വണ്ണപ്പുറം: പാതയോരത്ത് നിൽക്കുന്ന വൻമരങ്ങൾ വീടുകൾക്ക് മുകളിലേക്കു ചാഞ്ഞ് അപകട ഭീഷണി ഉയർത്തുന്നു. നാരങ്ങാനത്താണ് ഏതുസമയവും വീടിനു മുകളിലേക്കു പതിക്കാവുന്ന നിലയിൽ അഞ്ചു മരങ്ങൾ നിൽക്കുന്നത്. അങ്കൻപറന്പിൽ സലീമിന്‍റെയും കുരുവിക്കുന്നേൽ തോമസിന്‍റെയും വീടിനു മുകളിലേക്കാണ് മരങ്ങൾ ചാഞ്ഞു നിൽക്കുന്നത്.

കാറ്റും മഴയും ഉണ്ടാകുന്പോൾ വീട്ടുകാർ അപകടം ഭയന്ന് അയൽപക്കത്തെ വീടുകളിലാണ് കഴിയുന്നത്. മരങ്ങൾ മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് വണ്ണപ്പുറം പഞ്ചായത്തിൽ ഇവർ പരാതി നൽകിയിരുന്നു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റ്, സെക്രട്ടറി, വില്ലേജ് ഓഫീസർ, കാളിയാർ റേഞ്ച് ഓഫീസർ എന്നിവർ ഉൾപ്പെട്ട ട്രീ കമ്മിറ്റി ചേർന്ന് മരം മുറിക്കാൻ അനുമതി തേടി ഡിഎഫ്ഒയ്ക്ക് കത്തു നൽകിയെങ്കിലും അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.

വഴിയരികിൽ അപകടകരമായ നിലയിൽ മനുഷ്യജീവന് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റണമെന്ന് ദുരന്തനിവാരണ അഥോറിറ്റി നിർദേശമുള്ളപ്പോഴാണ് ഇക്കാര്യത്തിൽ അധികൃതർ തികഞ്ഞ അലംഭാവം കാട്ടുന്നത്.

കാലവർഷം എത്തിയ സാഹചര്യത്തിൽ അടിയന്തരമായി മരങ്ങൾ മുറിച്ചു നീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.