മക്കുവള്ളിയിൽ കാട്ടാന ഒന്നര ഏക്കറോളം കൃഷി നശിപ്പിച്ചു
Thursday, May 23, 2024 3:57 AM IST
ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിലെ മക്കുവള്ളിയിൽ കാട്ടാനശല്യം രൂക്ഷമായി. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന ഒന്നരയേക്കറോളം സ്ഥലത്തെ കൃഷി നശിപ്പിച്ചു. മക്കുവള്ളി തണ്ടേൽ ഷിന്‍റോ ടി. കുര്യന്‍റെ പുരയിടത്തിലെ കുലച്ച നൂറ്റൻപതോളം വാഴകളും ഇരുന്നൂറിലധികം മരച്ചീനികളുമാണ് കാട്ടാന രണ്ടുദിവസങ്ങളിലായി നശിപ്പിച്ചത്.

ഹൈറേഞ്ചിൽ കാട്ടുമൃഗശല്യത്തിൽ ജനങ്ങൾ പൊറുതിമുട്ടുകയാണ്. സർ സിപി രാമസ്വാമി അയ്യർ ദിവാനായിരുന്നപ്പോൾ സർക്കാർ ജനങ്ങളെ കുടിയിരുത്തിയ പ്രദേശമാണ് മക്കുവള്ളി, മനയത്തടം മേഖല. ഓരോ വർഷവും കാട്ടുമൃഗശല്യം മൂലം ഇവിടെനിന്ന് ആളുകൾ ഒഴിഞ്ഞുപൊയ്ക്കൊണ്ടിരിക്കയാണ്.

ഏറെ പ്രതീക്ഷയോടെ ചെയ്യുന്ന കൃഷികൾ വന്യമൃഗങ്ങൾ നശിപ്പിക്കുന്നതോടെ ആത്മഹത്യയുടെ വക്കിലെത്തിയിരിക്കയാണ് മക്കുവള്ളിയിലെ കർഷകർ. സ്വന്തം അധ്വാനത്തിനു പുറമേ സുഹൃത്തുക്കളിൽനിന്നും കടം വാങ്ങിയ പണം കൂടി ചെലവഴിച്ചാണ് ഷിന്‍റോ കൃഷിയിറക്കിയത്. കാട്ടാന കൃഷി നശിപ്പിച്ചതോടെ കടം വീട്ടാൻ പോലും കഴിയാതെ പ്രതിസന്ധിയിലായിരിക്കയാണ് ഈ യുവകർഷകൻ.