കോതമംഗലം: അപകടങ്ങൾ പതിവായതോടെ നേര്യമംഗലം-ഇടുക്കി റോഡിലെ അപകട വളവുകൾ നിവർത്തണമെന്ന ആവശ്യം ശക്തമായി. ഏറെ നാളത്തെ വിവാദങ്ങൾക്കൊടുവിൽ രണ്ടു വർഷം മുന്പ് റോഡ് നവീകരണം നടത്തിയെങ്കിലും കൊടുംവളവുകളൊന്നും നേരെയാക്കിയില്ല. റോഡിന്‍റെ വീതി കുറവും അപകടങ്ങൾക്ക് കാരണമാകുന്നു.

കഴിഞ്ഞ ആഴ്ച നേര്യമംഗലം മണിയൻപാറയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടത് വളവ് വീശിയെടുത്തപ്പോഴാണ്. കൊടും വളവുകളുള്ള റോഡിന്‍റെ ഒരു വശം മലനിരയും മറുവശം താഴ്ചയുമാണ്. എതിരെ വരുന്ന ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ വളവ് തിരിഞ്ഞ് അടുത്തെത്തുന്പോഴാണ് കാണാനാകുക. റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരച്ചില്ലകളും വിദൂര കാഴ്ച മറയ്ക്കുന്നു.

മഴക്കാലത്ത് റോഡിൽ വാഹനങ്ങൾ തെന്നിനീങ്ങിയും അപകടത്തിൽപ്പെടുന്നുണ്ട്. റോഡ് ടാർ ചെയ്ത്, അടയാളപ്പെടുത്തി, സൈൻ ബോർഡുകൾ സ്ഥാപിക്കുന്നതിനൊപ്പം വീതി കൂട്ടി വളവുകൾ നിവർത്തി അപകടരഹിതമാക്കാൻ റോഡ് സുരക്ഷ അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.