കുഞ്ഞിനെ വിലയ്ക്കു വാങ്ങിയ ദന്പതികൾക്കെതിരേ കേസ്
Sunday, March 3, 2024 2:57 AM IST
കുമളി: പതിനഞ്ചു ദിവസം പ്രായത്തിൽ പെണ്‍കുഞ്ഞിനെ അന്യ സംസ്ഥാനക്കാരിയായ അമ്മയിൽനിന്നു വിലയ്ക്കു വാങ്ങിയ ദന്പതികൾക്കെതിരേ ചൈൽഡ് ലൈൻ നിർദേശപ്രകാരം കുമളി പോലീസ് കേസെടുത്തു. ചക്കുപള്ളം കുങ്കിരിപ്പെട്ടി സ്വദേശികളായ ബിനീഷ് ഏബ്രഹാം, ഭാര്യ ഷീബ എന്നിവർക്കെതിരേ നിയമപരമല്ലാതെ കുട്ടിയെ കരസ്ഥമാക്കിയതിനാണ് കേസ്.

കുട്ടിയുടെ അമ്മ ഉത്തർപ്രദേശ് മരിയാഹ സ്വദേശിനിയാണ് ഒന്നാം പ്രതി. ഉത്തർപ്രദേശിൽ ദീർഘനാളായി കഴിഞ്ഞിരുന്ന ഷീബ അവിടെ നേഴ്സായിരുന്നു. കുട്ടികളില്ലാത്ത യുവതിയും ഭർത്താവും ആശുപത്രിയിലെ ഡോക്ടറുടെ സഹായത്തോടെ നിർധനയായ യുപിക്കാരിയുടെ കുട്ടിയെ 2022ൽ വില കൊടുത്തു വാങ്ങുകയായിരുന്നു. കുട്ടി ജനിച്ച് 15 -ാംദിവസമാണ് കൈമാറ്റം നടന്നത്.


ഇപ്പോൾ കുട്ടിക്ക് ഒന്നര വയസ് പ്രായമുണ്ട്. കുട്ടിയെ കൈവശപ്പെടുത്തിയ കാര്യം ദന്പതികൾ അങ്കണവാടി അധ്യാപികയോട് വെളിപ്പെടുത്തിയതിനെത്തുടർന്ന് അധ്യാപിക ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനെ സംഭവം അറിയിക്കുകയായിരുന്നു.