് ബാങ്കും സർക്കാരും ധനകാര്യ സ്ഥാപനങ്ങളുടെ ഇത്തരം നടപടി നിയന്ത്രിക്കാൻ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.
എന്നാൽ, അപ്രൈസർക്കുള്ള ഫീസ് ഉൾപ്പെടെയാണ് പ്രോസസിംഗ് ചാർജെന്ന പേരിൽ വാങ്ങുന്നതെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. പുതുക്കുന്ന വായ്പകൾക്കും ഇത്തരത്തിൽ പ്രോസസിംഗ് ചാർജും ഫീസും ഈടാക്കുന്നുണ്ടെന്നതാണ് വസ്തുത.