കാക്കനാട് : തൃക്കാക്കര നഗരസഭയുടെ ഉടമസ്ഥതയിലുള്ള കാക്കനാട് പൊയ്യച്ചിറ കുളത്തിൽ ഞായറാഴ്ച രാത്രിയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.
കാക്കനാട് ഇടച്ചിറ പാട്ടുപറമ്പിൽ ജോർജ് ദീപക് (34) ആണ് മരിച്ചത്. കാക്കനാട് ജോർജ് ദീപക് നടത്തുന്ന ഹോസ്റ്റലിലെ രണ്ടു സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു. നീന്തൽ വശമില്ലായിരുന്നു. പുലർച്ചെ ഒന്നരവരെ യുവാക്കളെ കുളത്തിനു സമീപം കണ്ടവരുണ്ട്.

ജോർജ് ദീപക്കിനെ കാണാനില്ലെന്ന് കുളത്തിൽ ഇയാൾക്കൊപ്പം ഇറങ്ങിയവരാണ് മറ്റുള്ളവരെ വിളിച്ചറിയിച്ചത്. പരിസരവാസികൾ അറിയിച്ചതനുസരിച്ച് തൃക്കാക്കര പോലീസ് സ്ഥലത്തെത്തി.

ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുലർച്ചെവരെ തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് സ്കൂബാ യൂണിറ്റുമായി രാവിലെ എത്താമെന്നറിയിച്ച് ഫയർഫോഴ്സ് സംഘം മടങ്ങി. ജോർജ് ജേക്കബിന്‍റെ സുഹൃത്തുക്കളും ബന്ധുക്കളും തെരച്ചിൽ തുടരുന്നതിനിടയിൽ പുലർച്ചെ നാലോടെ കുളത്തിലെ കല്പടവുകൾക്കു താഴെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് ഇടച്ചിറ ഡോൺബോസ്കോ പള്ളിയിൽ നടക്കും.