തൊടുപുഴ: വേനൽചൂടിനെ വകവയ്ക്കാതെ നൂറുകണക്കിനാളുകളാണ് എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിനെ സ്വീകരിക്കാൻ കരുണാപുരത്ത് എത്തിയത്. ഉടുന്പൻചോല നിയോജക മണ്ഡലംതല പര്യടനത്തിൽ ഓരോ കേന്ദ്രങ്ങളിലും സ്ഥാനാർഥിക്ക് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്.
കോന്പയാറിൽനിന്നാരംഭിച്ച പര്യടനം സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം വി.എം. മോഹനൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് പുഷ്പകണ്ടം, വെസ്റ്റ്പാറ, ബാലൻപിള്ള സിറ്റി, കരുണാപുരം, കന്പംമെട്ട്, കുഴിത്തൊളു, ചേറ്റുവഴി, നെറ്റിത്തൊഴു, പുറ്റടി, കടശികടവ്, ശാസ്തനട, മാലി, അന്യാർതൊളു, കൂട്ടാർ, ബാലഗ്രാം എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം തൂക്കുപാലത്ത് സമാപിച്ചു.
സമാപന സമ്മേളനം സിപിഐ ഇടുക്കി ജില്ലാ സെക്രട്ട കെ. സലിംകുമാർ ഉദ്ഘാടനം ചെയ്തു. വിഷു കഴിഞ്ഞെങ്കിലും സ്വീകരണ കേന്ദ്രങ്ങളിൽ കണിക്കൊന്നയ്ക്കായിരുന്നു ഡിമാന്‍ഡ്. ബാൻഡ് മേളത്തിന്റെയും മുത്തുക്കുടകളുടെയും ബൈക്ക് റാലിയുടേയും അകന്പടിയോടെയാണ് സ്ഥാനാർഥിയെ വരവേറ്റത്.
വിവിധ കേന്ദ്രങ്ങളിൽ നേതാക്കളായ വി.എൻ. മോഹനൻ, കെ.എസ്. മോഹനൻ, കെ.ആർ. സോദരൻ, ടി.എം. ജോണ്‍, രമേശ് കൃഷ്ണൻ, എൻ.കെ. ഗോപിനാഥൻ, വി.സി. അനിൽ, കെ.ജി. ഓമനക്കുട്ടൻ, സി.കെ. കൃഷ്ണൻകുട്ടി, സുരേഷ് പള്ളിയാടി, പി.എം. ആന്റണി, അജീഷ് മുതുകുന്നേൽ, ജിൻസണ് വർക്കി, സിബി കിഴക്കേമുറി, രാജു ഇല്ലത്ത്, വി.എൻ. മോഹനൻ, സിബി മൂലേപ്പറന്പിൽ, എം.കെ. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്ന് ഇടുക്കി അസംബ്ലി മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ ഏഴിനു മേപ്പാറയിൽ കേരള കോണ്‍ഗ്രസ്-എം സംസ്ഥാന സെക്രട്ടറി അലക്സ് കോഴിമല ഉദ്ഘാടനം ചെയ്യും.