ഇന്ദ്രാൻചിറയിൽ മീൻ പിടിക്കാനിറങ്ങിയ മധ്യവയസ്കൻ മുങ്ങി മരിച്ചു
Sunday, September 24, 2023 11:50 PM IST
കോലഞ്ചേരി: കോലഞ്ചേരിക്കടുത്ത് ഇന്ദ്രാൻചിറയിൽ കുടുക്ക് വലയിട്ട് മീൻ പിടിക്കാനിറങ്ങിയ മധ്യവയസ്കൻ മുങ്ങി മരിച്ചു. മാങ്ങാട്ടൂർ ആഞ്ഞിലിച്ചുവട്ടിൽ കുഞ്ഞിന്‍റെ മകൻ രവീന്ദ്രൻ (കുക്കിരി-55) ആണ് മരിച്ചത്. മീൻ പിടിക്കാനിട്ട വല വെള്ളത്തിലേക്ക് താഴ്ത്താൻ ശ്രമിക്കുന്പോൾ വെള്ളത്തിൽ താഴ്ന്നുപോവുകയായിരുന്നു. കൂടെയുളളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആഴക്കൂടുതലും ചെളിയും മൂലം രക്ഷിക്കാൻ സാധിച്ചില്ല.

ഇന്നലെ ഉച്ചയ്ക്ക് 12.50 നാണ് സംഭവം. പട്ടിമറ്റം അഗ്നി രക്ഷാനിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ വി.വൈ. ഷമീർ വെള്ളത്തിൽ മുങ്ങി രവീന്ദ്രനെ പുറത്തെടുത്ത് സേനയുടെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സേനാംഗങ്ങളായ സി.എസ്. അനിൽകുമാർ, പി.വി. വിജേഷ്, കെ.കെ. ശ്യാംജി, ആർ. രതീഷ്, കെ. സുനിൽകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. ഭാര്യ: ഗീത. മക്കൾ: പരേതരായ ബെൻ, അശ്വതി.