കാതിക്കുടം ചാത്തൻചാൽ പാടശേഖരം: പ്രതിസന്ധിക്കു താൽക്കാലിക പരിഹാരം
Saturday, September 24, 2022 12:39 AM IST
കാടുകുറ്റി: ഏറെ പ്രതിസന്ധിയിലായ കർഷകർക്ക് ആശ്വാസം പകരാൻ പ്രതിഷേധങ്ങൾക്കൊടുവിൽ അധികൃതർ തയാറായി.
ഒന്നരവർഷം മുന്പ് നിർമാണോദ്ഘാടനം നടത്തി തുടർ നടപടിയില്ലാതെ കിടക്കുന്പോഴും കാതിക്കുടം ചാത്തൻചാൽ പാടശേഖരത്തിലെ തോടുകളിൽ രൂപപ്പെട്ട ചേറും മാലിന്യങ്ങളും നീക്കം ചെയ്യാൻ തയ്യാറായ നടപടിയാണ് കർഷകർക്ക് ആശ്വാസമായത്. തുടർച്ചയായി പെയ്ത മഴയിൽ പാടശേഖരത്തിൽ എത്തിയ പെയ്ത്തുവെള്ളവും ഡാമുകളിൽ നിന്നും പുഴയിലൂടെ ഒഴുകിയെത്തിയ വെള്ളവും മൂലം ചാത്തൻചാൽ പാടത്ത് വെള്ളക്കെട്ട് രൂക്ഷമായി.
തോടുകളിലൂടെ ഒഴുകിയെത്തിയ മാലിന്യങ്ങളും പായലും ചണ്ടിയും വയലുകളിൽ നിറഞ്ഞതോടെ കൃഷിയിറക്കാനാകാതെ കർഷകർ പ്രതിസന്ധിയിലായി. പെരുന്തോട്ടിലെ സ്വാഭാവിക നീരൊഴുക്കിനു തടസം വന്നതു മൂലം പാടത്ത് വെള്ളക്കെട്ട് രൂക്ഷമായി. കൃഷിയിറക്കാനാകാതെ കർഷകർ ആശങ്കയിലായ പശ്ചാത്തലത്തിൽ തോടുകൾ വൃത്തിയാക്കണമെന്നും തോട്ടിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും ആവശ്യങ്ങൾ ഉയർന്നു.
തുടർന്ന് കഴിഞ്ഞ ദിവസം െ കഐൽഡിസി അധികൃതർ സ്ഥലത്തെത്തിയിരുന്നു. കർഷകർക്ക് ഏറെ പ്രതീക്ഷ നൽകിയ ചാത്തൻചാൽ കാർഷിക പദ്ധതി അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ താൽക്കാലിക പരിഹാരമെന്ന നിലയിൽ തോടുകൾ വൃത്തിയാക്കാമെന്ന വാഗ്ദാനമാണ് അധികൃതർ നൽകിയത്.
മെഷീനിന്‍റെ സഹായത്തോടെയാണ് ഇന്നലെ മുതൽ നവീകരണ പ്രവർത്തികൾ പുരോഗമിക്കുകയാണ്. എന്നാൽ താൽക്കാലിക പരിഹാരം എന്നതിലുപരി ശാശ്വത പരിഹാരം വേണമെന്ന നിലപാടിലാണ് കർഷകർ.
ചാലക്കുടി പുഴയുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാൽ ചാത്തൻചാൽ നവീകരണ പദ്ധതി യാഥാർത്ഥ്യമായാൽ വേനൽക്കാലത്ത് പാടശേഖരത്തിലേക്ക് വെള്ളമെത്തിക്കാനും മഴക്കാലത്ത് അമിതമായി വരുന്ന വെള്ളം ഒഴുക്കി കളയാനും സാധിക്കും. 727 ലക്ഷം രൂപ വിനിയോഗിച്ച് നടപ്പിലാക്കുമെന്ന് വാഗ്ദാനം ചെയ്യുകയും നിർമാണോദ്ഘാടനം കഴിഞ്ഞ് ഒന്നര വർഷം പിന്നിട്ടിട്ടും നിർമാണം തുടങ്ങാത്തതുമായ കാതിക്കുടം ചാത്തൻചാൽ കാർഷിക പദ്ധതി യാഥാർഥ്യമാക്കണമെന്നാണ് കർഷകർ പറയുന്നത്.
നിലവിൽ മണ്ണിടിച്ചിലും കൈയേറ്റവും മൂലം പെരുന്തോടിന്‍റെയും ചാത്തൻചാലിന്‍റെയും സ്വാഭാവിക നശിച്ച നിലയിലാണ്. അന്നം തരുന്ന കർഷകരുടെ ആവശ്യങ്ങളോട് ക്രിയാത്മകമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ നിലപാട്. പ്രഖ്യാപിക്കുകയും നിർമാണോദ്ഘാടനവും നടത്തുകയും കർഷകർക്ക് പ്രതീക്ഷകൾ നൽകുകയും ചെയ്ത പദ്ധതി നടപ്പിലാക്കാനുള്ള ഇച്ഛാശക്തി കാണിക്കണമെന്നാണ് കർഷകർ മുന്നോട്ടുവക്കുന്ന ആവശ്യം.