റോഡിന്‍റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ
Wednesday, April 17, 2024 3:09 AM IST
കട്ടപ്പന: കട്ടപ്പന മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള ഇരുപതേക്കർ - തൊവരയാർ - താലൂക്ക് ആശുപത്രി റോഡിന്‍റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ. 15 വർഷമായി തകർന്നുകിടക്കുന്ന റോഡ് ഗതാഗത യോഗ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.

റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങൾ ഉയർന്നതോടെ മന്ത്രി റോഷി അഗസ്റ്റിൻ 25 ലക്ഷം രൂപയും നഗരസഭ 10 ലക്ഷം രൂപയും അനുവദിച്ചിരുന്നു.

എന്നാൽ, വാഗ്ദാനങ്ങൾ അല്ലാതെ റോഡ് നിർമാണം യാഥാർത്ഥ്യത്തിലായില്ല. റോഡിലെ ഗർത്തങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ പ്രദേശവാസികൾ സംഘടിച്ച് റോഡിലെ കുഴികൾ മണ്ണിട്ട് നികത്തിയെങ്കിലും ഇപ്പോൾ യാത്രാക്ലേശം രൂക്ഷമായിരിക്കുകയാണ്. വാഹന യാത്രക്കാരും പ്രദേശവാസികളും നിലവിൽ പൊടിയുടെ ശല്യത്താൽ വലയുകയാണ്. കട്ടപ്പന താലൂക്ക് ആശുപത്രിയിലെത്താനുള്ള എളുപ്പമാർഗംകൂടിയാണിത്.

ഓട്ടോറിക്ഷ, ടാക്സി വാഹനങ്ങൾ പാടെ റോഡിനെ അവഗണിച്ചിരിക്കുകയാണ്. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് നിത്യ സംഭവമായി മാറിക്കഴിഞ്ഞു. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും സ്ഥിരം കാഴ്ചയാണ്. റോഡിലെ കുഴിയും പൊടിയും താണ്ടി വോട്ട് ചോദിച്ച് ഇങ്ങോട്ട് വരേണ്ട സാറ്മാരെ, രോഗികളും ഗർഭിണികളും വഴി തിരിഞ്ഞു പോകുക...

തുടങ്ങിയ വാചകങ്ങൾ എഴുതിയ ഫ്ലക്സ് ബോർഡുകളാണ് പാതയിൽ പ്രദേശവാസികൾ സ്ഥാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ മേഖലയിലെ 300 ഓളം കുടുംബങ്ങൾ ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനും തീരുമാനിച്ചു.