മൂവാറ്റുപുഴ: തമിഴ് സംഘത്തിന്‍റെ നിവേദനം മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും അംഗീകരിച്ചു; മൂവാറ്റുപുഴയിൽ നിന്ന് തെങ്കാശിക്ക് കെഎസ്ആർടിസി ബസ് ഇന്ന് മുതൽ ഓടും. മൂവാറ്റുപുഴ ഡിപ്പോയിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.15ന് പുറപ്പെടുന്ന ബസ് രാത്രി 8.40ന് തെങ്കാശിയിൽ എത്തും.
തെങ്കാശിയിൽ നിന്ന് രാത്രി 11 ന് പുറപ്പെടുന്ന ബസ് പുലർച്ചെ 5.25ന് മൂവാറ്റുപുഴയിൽ തിരിച്ചെത്തും. മൂവാറ്റുപുഴയിൽ നിന്ന് 205 കിലോമീറ്റർ ദൂരമാണ് തെങ്കാശിക്ക്.

മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലുമുള്ള ആയിരത്തോളം തമിഴ് കുടുംബങ്ങൾക്ക് സ്വന്തം നാട്ടിൽ പോയി വരാൻ പുതിയ ബസ് സർവീസാണ് സർക്കാർ അനുവദിച്ചത്. തമിഴ്നാട്ടിൽ നിന്ന് മൂവാറ്റുപുഴയിലെത്തി വിവിധ തൊഴിൽ ചെയ്തും ജോലിയെടുത്തും ജീവിക്കുന്ന കുടുംബങ്ങളുടെ സംഘടനയാണ് തമിഴ് സംഘം. 2024 നവംബറിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനും കഴിഞ്ഞ ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്സംഘം നിവേദനം നൽകി. തുടർന്നാണ് ബസ് റൂട്ട് അനുവദിച്ചത്. തമിഴ് സംഘത്തിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എം. മണികണ്ഠൻ ആണ് തെങ്കാശിക്ക് ബസ് റൂട്ട് വേണമെന്ന ആവശ്യം അറിയിച്ചത്.

പ്രസിഡന്‍റ് എസ്. അബ്ദുൽ ജബ്ബാർ, സെക്രട്ടറി എം. ജഗൻ, ട്രഷറർ എൽ.അശോക് കുമാർ, സഹഭാരവാഹികളായ വി രാജാത്തി, സി മണിമുത്ത്, എം വൈകുണ്ഠരാമൻ, ജെ വിക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. നേരത്തെ മൂവാറ്റുപുഴയിൽ നിന്ന് തെങ്കാശി വഴി തൂത്തുക്കുടിക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് പിന്നീട് മുടങ്ങി.