കാഞ്ചിയാർ കൊലപാതകം: തെളിവെടുപ്പ് പൂർത്തിയായി
Friday, March 31, 2023 10:56 PM IST
കട്ടപ്പന: കാഞ്ചിയാര്‍ പേഴുംകണ്ടത്ത് അധ്യാപികയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭർത്താവ് പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷ് ബെന്നിയെ (29) വിവിധ ഇടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും.

പാമ്പനാര്‍ പാമ്പാക്കട ജോണ്‍-ഫിലോമിന ദമ്പതികളുടെ മകള്‍ വത്സമ്മ (അനുമോൾ-27) യാണു കൊല്ലപ്പെട്ടത്. കഴിഞ്ഞ 21ന് വീട്ടില്‍ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയിലാണ് അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഒളിവില്‍പോയ ബിജേഷിനെ 26നാണു കുമളിയില്‍നിന്നു പോലീസ് പിടികൂടിയത്.

വാക്കുതര്‍ക്കത്തിനിടെ അനുമോളെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു. ഇയാള്‍ പതിവായി മദ്യം വാങ്ങിയിരുന്ന കാഞ്ചിയാറിലെ ഓട്ടോ സ്റ്റാന്‍ഡ്, വെങ്ങാലൂർക്കടയിലെ വീട് തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുത്തു. കൃത്യം നടത്തിയപ്പോൾ ഇയാൾ ധരിച്ചിരുന്ന മുണ്ടും ടീഷർട്ടും ഇവിടെനിന്ന് കണ്ടെത്തി. അനുമോളുടെ മൊബൈൽ സിം കാർഡ് ഉപേക്ഷിച്ച സ്ഥലത്തും ഇയാളെ എത്തിച്ച് തെളിവെടുത്തു.

കൃത്യം നടത്തിയ പേഴുംകണ്ടത്തെ വീട്ടിലും കമ്പം, ട്രിച്ചി, കുമളി എന്നിവിടങ്ങളിലും പ്രതിയെ കഴിഞ്ഞ ദിവസങ്ങളിൽ എത്തിച്ച് തെളിവെടുത്തിരുന്നു.

ഡിവൈഎസ്പി വി.എ. നിഷാദ്‌മോൻ, എസ്എച്ച്ഒ വിശാൽ ജോൺസൻ, പ്രിൻസിപ്പൽ എസ്‌ഐ കെ. ദിലീപ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്‌ഐ സുരേഷ്, എസ് സിപിഒ ഷിബു, അരുൺ, രാജീവ്, പ്രശാന്ത് എന്നിവരും ഉൾപെട്ട സംഘമാണ് പ്രതിയെ ഇന്നലെ തെളിവെടുപ്പിന് എത്തിച്ചത്. ആറു ദിവസത്തേക്കാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.