പെരുമ്പാവൂർ : മോഷ്ടിച്ച ബൈക്കിലെത്തി മറ്റൊരു ബൈക്ക് മോഷ്ടിച്ച കേസിൽ യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. കട്ടപ്പന സ്വദേശിയായ 19 കാരൻ, ഇടുക്കി രാജമുടി പതിനാറാംകണ്ടം പള്ളത്ത് വീട്ടിൽ ജെസ്ന ജോർജ് (23) എന്നിവരെയും പ്രായപൂർത്തിയാകാത്ത ആളെയുമാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.

27ന് പുലർച്ചെ മഞ്ഞപ്പെട്ടിയിൽ വാടകയ്ക്ക് താമസിക്കുന്ന വൈപ്പിൻ സ്വദേശിയായ റോണി വർഗീസിന്‍റെ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വില വരുന്ന ബൈക്കാണ് മോഷ്ടിച്ചത്. ജോലി ആവശ്യാർഥം മഞ്ഞപ്പെട്ടി റോഡിനോട് ചേർന്ന വീട്ടിൽ താമസിക്കുന്ന റോണിയുടെ ബൈക്ക്, ആലുവയിൽ നിന്ന് മോഷ്ടിച്ച മറ്റൊരു ബൈക്കിൽ എത്തിയ മോഷ്ടാക്കൾ പൂട്ടു പൊളിച്ച് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ മൂന്നാർ പോലീസിന്‍റെ സഹായത്തോടെ മൂന്നാറിൽ നിന്ന് പിടികൂടി. ആലുവയിൽ നിന്ന് മോഷ്ടിച്ച ബൈക്ക് അടിമാലിയിൽ വച്ചിട്ടുണ്ടെന്ന് പിടിലായവർ പോലീസിനോട് പറഞ്ഞു.

എസ്ഐമാരായ റിൻസ് എം. തോമസ്, പി എം. റാസിക്ക്, എഎസ്ഐമാരായ പി.എ. അബ്ദുൾ മനാഫ്, കെ.കെ. റെനി, സീനിയർ സിപിഒ മാരായ രജിത്ത് രാജൻ, മുഹമ്മദ് ഷാൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

യുവതിയെ വനിതാ ജയിലിലേക്ക് റിമാൻഡ്‌ ചെയ്തു. പിടിയിലായ 19 കാരനെതിരേ കട്ടപ്പനയിൽ കഞ്ചാവ് കേസ് ഉണ്ട്. ഇയാളെ ബോസ്റ്റൽ സ്കൂളിലേക്കും പ്രായപൂർത്തിയാകാത്ത കുട്ടിയെ കാക്കനാട് ജുവനൽ ഹോമിലേക്കും മാറ്റി.