കൊച്ചി: ട്രാവന്‍കൂര്‍ റയോണ്‍സ് ഭൂമിയില്‍ പാരിസ്ഥിതിക മലിനീകരണങ്ങളില്ലാത്ത ആധുനിക രീതിയിലുള്ള വ്യവസായങ്ങളായിരിക്കും ആരംഭിക്കുകയെന്ന് മന്ത്രി പി. രാജീവ്. കിന്‍ഫ്ര ഏറ്റെടുത്ത പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് ഘട്ടങ്ങളിലായാണ് വ്യവസായങ്ങള്‍ ആരംഭിക്കുക. ആകെയുള്ള 68 ഏക്കര്‍ ഭൂമിയില്‍ 30 ഏക്കറാണ് നിലവില്‍ കിന്‍ഫ്രയ്ക്ക് കൈമാറിയിയിട്ടുള്ളത്. ടെന്‍ഡര്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. സര്‍ക്കാരിന്‍റെ അംഗീകാരം കൂടി ലഭിച്ചാല്‍ നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കും.

പെരിയാറിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായതിനാല്‍ ബഫര്‍ സോണ്‍ പാലിച്ച് വേണം നിര്‍മാണം നടത്താന്‍. റോഡുകള്‍ ഉള്‍പ്പെടെ പൂര്‍ത്തിയായ ശേഷം 18.43 ഏക്കര്‍ പ്രദേശമാണ് ഉപയോഗിക്കാന്‍ കഴിയുക. ഇവിടെ ഫേസ് ഒന്നില്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, എഐ, റോബോട്ടിക്‌സ്, ആയുര്‍വേദ പ്രോഡക്ട്‌സ്, ഫുഡ് പ്രൊസസിംഗ് യൂണിറ്റുകള്‍ തുടങ്ങിയ വ്യവസായങ്ങളും ഇ-കൊമേഴ്‌സ് വെയര്‍ ഹൗസുകളുമാണ് നിര്‍മിക്കുക. 22 കോടിയോളം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

ബാക്കി സ്ഥലം കൂടി ലഭിച്ച ശേഷമാകും രണ്ടാം ഘട്ടം ആരംഭിക്കുക. ഗവേഷണ കേന്ദ്രങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ട ഇന്‍ക്യുബേഷന്‍ സെന്‍ററുകള്‍, വേഗത്തില്‍ വ്യവസായം ആരംഭിക്കുന്നതിനുള്ള പ്ലഗ് ആന്‍ഡ് പ്ലേ സംവിധാനങ്ങള്‍, നാനോ ടെക്‌നോളജി, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, എഐ, റോബോട്ടിക്‌സ്, ഫുഡ് പ്രൊസസിംഗ് യൂണിറ്റുകള്‍ തുടങ്ങിയവയാണ് രണ്ടാം ഘട്ടത്തില്‍ നിര്‍മിക്കുക.പാര്‍ക്കിനല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്കായി സ്ഥലം വിട്ടു നല്‍കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

അഡ്വ. എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ, കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, സംസ്ഥാന യുവജന കമ്മീഷന്‍ ഉപാധ്യക്ഷന്‍ എസ്. സതീഷ്, കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം എസ്. പുഷ്പദാസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.