പുതുക്കാട്: മണ്ണിടിച്ചിലിനേയും പ്രകൃതി ദുരന്തങ്ങളേയും കുറിച്ചുള്ള പഠനത്തിന് അളഗപ്പനഗര്‍ വെണ്ടാേര്‍ സ്വദേശി കൃഷ്ണവേണിക്ക് ജപ്പാന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കും.

പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനുമായുള്ള ജപ്പാന്‍ സര്‍ക്കാരിന്‍റെ മെക്സ്റ്റ് സ്‌കോളര്‍ഷിപ്പാണ് കൃഷ്ണവേണിക്ക് ലഭിച്ചത്. ജപ്പാനിലെ നിഗാത്ത യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറല്‍ ഹസാര്‍ഡ്‌സ് ആൻഡ്് ഡിസാസ്റ്റര്‍ റിക്കവറി നല്‍കുന്ന ഉന്നത സ്‌കോളര്‍ഷിപ്പാണ് കൃഷ്ണവേണിക്ക് ലഭിച്ചിരിക്കുന്നത്.

മൂന്നര വര്‍ഷത്തെ പഠനത്തിനും ഗവേഷണത്തിനുമുളള മുഴുവന്‍ ചെലവുകളും ജപ്പാന്‍ സര്‍ക്കാര്‍ വഹിക്കും. മറ്റു ചെലവുകളും പൂര്‍ണമായി ജപ്പാന്‍ സര്‍ക്കാര്‍ വഹിക്കും.

തൃശൂര്‍ ഗവ. എൻജിനീയറിംഗ് കോളജില്‍നിന്നും സിവില്‍ എൻജിനീയറിംഗില്‍ ബിടെക്കും തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആൻഡ്് ടെക്‌നോളജിയില്‍ നിന്നും എര്‍ത്ത് സിസ്റ്റം സയന്‍സില്‍ എം ടെക്കും നേടിയ കൃഷ്ണവേണി വെണ്ടോര്‍ കൂവക്കാടന്‍ ബിജുവിന്‍റേയും തൃശൂരില്‍ അഭിഭാഷകയായ ഷൈനി ബിജുവിന്‍റേയും മകളാണ്.

മണ്ണിടിച്ചിലും പ്രളയവും കാറ്റുമുണ്ടാക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന കാലത്ത് പഠനം നാടിനു പ്രയോജനകരമായ വിധം ഉപയോഗപ്പെടുത്തണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് കൃഷ്ണവേണി പറയുന്നു.