കൊച്ചി: അധികാരത്തിന്‍റെ അടിവേരുകള്‍ വിനയത്തിലും ദീനാനുകമ്പയിലും മനുഷ്യ സ്‌നേഹത്തിലും ആയിരിക്കണമെന്ന് ലോകത്തെ പഠിപ്പിച്ച ആചാര്യനാണു ഫ്രാന്‍സിസ് പാപ്പയെന്നു കൊച്ചി രൂപത അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

സമാധാന രൂപത്തില്‍ സാധാരണത്വത്തിന്‍റെ അസാമാന്യതയും അധികാര പ്രമാദത്തിനുമേല്‍ സ്‌നേഹാര്‍ദ്രതയുടെ നനവും കാട്ടിയാണ് പാപ്പയുടെ മടക്കം. വിശ്വാസം ജീവിക്കേണ്ടത് പാവപ്പെട്ടവരെ ശുശ്രൂഷിച്ചും അവഗണിക്കപ്പെട്ടവരെ ചേര്‍ത്തുപിടിച്ചും പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുമാണെന്ന് അദ്ദേഹം ജീവിതത്തിലൂടെ മാതൃക നല്‍കുകയായിരുന്നു.

സ്ത്രീകളുടെയും തടവറയില്‍ കഴിയുന്നവരുടെയും കാല്‍പാദങ്ങള്‍ കഴുകിക്കൊണ്ടും രോഗികളെ ആലിംഗനം ചെയ്തുകൊണ്ടുമുള്ള അദ്ദേഹത്തിന്‍റെ രീതികള്‍ യേശുക്രിസ്തുവിന്‍റെ തനിശിഷ്യന്‍ എന്ന് പറയത്തക്ക രീതിയില്‍ ആയിരുന്നു. അദ്ദേഹത്തിന്‍റെ ഭരണകാലം തലമുറകളെയും വ്യത്യസ്ത വിശ്വാസങ്ങളെയും രാജ്യങ്ങളെയും സ്‌നേഹമഴവില്ലില്‍ ചേര്‍ത്തുവച്ച ഒന്നായിട്ട് എന്നും എണ്ണപ്പെടും. കൂടെ നടക്കലിലൂടെയും സംഭാഷണ സമന്വയങ്ങളിലൂടെയും കൃത്യമായി അത് അദ്ദേഹം നടപ്പിലാക്കുകയും ചെയ്തുവെന്ന് രൂപത പിആര്‍ഒ ഫാ. ജോണി സേവ്യര്‍ പുതുക്കാട്ട് പറഞ്ഞു.