മൂവാറ്റുപുഴ : നഗര റോഡ് വികസന പദ്ധതി യുടെ ഭാഗമായി നടക്കുന്ന നിർമാണ പ്രവർത്തികളുടെ മെല്ലെപ്പോക്ക് നടപടി അവസാനിപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തിരമായി ഇടപെടണമെന്ന് മുൻ എംഎൽഎ ബാബു പോൾ, മുൻ നഗരസഭാധ്യക്ഷൻ പി.എം ഇസ്മയിൽ, സിപിഎം ഏരിയാ സെക്രട്ടറി അനീഷ് എം.മാത്യു എന്നിവർ ആവശ്യപ്പെട്ടു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിധത്തിലുള്ള നിർമാണരീതിയാണ് തുടരുന്നതെങ്കിൽ നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ നിർമാണം പൂർത്തീകരിക്കാൻ കഴിയുമോയെന്ന ആശങ്ക നിലനിൽക്കുന്നു.

വൈദ്യുതി പോസ്റ്റുകളും ജലവിതരണ പൈപ്പുകളും മാറ്റി സ്ഥാപിക്കേണ്ട പ്രവർത്തി പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. കൂടുതൽ മെഷീനറികളും തൊഴിലാളികളെയും എത്തിച്ച് നിർമാണ വേഗത ത്വരിതപ്പെടുത്താനോ രാത്രിയിലുൾപ്പെടെ നിർമാണം നടത്തുന്നതിന് നടപടി സ്വീകരിക്കാനോ കരാറുകാരൻ തയാറാകുന്നില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി.