ADVERTISEMENT
ADVERTISEMENT
23
Thursday
October 2025
9:02 AM IST
IST
Deepika
com
The Largest Read Malayalam Internet Daily
Deepika
com
The Largest Read Malayalam Internet Daily
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ANNUAL REPORT 2025
Dark
Light
Local News
തൃശൂര്‍
KL8
select District
തൃശൂര്‍
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശൂര്‍
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂര്‍
കാസര്‍ഗോഡ്
യുവതി മരിച്ച നിലയിൽ
1460339
Thursday, October 10, 2024 11:20 PM IST
X
തൃശൂർ: യുവതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടവല്ലൂർ വടക്കുമുറി സ്വദേശിനി റിയ ഷെഹാനെയാണ് (20) മരിച്ചത്.
ADVERTISEMENT
സഹോദയ കലോത്സവത്തിന് ഇന്നു തിരിതെളിയും
ചെറുതുരുത്തി: സഹോദയ 2025 കലോത്സവത്തിന് ആറ്റൂർ അറഫാ പബ്ലിക് സ്കൂളിൽ ഇന്നു തുടക്കമാകും. 75 സ്കൂളുകളിൽനിന്നുള്ള ആറായിരത്തിലധികം വിദ്യാർഥികൾ 26 വേദികളായിലായി 147 ഇനങ്ങളിൽ മാറ്റുരയ്ക്കുന്ന കലാമാമാങ്കത്തിന് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. ഡിജിറ്റൽ സ്കോർബോർഡുകൾ, 2000 സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള ഫുഡ് കോർട്ട്, വിശാലമായ പാർക്കിംഗ് സൗകര്യങ്ങൾ, ഹെൽപ് ഡെസ്ക്, ബാൻഡ് അവതരിപ്പിക്കുന്നതിനു പ്രത്യേക സ്റ്റേജ്, ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കാർ പാസ് സംവിധാനം, ഡോക്ടറുടെ സേവനത്തോടെയുള്ള മെഡിക്കൽ വിഭാഗം, ആംബുലൻസ്, പോലീസ് എയ്ഡ് പോസ്റ്റ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ, ഇരുനൂറോളം സന്നദ്ധ വോളന്റിയർമാർ, മാധ്യമപവലിയനുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. രാവിലെ 10നു കെ. രാധാകൃഷ്ണൻ എംപി കലാമേള ഉദ്ഘാടനം ചെയ്യും. തൃശൂർ സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്റ് ഡോ. ദിനേഷ്ബാബു അധ്യക്ഷത വഹിക്കും. കേരള കലാമണ്ഡലം വൈസ് ചാൻസലർ പ്രഫ.ബി. ആനന്ദകൃഷ്ണൻ പ്രസംഗിക്കും. നാളെ രാവിലെ പത്തിനു നടക്കുന്ന സംവാദ് വിദ്യാഭ്യാസസംഗമം ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ജില്ലയിലെ സിബിഎസ്ഇ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ പങ്കെടുക്കും. 25ന് വൈകീട്ട് അഞ്ചിനു നടക്കുന്ന സമാപനസമ്മേളനവും സമ്മാനവിതരണച്ചടങ്ങും യു.ആർ. പ്രദീപ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
ഖത്തറിന്റെ മണ്ണിൽ കൃഷിയുടെ നന്മനിറച്ച് മലയാളികൾ
തൃശൂർ: തൃശൂർ ഗവ. എൻജിനീയറിംഗ് കോളജിന്റെ ഖത്തറിലെ പൂർവവിദ്യാർഥിസംഘടനയായ ക്യൂഗെറ്റിന്റെ ഗ്രോ യുവർ ഗ്രീൻ ഫുഡ് കമ്യൂണൽ ഫാമിംഗ് മൂന്നാംസീസണ് ആരംഭിച്ചു. ക്യുഗെറ്റ് 2023 ൽ ആരംഭിച്ച ഹരിതസംരംഭമാണിത്. കൃഷിചെയ്യാൻ താത്പര്യമുണ്ടായിട്ടും സ്ഥലപരിമിതിമൂലം അതിനു സാധിക്കാത്ത ക്യൂഗെറ്റ് കുടുംബാംഗങ്ങൾക്ക് ഒരു പൊതു ഇടം ഒരുക്കി അവിടെ ജൈവകൃഷി ചെയ്യാൻ സൗകര്യമൊരുക്കുന്നതാണ് പദ്ധതി. കഴിഞ്ഞ സീസണിൽ 300 കിലോയിലധികം വിളവെടുപ്പ് നടത്താൻ കൂട്ടായ്മയുടെ കൃഷിയിൽനിന്നു സാധിച്ചു. ഖത്തറിലെ എംഇഎസ് സ്കൂളിലാണ് ഈ വർഷവും ക്യൂഗെറ്റ് ഈ പദ്ധതിക്കായി കൃഷിയിടം ഒരുക്കിയിട്ടുള്ളത്. മൂന്നാംസീസണിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്ത ഇൽഹാം, ജുവാൻ, ഇഹ്സാൻ, ഇമാൻ, നിവേദ്യ, എന്നീ കുട്ടികൾ മുതിർന്ന അംഗങ്ങളായ ഇ.ജെ. ജോണ്‍, നന്ദനൻ, ഹസീബ്, പ്രദോഷ് എന്നിവരിൽനിന്നു സ്വീകരിച്ച തൈകൾ നട്ടാണ് കാർഷികപ്രവർത്തനങ്ങൾക്കു തുടക്കമിട്ടത്. 150ലേറെ ചെടികൾ നട്ടു. ഗ്രോ യുവർ ഗ്രീൻ ഫുഡ് എക്സിക്യൂട്ടീവ് മെന്പർ പ്രിയ ജോണ്സൻ, അംഗങ്ങളായ ജസ്മിൻ ജോണ്‍, പ്രീത നന്ദനൻ, ലൗബിൻ, ഹാരിസ്, റോബിൻ ജോസ്, ഇർഷാദ് ഷാഫി, ഫാത്തിമ റംസീന, സലിം, എന്നിവർ മേൽനോട്ടം വഹിച്ചു. ക്യൂഗെറ്റ് അംഗങ്ങളും പങ്കെടുത്തു.
ദീപങ്ങൾ തെളിഞ്ഞു, മാലാഖയുടെ തിരുനാളിനു തുടക്കമായി
ഒല്ലൂർ: ദേവാലയവും പരിസരവും ദീപാലംകൃതമായി. സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ പ്രസിദ്ധമായ വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുനാളിനു വിശ്വാസികളുടെ പ്രവാഹം തുടങ്ങി. ഇന്നും നാളെയുമാണ് പ്രധാന തിരുനാളാഘോഷം. ദേവാലയസമുച്ചയത്തിലെ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. വികാരി ഫാ. വർഗീസ് കുത്തൂർ, അസി. വികാരിമാരായ ഫാ. എഡ്വിൻ ഐനിക്കൽ, ഫാ തേജസ് കുന്നപ്പിള്ളിൽ, കൈക്കാരൻമാരായ ഷോണി അക്കര, ഷാജു പടിക്കല, ജോഫി ജോസ് ചിറമ്മൽ, ജെയ്സൻ പോൾ പ്ലാക്കൽ, തിരുനാൾ കമ്മിറ്റി കൺവീനർമാരായ പോൾ കുണ്ടുകുളം, എം.ഡി ആന്റണി, റാഫി ചെമ്മണം, സെബി വല്ലച്ചിറക്കാരൻ, പിആർഒ ജസ്റ്റിൻ പെരൂട്ടി തുടങ്ങിയവർ സന്നിഹിതരായിരുന്നു. ചമയപ്രദർശനത്തിന്റെ ഉദ്ഘാടനം മേയർ എം.കെ. വർഗീസ് നിർവഹിച്ചു. ഇന്നലെ നടന്ന മാലാഖയുടെ ദാസി-ദാസൻ സമർപ്പണം, വളസമർപ്പണം എന്നിവ ഭക്തിസാന്ദ്രമായി. മുൻവികാരി ഫാ. ആന്റണി ചിറ്റിലപ്പിള്ളി മുഖ്യകാർമികത്വം വഹിച്ചു. വികാരി ഫാ. വർഗീസ് കുത്തൂർ, അസിസ്റ്റന്റ് വികാരിമാരായ ഫാ. എഡ്വിൻ ഐനിക്കൽ, ഫാ. തേജസ് കുന്നപ്പിള്ളിൽ, മേഖലാ വൈദികരായ ഫാ. പ്രകാശ് പുത്തൂർ, ഫാ. ലിൻസ് മേലെപ്പുറം എന്നിവരുടെയും കൈവയ്പ് ശുശ്രുഷയോടെ 1500ഓളം പേർ ദാസീദാസൻമാരായി. ഇന്നു രാവിലെ ആറിനും 7.30 നും പത്തിനും ദിവ്യബലി. വൈകീട്ടു നാലിനു പൊന്തിഫിക്കൽ ദിവ്യബലിക്കു സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് കൂടുതുറക്കൽ ശുശ്രൂഷ, തിരുസ്വരൂപം എഴുന്നള്ളിപ്പ്, നേർച്ചഭക്ഷണം ആശീർവാദം. വൈകീട്ട് ആറുമുതൽ പത്തുവരെ ഊട്ടുനേർച്ച. അഞ്ച് അങ്ങാടികളിൽനിന്ന് വള എഴുന്നള്ളിപ്പ് രാത്രി ദേവാലയത്തിലെത്തിച്ചേരുന്നതോടെ പള്ളിയും പരിസരവും ഭക്തജനനിബിഡമാവും. രാത്രി 12നും ദിവ്യബലിയുണ്ടാവും. തിരുനാൾദിനമായ നാളെ രാവിലെ ആറുമുതൽ തുടർച്ചയായി ദിവ്യബലി, 10ന് ആഘോഷമായ ദിവ്യബലിക്ക് അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര മുഖ്യകാർമികത്വം വഹിക്കും. ഫാ. ജോണ്സണ് അന്തിക്കാട്ട് സന്ദേശം നൽകും. ഫാ. ഗോഡ്വിൻ ചെമ്മണ്ട സഹകാർമികനാകും. രാവിലെ എട്ടുമുതൽ രണ്ടുവരെ ഊട്ടുനേർച്ച. ഉച്ചകഴിഞ്ഞു മൂന്നിനു ദിവ്യബലി, തുടർന്ന് തിരുനാൾപ്രദക്ഷിണം. എട്ടാമിടം 31ന് ആഘോഷിക്കും.
വി. മധുസൂദനൻനായരെ ആദരിച്ചു
തൃശൂർ: കവികളുടെ കൂട്ടായ്മയായ കാവ്യശിഖയുടെ നേതൃത്വത്തിൽ കവി പ്രഫ.വി. മധുസൂദനൻനായരെ ആദരിച്ചു. "നാറാണത്തുഭ്രാന്തൻ കവിതയുടെ നാല്പതാണ്ടുകൾ - പ്രഫ. വി. മധുസൂദനൻനായരുമൊത്ത് ഒരു പകൽ' എന്ന പേരിൽ സാഹിത്യ അക്കാദമി ഹാളിൽ നടന്ന ചടങ്ങ് കവി പ്രഫ.കെ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കവികളായ എൻ.എസ്. സുമേഷ് കൃഷ്ണൻ, അംബരീഷ്, ഇ. ജിനൻ, ദർശന, ശ്രീലതവർമ, ഡോ. സി. രാവുണ്ണി തുടങ്ങിയവർ പ്രസംഗിച്ചു. കാവ്യസംഭാഷണം, രംഗാവതരണം എന്നിവയും ഉണ്ടായിരുന്നു.
ഫർണീച്ചർ യൂണിറ്റ് അടച്ചുപൂട്ടുംമുമ്പ് കൂടുതൽ അന്വേഷണം നടത്തണം: മനുഷ്യാവകാശ കമ്മീഷൻ
തൃശൂർ: കെട്ടിടം വാടകയ്ക്കെടുത്തു ഫർണിച്ചർ നിർമിച്ച് വില്പന നടത്തി ജീവിക്കുന്നയാളുടെ യൂണിറ്റ് അടച്ചുപൂട്ടാൻ അവിണിശേരി പഞ്ചായത്ത് സെക്രട്ടറി നൽകിയ നോട്ടീസിൽ കൂടുതൽ അന്വേഷണം വേണമെന്നു മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത. ഫർണിച്ചർ യൂണിറ്റ് പ്രവർത്തിക്കുന്നതുകാരണം പരിസരവാസികൾക്കു ബുദ്ധിമുട്ടുണ്ടെന്ന പരാതിയെക്കുറിച്ച് അവിണിശേരി കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടറും മലിനീകരണ നിയന്ത്രണ ബോർഡ് എൻവയൺമെന്റൽ എൻജിനീയറും അന്വേഷണം നടത്തി രണ്ടുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നു കമ്മീഷൻ നിർദേശിച്ചു. ഫർണിച്ചർ യൂണിറ്റ് നടത്താൻ കെട്ടിട ഉടമയുടെ അനുമതിയില്ലെന്നും യൂണിറ്റ് പരിസരമലിനീകരണത്തിന് ഇടയാക്കുന്നു എന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് യൂണിറ്റ് അടച്ചുപൂട്ടാൻ പഞ്ചായത്ത് മെമ്മോ നൽകിയത്. മെമ്മോയ്ക്കു പിന്നാലെ ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ പഞ്ചായത്ത് സെക്രട്ടറിക്കു നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി സ്വീകരിച്ച തുടർനടപടികൾ കമ്മീഷനെ അറിയിക്കണം. യൂണിറ്റിന് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി വേണ്ടെന്നാണ് പരാതിക്കാരന്റെ വാദം. യൂണിറ്റിൽ അഞ്ച് എച്ച്പിയിൽ കുറവ് വൈദ്യുതി ഉപയോഗം വരുന്ന മെഷീനുകൾമാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. സ്ഥാപനം മലിനീകരണനിയന്ത്രണ ബോർഡിന്റെ ഗ്രീൻ കാറ്റഗറിയിൽ ഉൾപ്പെടുന്നതാണ്. മെമ്മോ നൽകുന്നതിനുമുമ്പ് സംരംഭകന്റെ ഭാഗം കേട്ടിട്ടില്ല. ഇത്തരം നാനോ യൂണിറ്റുകൾ പ്രോത്സാഹിപ്പിക്കണമെന്ന സർക്കാർ നിലപാടിനു വിരുദ്ധമായ നടപടിയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചതായും പരാതിക്കാരൻ പറഞ്ഞു. പരാതിക്കാരന്റെ വാദങ്ങൾ വ്യക്തമായി പരിശോധിച്ച് പഞ്ചായത്ത് സെക്രട്ടറി രണ്ടുമാസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നു കമ്മീഷൻ നിർദേശിച്ചു. അവിണിശേരി സ്വദേശി എം.ആർ. സുഭാഷ് സമർപ്പിച്ച പരാതിയിലാണ് നടപടി.
ബാഡ്ജ് ഓഫ് എക്സലൻസ് ബഹുമതി ജില്ലയില്‍ ഏഴുപേര്‍ക്ക്
അയ്യന്തോള്‍: സംസ്ഥാനസർക്കാർ നല്കുന്ന എക്സൈസ് കമ്മീഷണറുടെ ബാഡ്ജ് ഓഫ് എക്സലൻസ് ബഹുമതിക്കു ജില്ലയില്‍ ഏഴുപേര്‍ അര്‍ഹരായി. എക്സലൻസ് ഇൻ ഇന്റലിജൻസ് വിഭാഗത്തില്‍ തൃശൂര്‍ ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ എ.ബി. പ്രസാദ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ വി.എം. ജബ്ബാര്‍, ഡിറ്റക്ടീവ് എക്സലൻസ് വിഭാഗത്തില്‍ എക്സൈസ് സിഐ പി.എം. പ്രവീണ്‍, പ്രിവന്റീവ് ഓഫിസര്‍ പി.ബി. അരുണ്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ടി.ആർ. സുനില്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ യു.കെ. അനില്‍ പ്രസാദ്, എ. ജോസഫ് എന്നിവർ അർഹരായി.
സുവോളജിക്കൽ പാർക്ക് ഉദ്ഘാടനം കളറാക്കാൻ കുടുംബശ്രീ
പുത്തൂർ: സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനം വൻ ആഘോഷമാക്കാനൊരുങ്ങി കുടുംബശ്രീ. പുത്തൂർ, നടത്തറ, പാണഞ്ചേരി, മാടക്കത്തറ ഗ്രാമപഞ്ചായത്തുകളിലെയും ഒല്ലൂർ മണ്ഡലത്തിലെ കോർപറേഷൻ ഡിവിഷനുകളിലെയും കുടുംബശ്രീ പ്രവർത്തകരാണ് ഘോഷയാത്രയ്ക്കും ഉദ്ഘാടനയോഗത്തിനുമായി തയാറെടുക്കുന്നത്. 28നു വൈകീട്ട് നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനം നിർവഹിക്കും. മൂന്നുമണിക്ക് ഘോഷയാത്രയ്ക്കു തുടക്കമാകും. പതിനായിരത്തോളം കുടുംബശ്രീ അംഗങ്ങൾ ഘോഷയാത്രയിലും ഉദ്ഘാടനച്ചടങ്ങിലും പങ്കെടുക്കുമെന്നു സംഘാടകർ അറിയിച്ചു. പരിപാടിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി പുത്തൂർ ഗ്രാമപഞ്ചായത്ത് സിഡിഎസ് അംഗങ്ങൾ യോഗംചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. സജു, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സിനി പ്രദീപ്കുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാരായ രാധാകൃഷ്ണൻ, ദീപ എന്നിവർ പങ്കെടുത്തു.
ചാലക്കുടി താലൂക്ക് ആശുപത്രിയിൽ കൂടുതൽ ഡയാലിസിസ് മെഷീൻ വേണം: ഐഎംഎ
ചാലക്കുടി: താലൂക്ക് ആശുപത്രിയിൽ ഡയാലിസിന് രോഗികളുടെ എണ്ണം വർധിച്ചതനുസരിച്ച് അഞ്ചു ഡയാലിസിസ് മെഷീനുകൾ കൂടി സ്ഥാപിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. രോഗികളെ ഒപി ബ്ലോക്കിൽനിന്നു വാർഡുകളിലേക്കു കൊണ്ടുപോകാനുള്ള ബഗ്ഗിയും സിഎസ്ആർ ഫണ്ടിൽനിന്നു കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. പഴയ ഒപി ബ്ലോക്ക് നവീകരിക്കണമെന്നും പുതിയ ഒപി ബ്ലോക്കിന് അനുവദിച്ച 2.70 ലക്ഷം രൂപ നഷ്ടപ്പെടുത്തതെന്നും യോഗം ആവശ്യപ്പെട്ടു. പുതിയ ഒ.പി ബ്ലോക്ക് പണിയാൻ സ്ഥലം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഹൃദയ പുനർജീവനപരിശീലനം ജനങ്ങളിലേക്ക് എത്തിക്കാൻ തിങ്കളാഴ്ചകളിൽ 12ന് താലൂക്ക് ആശൂപത്രിയിൽ പരിശീലനം നല്‍കുമെന്ന് പ്രസിഡന്റ് ഡോ.ജോസ് കാട്ടുക്കാരൻ, സെക്രട്ടറി ഡോ.ജോജിൻ തോട്ടാൻ, ഡോ.സി.തിലകൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അറിവുതേടി വിദേശത്തേക്കു പോകുന്ന പ്രവണത കുറയ്ക്കണം: എംപി
ശ്രീനാരായണപുരം: നാട്ടിലെ സാധ്യതകൾ മനസിലാക്കാതെ അറിവ് നേടി വിദേശരാജ്യങ്ങളിലേക്കു പോകുന്ന പ്രവണത കുറയ്ക്കണമെന്ന് ബെന്നി ബഹനാൻ എംപി അഭിപ്രായപ്പെട്ടു. തൃശൂർ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് കോളീജിയറ്റ് എഡ്യുക്കേഷനും പി. വെമ്പല്ലൂർ എംഇഎസ് അസ്മാബി കോളജും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ഉന്നത വിദ്യാഭ്യാസ പ്രദർശനമായ "ഡി-സെർ 2025’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എംഇഎസ് അസ്മാബി കോളജിൽ സംഘടിപ്പിച്ച പ്രദർശനത്തിൽ കോളജ് മാനേജിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. നവാസ് കാട്ടകത്ത് അധ്യക്ഷത വഹിച്ചു. എംഇഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. കുഞ്ഞു മൊയ്തീൻ മുഖ്യാതിഥിയായിരുന്നു. കോളജ് പ്രിൻസിപ്പൽ ഡോ. സനന്ദ്.സി. സദാനന്ദ് പ്രദർശന നഗരിയിലെ വൈവിധ്യങ്ങൾ പരിചയപ്പെടുത്തി. എംഇഎസ് ജില്ലാ സെക്രട്ടറി പി.കെ. മുഹമ്മദ് ഷമീർ, ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൽ ജമാൽ, സെൽഫ് ഫിനാൻസിംഗ് കോഴ്സസ് ഡയറക്ടർ ഡോ. കെ.പി. സുമേധൻ, മാനേജിംഗ് കമ്മറ്റി സെക്രട്ടറി വി.എം. ഷൈൻ, ട്രഷറർ മുജീബ് റഹ്മാൻ, പിടിഎ വൈസ് പ്രസിഡന്റ് പ്രദീപ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
മർച്ചന്റ്സ് അസോസിയേഷൻ വാർഷികപൊതുയോഗം
കൊടുങ്ങല്ലൂർ: മർച്ചന്റ്സ് അസോസിഷന്റെ 44ാം വാർഷിക പൊതുയോഗം അസോസിഷൻ പ്രസിസന്റ് എൻ.ആർ. വിനോദ്കുമറിന്റെ അധ്യക്ഷതയിൽ കൂടി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് അബ്ദുൾ ഹമീദ് ഉദ് ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ മഞ്ഞളി മുഖ്യപ്രഭാഷണം നടത്തി. ഭദ്രം പദ്ധതിയുടെ 10 ലക്ഷം രൂപയുടെ ധനസഹായം ജില്ല സെക്രട്ടറി കെ.ഐ. നജാഹ് നിർവഹിച്ചു. വനിതാ വിംഗ് സംസ്ഥാന ട്രഷറർ ഷൈനി ജോർജ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഫൗസിയ ഷാജഹാൻ, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പ്രതീഷ് പോൾ, സെക്രട്ടറി നെയ്സൺ മാത്യു, ട്രഷറർ സുബൈർ വാഴാലിപ്പാടം എന്നിവരെ യോഗത്തിൽ ആദരിച്ചു. നഗരം മുഴുവൻ കാമറ നിരീക്ഷണത്തിൽ കൊണ്ടുവരുന്ന പദ്ധതി പ്രസിഡന്റ് എൻ.ആർ. വിനോദ് കുമാർ പ്രഖ്യാപിച്ചു. ടി.കെ. ഷാജി, കെ.ജെ. ശ്രീജിത്ത്, പി.കെ. സത്യശീലൻ, അജിത്ത്കുമാർ, രാജീവൻ പിള്ള , പി.ആർ. ബാബു, സി.സി. അനിത, വിനോദ് കക്കറ, ടി.പി. പ്രശാന്ത്, അൻസിൽ, സുപ്രഭ ഉണ്ണികൃഷ്ണൻ, സ്മിത അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
കുട്ടികളുടെ പാർലമെന്റ് ശ്രദ്ധേയമായി
കാളമുറി: കയ്പമംഗലം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തദ്ദേശസമേതം - കുട്ടികളുടെ പാർലമെന്റ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി ഉല്ലാസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദേവിക ദാസൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ പി.കെ.സുകന്യ, ഖദീജ പുതിയവീട്ടിൽ, ജിനൂബ് അബ്ദുറഹ്മാൻ, റസീന ഷാഹുൽ ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, കായികം, ജെന്റർ, ഗതാഗതം എന്നിങ്ങനെ ഏഴ് മേഖലകളിലായി കുട്ടികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് ഗ്രൂപ്പ് ചർച്ചയും തുടർന്ന് അവ പരിഹരിക്കുന്നതിനുള്ള നിദേശങ്ങളും കുട്ടികളുടെ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടു. അധ്യാപകരായ ടി.എസ്.സജീവൻ, എം.ആർ.രാഗേഷ് എന്നിവർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വിവിധ ഘടക സ്ഥാപനങ്ങളുടെ മേധാവികൾ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു. പഞ്ചായത്തിലെ പത്തോളം വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് 102 കുട്ടികളും 15 അധ്യാപകരുമാണ് പരിപാടിയിൽ പങ്കെടുത്തത്.
ചമയങ്ങളില്ലാതെ ഇന്ന് അവതരിപ്പിക്കും
ഇരിങ്ങാലക്കുട: നടനകൈരളിയില്‍ നടന്നു വരുന്ന നവരസ സാധന ശില്പശാലയോടനുബന്ധിച്ചു കപില വേണു പൂതനാമോക്ഷം നങ്ങ്യാര്‍കൂത്ത് ഇന്നു വൈകുന്നേരം ആറിന് അവതരിപ്പിക്കും. അഭിനയം പൂര്‍ണരൂപത്തില്‍ പ്രകടമാക്കുവാന്‍ ചമയങ്ങളില്ലാതെയാണിത് അവതരിപ്പിക്കുക. കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന് എന്നിവര്‍ മിഴാവിലും കലാനിലയം ഉണ്ണികൃഷ്ണന് ഇടക്കയിലും സരിത കൃഷ്ണകുമാര്‍ താളത്തിലും പശ്ചാതല മേളം നല്‍കും. ശാസ്ത്രീയ അഭിനയത്തിലെ കൊടുങ്ങല്ലൂര്‍ കളരിയുടെ സംഭാവനകളെ കുറിച്ച് വേണുജി ആമുഖ പ്രഭാഷണം നിര്‍വഹിക്കും.
ഓപ്പറേഷന് തിയറ്റര്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ വികസനസമിതി
ഇരിങ്ങാലക്കുട: രണ്ടു കോടിയോളമുള്ള ആശുപത്രി വികസന സമിതി ഫണ്ട് ഉപയോഗിച്ച് മൂന്ന് ഓപ്പറേഷന് തിയേറ്ററുകളിലേക്കും ഐസിയുവിലേക്കും ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങിക്കുവാന്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി വികസനസമിതി യോഗത്തില്‍ തീരുമാനം. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ നിന്നാണ് ഉപകരണങ്ങള്‍ വാങ്ങിക്കുന്നത്. നേരെത്തെ ഓര്‍ഡര്‍ നല്‍കിയിട്ടുള്ള പത്ത് മെഷീനുകള്‍ ലഭിച്ച് കഴിഞ്ഞാല്‍ ആശുപത്രിയിലെ ഡയാലിസിസ് വിംഗ് ആരംഭിക്കാന്‍ കഴിയുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ് യോഗത്തില്‍ അറിയിച്ചു. പുതിയ ബ്ലോക്ക് സജ്ജമാക്കുന്നതിന്റെ മുന്നോടിയായി ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള 70 തസ്തികകള്‍ സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിലേക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നുള്ള ഒരു കോടി രൂപ പുതിയ ബ്ലോക്കിന്റെ നാലാം നിലയില്‍ ഉള്ള ഇന്റീരിയര്‍ പ്രവൃത്തികള്‍ക്ക് ചെലവഴിക്കാനാണ് പദ്ധതിയെന്നും എന്നാല്‍ പദ്ധതിക്ക് അംഗീകാരം ആയിട്ടില്ലെന്നും ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരത്തെ വിവരങ്ങള്‍ തേടിയിരുന്നുവെന്നും തുടര്‍ന്ന് മുന്നോട്ടുവച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഐഒസിയില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ആശുപത്രി സന്ദര്‍ശിച്ചിരുന്നുവെന്നും സൂപ്രണ്ട് വിശദീകരിച്ചു. ഫണ്ട് ലഭിച്ചാല്‍ പുതിയ ബ്ലോക്കില്‍ നാലാം നിലയുടെ ടൈലുകള്‍, ബാത്ത്റൂമുകള്‍, ഇലക്ട്രിക്കല്‍, പ്ലംബിംഗ് പ്രവൃത്തികള്‍ എന്നിവയ്ക്കായി ചെലവഴിക്കും. ആശുപത്രിയിലെ പൊതുശുചിമുറികള്‍, പാര്‍ക്കിംഗ് എന്നിവയുടെ നടത്തിപ്പ് ലേലം വിളിച്ച് നല്‍കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അംബിക പള്ളിപ്പുറത്ത്, ജെയ്സന് പാറേക്കാടന്‍, വാര്‍ഡ് കൗണ്‍സിലര്‍ പി.ടി. ജോര്‍ജ്, ആശുപത്രി വികസന സമിതി അംഗങ്ങളായ വി.സി. വര്‍ഗീസ്, കെ.എ. റിയാസുദീന്‍, കെ.എസ്. പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
അഴീക്കോട് ഡോൾഫിൻ ബീച്ച് ഫെസ്റ്റ് ഡിസംബറിൽ
കയ്പമംഗലം: മണ്ഡലത്തിലെ ഏറ്റവും വലിയ തീരോത്സവമായ അഴീക്കോട് മുനക്കൽ മുസിരിസ് ഡോൾഫിൻ ബീച്ച് ഫെസ്റ്റ് ഡിസംബർ 20 മുതൽ 31 വരെ അഴീക്കോട് നടക്കുമെന്ന് ഇ.ടി. ടൈസണ്‍ എംഎൽഎ. ഘോഷയാത്ര, കാർണിവെൽ, കലാപരിപാടികൾ, മെഗാഷോ, കടൽയാത്ര, ഫുഡ് ഫെസ്റ്റ്, ആദരവ് തുടങ്ങി നിരവധി പരിപാടികളാണ് നടക്കുക. എറിയാട് ഗ്യാലക്സി ഓഡിറ്റേറിയത്തിൽ ചേർന്ന സ്വാഗതസംഘരൂപീകരണയോഗം ഇ.ടി. ടൈസണ്‍ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുസിരിസ് എംഡിയും പ്രോഗ്രാം ചീഫ് കോഡിനേറ്ററുമായ ഷാരോണ്‍ വീട്ടിൽ ബജറ്റ് അവതരിപ്പിച്ചു. സി.എ. നസീർ ഫെസ്റ്റ് പ്രോഗ്രാം വിശദീകരിച്ചു. മതിലകം ബ്ലോക്ക് പ്രസിഡന്റ് സി.കെ. ഗിരിജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. രാജൻ, എം.എസ്. മോഹനൻ, സീനത്ത് ബഷീർ, ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരൻ, വാർഡ് മെന്പർ കെ.എസ്. രാജു, തഹസിൽദാർ ശ്രീനിവാസ്, കോസ്റ്റൽ പോലീസ് സിഐ തുടങ്ങിയവർ പ്രസംഗിച്ചു.
ഭരണഘടനയും ജനാധിപത്യവും മനുഷ്യാവകാശവും വെല്ലുവിളികൾ നേരിടുന്നു: സ്പീക്കർ
അന്നമനട: രാജ്യത്തിന്റെ പല കോണുകളിൽ നിന്നും ഓരോ ദിവസവും കേട്ടുകൊണ്ടിരിക്കുന്ന വാർത്തകളും ലോകസഭയിലും രാജ്യസഭയിലും നടക്കുന്ന സംഭവവികാസങ്ങളും കാണുമ്പോൾ നമ്മുടെ രാജ്യത്തിന്റെ ഭരണഘടന എത്രകാലം ഇതുപോലെ സംരക്ഷിക്കപ്പെടും എന്നതിൽ ആശങ്കയുണ്ടെന്ന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ അഭിപ്രായപ്പെട്ടു. എങ്കിലും ഭരണഘടനയും ജനാധിപത്യവും മനുഷ്യാവകാശവും ചോദ്യം ചെയ്യപ്പെട്ട കാലഘട്ടങ്ങളിലെല്ലാം വർധിതവീര്യത്തോടെ ചെറുത്തു തോൽപ്പിച്ച പാരമ്പര്യമാണ് നമ്മുടെ രാജ്യത്തിനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്നമനട പഞ്ചായത്തിൽ 2024-2025 ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 87 ലക്ഷം രൂപ വിനിയോഗിച്ച് ഹൈടെക് നിലവാരത്തിൽ നിർമിച്ച ഡോ. അംബേദ്കർ മെമ്മോറിയൽ ഡിജിറ്റൽ റഫറൻസ് ലൈബ്രറി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ ശിൽപ്പിയെ മറക്കാൻ ശ്രമിക്കുകയും ഭരണഘടന ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വർത്തമാനകാലത്ത് അദ്ദേഹത്തിന്റെ പേരിൽ ഒരു ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കാനുള്ള പഞ്ചായത്തിന്റെ തീരുമാനം ശ്ലാഘനീയമാണെന്ന് സ്പീക്കർ പറഞ്ഞു. ഡിജിറ്റല്‍ യുഗത്തില്‍ ഡിജിറ്റല്‍ ലൈബ്രറികളുടെ പ്രാധാന്യം അനിവാര്യമാണെന്നും ഈ സംവിധാനങ്ങള്‍ പുതിയ തലമുറയുടെ പഠനശീലങ്ങള്ക്ക് സഹായകമാകുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. ആറ് കമ്പ്യൂട്ടര്‍ യൂണിറ്റുകളും യുപിഎസ് സംവിധാനവുമുള്ള പഠനമുറികളും വിദ്യാർഥികള്‍ക്ക് നേരിട്ടുള്ള ഡിജിറ്റല്‍ ആക്സസ് നല്കുന്നു. ഒരേസമയം ആറു പേര്‍ക്ക് ഓണ്‍ലൈന്‍ പഠനം നടത്താവുന്ന സൗകര്യവും ഒരുക്കിയിട്ടുണ്ട്. അഡ്വ. വി.ആര്. സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ്, വൈസ് പ്രസിഡന്റ് സിന്ധു ജയന്, ടി.കെ. സതീശന്, മഞ്ജു സതീശന്, കെ.എ. ഇക്ബാൽ, സെക്രട്ടറി ഉഷാദേവി എന്നിവർ പ്രസംഗിച്ചു.
വ്യാപാരിയുടെ ആത്മഹത്യയിൽ പോലീസ് അന്വേഷണം തുടങ്ങി
ഗുരുവായൂര്‍: കൊളളപ്പലിശക്കാരുടെ ഭീഷണിയെത്തുടര്‍ന്ന് കിഴക്കേനടയിലെ വ്യാപാരി ആത്മഹത്യചെയ്ത സംഭവത്തില്‍ ബന്ധുകളുടെ പരാതിയിൽ ടെമ്പിൾ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗുരുവായൂര്‍ കര്‍ണ്ണംകോട്ട് ബസാറില്‍ വാടകയ്ക്കു താമസിക്കുന്ന തൈക്കാട് ചക്കംകണ്ടം മേക്കാണ്ടണത്ത് മുസ്തഫയാണ്(47) കഴിഞ്ഞ പത്തിന് ആത്മഹത്യ ചെയ്തത്. കിഴക്കേനടയിൽ നഗരസഭയുടെ മഞ്ജുളാൽ ഷോപ്പിംഗ് കോംപ്ലക്സിന്റെ തെക്കേഅറ്റത്താണു മുസ്തഫ കട നടത്തിയിരുന്നത്. പലിശക്കാരിൽനിന്ന് ഒന്നരവർഷംമുമ്പ് ആറുലക്ഷം രൂപ കടമെടുത്തിരുന്നു. 40 ലക്ഷം രൂപയോളം തിരിച്ചുനൽകിയിട്ടും പലിശക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും മുസ്തഫയെ മർദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. മുസ്തഫയുടെ ഭാര്യയുടെ പേരിലുള്ള മൂന്നര സെന്റ് സ്ഥലവും പലിശക്കാരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തുകൊടുത്തു. ബാക്കി പണം മകളുടെ സ്വര്ണംവിറ്റാണ് നല്‍കിയത്. ഒന്നര വര്‍ഷത്തിനുള്ളില്‍ സ്ഥലത്തിന്റെ തുകയടക്കം 40 ലക്ഷം രൂപയോളം പലിശക്കാരനു നല്‍കിയെന്ന് മുസ്തഫയുടെ ബന്ധുക്കള്‍ പറഞ്ഞു. പലിശക്കാരന്റെ പേരെഴുതിവെച്ച ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. ബ്ലേഡ് മാഫിയ സംഘങ്ങളെ അറസ്റ്റ് ചെയ്യണം: ബിജെപി ഗുരുവായൂർ: കിഴക്കേനടയിലെ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബ്ലേഡ് മാഫിയ സംഘങ്ങളെ അറസ്റ്റുചെയ്യണമെന്ന് ബിജെപി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കൊള്ളപ്പലിശക്കാർ നിരന്തരം ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യുകയും ചെയ്തതിനെ തുടർന്നാണ് മുസ്തഫ ആത്മഹത്യ ചെയ്തത്. ഗുരുവായൂർ നഗരത്തിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണി കാരണം ഇനിയും പല ആത്മഹത്യകളും നടക്കാൻ സാധ്യതയുണ്ട്. കൊള്ളപ്പലിശക്കാർക്കുനേരേ ശക്തമായ നിയമനടപടികൾ പോലീസ് സ്വീകരിക്കണമെന്ന് ബിജെപി ഗുരുവായൂർ മണ്ഡ ലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് ആവശ്യപ്പെട്ടു.
വടക്കേത്തറ ഗവ. എല്‍പി സ്കൂളില്‍ ഹൈടെക് കെട്ടിടനിർമാണോദ്ഘാടനം
പഴയന്നൂര്‍: വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസവകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് വടക്കേത്തറ ഗവ. എല്‍പി സ്കൂളില്‍ നിര്‍മിക്കുന്ന ഹൈടെക് കെട്ടിട നിര്‍മാണോദ്ഘാടനം കെ. രാധാകൃഷ്ണന് എംപി നിര്‍വഹിച്ചു. യു.ആര്. പ്രദീപ് എംഎല്‍എ അധ്യക്ഷനായി. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ്, പഞ്ചായത്ത് പ്രസിഡന്റ് പി. കെ. മുരളീധരന് എന്നിവര്‍ മുഖ്യാതിഥികളായി. വടക്കാഞ്ചേരി പൊതുമരാമത്ത് കെട്ടിട ഉപ വിഭാഗം അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സാന്റോ സെബാസ്റ്റ്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കെ.പി. ശ്രീജയന്‍, കെ.എ. ഹംസ, എ. സൗഭാഗ്യവതി, പി. ജയപ്രകാശ്, ടി. സന്തോഷ്, വി. ലതിക, ബി. പ്രമോദ്, കെ.കെ. സുധീഷ്, പ്രധാനാധ്യാപിക കെ. ഗിരിജ എന്നിവര്‍ പ്രസംഗിച്ചു. കെ. രാധാകൃഷ്ണന് മന്ത്രി ആയിരിക്കെയാണ് പദ്ധതികൊണ്ടുവന്നത്. രണ്ടുനിലകളിലായി മൂന്നു ക്ലാസ്മുറികളും ഹാളും വരാന്തയും ശുചിമുറികളും അടക്കം 2900 സ്ക്വയർ ഫീറ്റിൽ ആണ് പുതിയ സ്കൂൾ കെട്ടിടം വിഭാ വനം ചെയ്തിട്ടുള്ളത്.
പ്രജ്യോതിനികേതൻ കോളജ് ദിനാഘോഷം
പുതുക്കാട്: പ്രജ്യോതിനികേതൻ കോളജ് ദിനാഘോഷം മുൻ ഡിജിപി ഋഷിരാജ്സിംഗ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളെ പാഠ്യവിഷയങ്ങളിൽമാത്രം തളച്ചിടാതെ ക്വിസ്, സംഗീതം, സ്പോർട്സ് എന്നീ മേഖലകളിലേക്കുകൂടി തിരിച്ചുവിട്ടാൽ മയക്കുമരുന്നും മൊബൈൽ ഉപയോഗവും വളരെയധികം കുറയ്ക്കാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ഥാപക മാനേജർ റവ. ഡോ. ഹർഷജൻ പഴയാറ്റിൽ അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ ഡോ. സിമി വർഗീസ് ചെയർപേഴ്സൺ വൈഖരി എസ്. നായർക്കു സത്യ വാചകം ചൊലിക്കൊടുത്തു. മറ്റു യൂണിയൻ ഭാരവാഹികൾക്കു സത്യവാചകം ചൊല്ലിക്കൊടുത്തതോടെ ആഗ്നേയ 2025-26 ന് തുടക്കമായി. സ്റ്റാഫ് സെക്രട്ടറി ജീത ജോണി, പിടിഎ വൈസ് പ്രസിഡന്റ് പി.ഒ.മിനി, സ്റ്റാഫ് അഡ്വൈസർ ഡോ. മിലു മരിയ ആന്റോ, ഡോ. ജിന്റോ ജെയിംസ്, വൈഖരി എസ്. നായർ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിനുശേഷം മ്യൂസിക്കൽ കൺസർട്ട് അരങ്ങേറി.
കാക്കശേരി പള്ളി തിരുനാളിനു കൊടിയേറി
പാവറട്ടി: കാക്കശേരി സെന്റ് മേരീസ് ദേവാലയത്തിലെ പരിശുദ്ധ അമലോത്ഭവ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനു കൊടിയേറി. പാവറട്ടി തീർഥകേന്ദ്രം റെക്ടർ ഫാ. ആന്റണി ചെമ്പകശേരി കൊടിയേറ്റി. 25, 26 തീയതികളിലാണു തിരുനാൾ. 24ന് വെള്ളിയാഴ്ച വൈകീട്ട് ആറിനു നടക്കുന്ന ദിവ്യബലിക്കുശേഷം പാലയൂർ തീർഥകേന്ദ്രം റെക്ടർ ഫാ. ഡേവിസ് കണ്ണമ്പുഴ ദേവാലയ ദീപാലങ്കാരം സ്വിച്ച്ഓൺ നിർവഹിക്കും. തുടർന്ന് തിരുമുറ്റമേളം. 25 ന് കാലത്ത് 6.30ന് ദിവ്യബലി. വൈകീട്ട് ആറിനു നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് പാവറട്ടി സെന്റ്് തോമാസ് ആശ്രമാധിപൻ ഫാ. ജോസഫ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിക്കും. ഫാ. ലിവിൻ ചൂണ്ടൽ, ഫാ. അജിത്ത് കൊള്ളന്നൂർ എന്നിവർ സഹകാർമികരാവും. ദിവ്യബലിയെതുടർന്ന് പ്രസുദേന്തി വാഴ്ച, വിശുദ്ധരുടെ തിരുസ്വരൂപം എഴുന്നള്ളിക്കൽ, കുടുംബയൂണിറ്റുകളിൽ നിന്നുള്ള കിരീടങ്ങളുടെ സമർപ്പണം, എന്നിവ നടക്കും. 26 ന് ഞായറാഴ്ച കാലത്ത് 6.30 ന് ദിവ്യബലി, രാവിലെ 10.30 ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. ഡേവിസ് പുലിക്കോട്ടിൽ മുഖ്യ കാർമികനാകും. ഫാ. ഹേഡ്ലി നീലങ്കാവിൽ തിരുനാൾ സന്ദേശം നൽകും. തിരുനാൾ ദിവ്യബലിയെ തുടർന്ന് നേർച്ച ഊട്ട് ആരംഭിക്കും. ദേവാലയത്തിൽ ഉച്ചയ്ക്ക് ഒന്നു മുതൽ നാലുവരെ അഖണ്ഡ ജപമാലയും ഉണ്ടായിരിക്കും. വൈകീട്ട് നാലിനു നടക്കുന്ന ദിവ്യബലിയെ തുടർന്ന് പ്രദക്ഷിണം. വിവിധ സംഘടനകളടെ കിരീടമെഴുന്നള്ളിപ്പുകൾ രാത്രി പത്തരയോടെപള്ളിയിൽ എത്തിച്ചേർന്ന് കിരീട സമർപ്പണം നടത്തും. പ്രീസ്റ്റ് ഇൻ ചാർജ് ഫാ. അജിത്ത് കൊള്ളന്നൂർ, ട്രസ്റ്റിമാരായ സി.ജെ. തോമസ്, ഇ.എ. കുരിയാക്കോസ്, സോണി ജോസ്, ജനറൽ കൺവീനർ ഫ്രേജോ ചുങ്കത്ത് എന്നിവരടങ്ങുന്ന കമ്മിറ്റിയാണു തിരുനാൾ ആഘോഷങ്ങൾക്കു നേതൃത്വം നൽകുന്നത്.
പുള്ള് - മനക്കൊടി റോഡ് പുനരുദ്ധാരണം: മണ്ണുപരിശോധന ആരംഭിച്ചു
അരിമ്പൂർ: മനക്കൊടി - പുള്ള് റോഡിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർദേശപ്രകാരം പിഡബ്ല്യുഡിയുടെ മണ്ണുപരിശോധന ആരംഭിച്ചു. ചെറിയ മഴപെയ്താൽപോലും ഇറിഗേഷൻ കനാലിൽനിന്നും വെള്ളം പിഡബ്ല്യുഡി റോഡ് കവിഞ്ഞ് വാരിയം കോൾ പാടശേഖരത്തിലെത്തി കൃഷിനശിക്കുന്നതു പതിവാണ്. ഈപ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി അരിമ്പൂർ പഞ്ചായത്തും കേരള കർഷകസംഘവും വാരിയം കോൾപടവ് കമ്മിറ്റിയും സംയുക്തമായി മുരളി പെരുനെല്ലി എംഎൽഎയുടെ നേതൃത്വത്തിൽ പൊതുമരാമത്തുമന്ത്രിയേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരേയുംകണ്ട് വിശദമായി ചർച്ച നടത്തിയിരുന്നു. മന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടർന്ന് കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം നടക്കുകയും റിപ്പോർട്ടും സമർപ്പിക്കുകയും ചെയ്തിരുന്നു. കെഎച്ച്ആർഐയുടെ നിർദേശപ്രകാരമുള്ള മണ്ണുപരിശോധനയാണു പൊതുമരാമത്തു വകുപ്പ് നടത്തുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ മണ്ണുപരിശോധന പൂർത്തിയാക്കി ലഭിക്കുന്ന സാമ്പിളുകൾ കെഎച്ച്ആർഐക്ക് കൈമാറുകയും മറ്റുതുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും. മണ്ണുപരിശോധന വിഭാഗം അസി. എൻജിനീയർ ഇ.ആർ. നിഷ മോൾ, ഫസ്റ്റ് ഗ്രേഡ് ഓവർസിയർ അജീഷ്കുമാർ, സെക്കൻഡ് ഗ്രേഡ് ഓവർസിയർ യു.വി. ശശികല എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന തുടരുന്നത്. ഞായറാഴ്ചപെയ്ത കനത്തമഴയിൽ ഇറിഗേഷൻ കനാലിൽനിന്നും മഴവെള്ളം മനക്കൊടി - പുള്ള് റോഡ് കവിഞ്ഞൊഴുകി വാരിയം കോൾ പടവിലേക്ക് ഒഴുകിയിരുന്നു. കർഷകർ അണിനിരന്ന് ചാക്കുകളിൽ മണ്ണുനിറച്ച് അട്ടിയിട്ടാണ് വെള്ളമൊഴുക്ക് താത്കാലികമായി തടഞ്ഞത്. അതിനാലാണ് വിതകഴിഞ്ഞ കോൾപാടശേഖരങ്ങളിലെ കൃഷിനാശം ഒഴിവാക്കാനായതെന്ന് വാർഡംഗവും അരിമ്പൂർ പഞ്ചായത്ത് കാർഷിക വികസനസമിതി ചെയർമാനുമായ കെ. രാഗേഷ്, വാരിയം കോൾപടവ് ഭാരവാഹികളായ കെ.കെ. അശോകൻ, പുഷ്കരൻ കുറുവത്ത്, ടി.വി. വിദ്യാധരൻ എന്നിവർ പറഞ്ഞു.
കല്ലൂര്‍ ആലേങ്ങാടില്‍ വീട്ടുകിണര്‍ ഇടിഞ്ഞു
കല്ലൂര്‍: ആലേങ്ങാടില്‍ വീട്ടുകിണര്‍ ഇടിഞ്ഞു. ആലേങ്ങാട് കൈപ്പിള്ളി വേലായുധന്റെ കിണറാണ് ഇടിഞ്ഞത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. വീടിനോടുചേര്‍ന്നുള്ള കിണര്‍ ഇടിഞ്ഞതോടെ വീടിന്റെ അടുക്കള ഭാഗത്തെ ചുമരുകള്‍ക്കു വിള്ളലുണ്ടായ നിലയിലാണ്. വീടിന്റെ തറയ്ക്കും നാശനഷ്ടം സംഭവിച്ചു. കിണറിന്റെ വശങ്ങളും സംരക്ഷണഭിത്തിയും ഇടിഞ്ഞ നിലയിലാണ്. പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, വില്ലേജ് ഓഫീസര്‍ എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
എ. അയ്യപ്പൻ മലയാളകവിതയുടെ ആത്മബലം: അൻവർ അലി
തൃശൂർ: ഇന്നു നമ്മെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്ന യാഥാസ്ഥിതികത്വത്തിന്റെയും ഫാസിസത്തിന്റെയും വക്താക്കൾ എ. അയ്യപ്പൻ എന്ന കവിയെ നിരാകരിക്കുമെന്നും ജാതീയതയും ജാതിശ്രേണിയും പ്രബലമായ ഒരു കാലത്ത് കാവ്യജീവിതം തുടങ്ങിയ അയ്യപ്പനിൽ അവർണതയുടെ വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും കവി അൻവർ അലി പറഞ്ഞു. അയനം സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ അക്കാദമി സ്മൃതിമണ്ഡപത്തിൽ നടന്ന എ. അയ്യപ്പൻ സ്മൃതി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. അയനം ചെയർമാൻ വിജേഷ് എടക്കുന്നി അധ്യക്ഷത വഹിച്ചു. കവികളായ ജയപ്രകാശ് എറവ്, സുബീഷ് തെക്കൂട്ട്, അഗസ്റ്റിൻ കുട്ടനെല്ലൂർ, ഭാസി പാങ്ങിൽ, ടി.ജി. അജിത, ബക്കർ മേത്തല, ഷിം ന, രാധിക സനോജ് തുടങ്ങിയവർ പ്രസംഗിച്ചു.
കാരുണ്യ പ്രഫഷണൽ നാടകോത്സവം തുടങ്ങി
പഴുവിൽ: കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ പതിനഞ്ചാമത് സംസ്ഥാന പ്രഫഷണൽ നാടകോത്സവത്തിനു തുടക്കമായി. പഴുവിൽ ജേപീസ് സംഗമം ഹാളിൽ ബാബു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കാരുണ്യയുടെ 15 ാം വാർഷികാഘോഷം സി.സി മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ് തു. മുൻ എംഎൽഎ പ്രഫ. കെ. യു അരുണൻ അധ്യക്ഷത വഹിച്ചു. നാടകാവതരണത്തിലെ ഹാസ്യരസങ്ങൾ തിരക്കഥാ കൃത്ത് സുനീഷ് വാരനാട് പങ്കുവച്ചു. സൊസൈറ്റി പ്രസിഡന്റ് സജിത്ത് പാണ്ടാരിക്കൽ അനുസ്മരണപ്രഭാഷണം നടത്തി. സെക്രട്ടറി ഇ.പി. സൈമൺ, ട്രഷറർ ഇ.വി.എൻ പ്രേംദാസ്, വാസൻ പെരിങ്ങോട്ടുകര തുടങ്ങിയവർ പ്രസംഗിച്ചു. സൊസൈറ്റി മെമ്പർമാരായ നൂറോളംപേർ ചേർന്ന് നടത്തിയ അവതരണ ഗാനത്തോടെയാണു വാർഷികാഘോ ഷത്തോടനുബന്ധിച്ചുള്ള നാടകോത്സവത്തെ വരവേറ്റത്. തുടർന്ന് കായംകുളം പീപ്പിൾ തിയറ്റേഴ്സ് അങ്ങാടിക്കുരുവികൾ നാടകം അവതരിപ്പിച്ചു.
പഞ്ചായത്ത് ഓഫീസുകൾ ജനസേവന കേന്ദ്രങ്ങളാകണം: സ്പീക്കർ ഷംസീർ
എരുമപ്പെട്ടി: പ്രാദേശിക ഭരണകേന്ദ്രമായ പഞ്ചായത്ത് ഓഫീസുകൾ ജനസേവനകേന്ദ്രങ്ങളാകണമെന്ന് കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. ആധുനിക രീതിയിൽ നിർമിച്ച എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളുടെ സേവകരാണെന്നും വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിലെത്തുന്നവരോട് അനുഭാവപൂർവമായ സമീപനമുണ്ടാകണമെന്നും സ്പീക്കർ പറഞ്ഞു. വികസനപ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ വേർതിരിവില്ലാതെ പിന്തുണ നൽകണം, വികസന പ്രവർത്തനങ്ങളിൽ ജനങ്ങളുടെ വലിയ സഹകരണമുണ്ടായാൽമാത്രമേ നാട്ടിൽ പുരോഗതിയുണ്ടാകൂ. കേരളം നേരിടുന്ന ഏറ്റവും വലിയപ്രശ്നം മാലിന്യസംസ്കരണമാണെന്നും മാലിന്യമുക്ത കാമ്പയിനിൽ ജനങ്ങൾ പങ്കാളികളാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എ.സി. മൊയ്തീൻ എംഎൽഎ അധ്യക്ഷനായി. മുൻപഞ്ചായത്ത് പ്രസിഡന്റുമാരായ യു.കെ. മണി, ടി.കെ. ദേവസി, കെ. ശാരദാമ്മ, എ.കെ. കണ്ണൻ, സിജി ജോൺ, മീനശലമോൻ എന്നിവരേയും മുൻ പഞ്ചായത്ത് മെമ്പർമാരേയും ആദരിച്ചു. ലൈഫ് മിഷൻ ഗുണഭോക്താക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ കെ. രാധാകൃഷ് ണൻ എംപി കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്ലാൽ, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ, ജില്ലാ പഞ്ചായത്ത് മെമ്പർ ജലീൽ ആദൂർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പുഷ് പ രാധാകൃഷ്ണൻ, മെമ്പർമാരായ എം.എം. സലീം, ഡോ. വി.സി. ബിനോജ് എന്നിവരും ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക സംഘടന നേതാക്കളും പ്രസംഗിച്ചു.
തളിക്കുളം സ്വദേശി ഒമാനിൽ മുങ്ങി മരിച്ചു
തളിക്കുളം: കാനഡയിൽ നിന്ന് ഒമാനിലെത്തിയ യുവാവ് മുങ്ങി മരിച്ചു. തളിക്കുളം ഹൈസ്കൂളിന് പടിഞ്ഞാറ് പൊക്കാലത്ത് ഹാഷിം അബ്ദുൽ ഖാദർ (37) ആണ് മരിച്ചത്. സലാലയിലെ ഐൻ ജർസീസ് വാദിയിൽ ചൊവ്വാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്. കാനഡയിൽ നിന്നും സൗദിയിലെത്തി ഉംറ കഴിഞ്ഞ് സലാലയിലുള്ള മാതാപിതാക്കളുടെ സമീപത്തേക്ക് വന്നതായിരുന്നു. കുടുംബസമേതം വാദിയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഹാഷിം മുങ്ങിപ്പോവുകയിരുന്നു. പിതാവ്: അബ്ദുൽ ഖാദർ. മതാവ്: പൗഷബി. ഭാര്യ: ഷരീഫ. രണ്ട് മക്കളുണ്ട്.
ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നു മേയറും
തൃശൂർ: പുല്ലുവെട്ടുപോലും നേരാംവണ്ണം നടക്കാത്ത കോർപറേഷനിലെ മാലിന്യസംസ്കരണം പാളിയെന്നു പ്രതിപക്ഷം. ഭരണാധികാരികൾക്കുപോലും ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന പ്രതിപക്ഷ ആരോപണം ശരിവച്ച് മേയറും. മാലിന്യസംസ്കരണത്തിനു പത്തുവർഷംകൊണ്ട് ചെലവിട്ട 75 കോടിയെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ ആവശ്യപ്പെട്ടു. ശുചിത്വനഗരത്തിന്റെ പുരസ്കാരം വാങ്ങിയ കോർപറേഷനിൽ പുല്ലുവെട്ടുപോലും നടക്കുന്നില്ലെന്നായിരുന്നു പ്രതിപക്ഷ ആരോപണം. ഇതു ശരിവച്ച മേയർ ഹെൽത്ത് സൂപ്രണ്ടിന് ഉത്തരവാദിത്വമില്ലെന്നും അദ്ദേഹത്തിനെതിരേ നടപടിയെടുക്കുമെന്നും പറഞ്ഞു. സിപിഎം നേതാവും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി.കെ. ഷാജൻ യോഗത്തിനെത്തുന്നതിനുമുമ്പാണ് മേയറടക്കമുള്ളവർ ആരോഗ്യവിഭാഗത്തെ പ്രതിക്കൂട്ടിലാക്കിയത്. പുല്ലുവെട്ടിയന്ത്രങ്ങള് കേടായതിനാലാണ് പുല്ലുവെട്ട് നടക്കാത്തതെന്ന് എച്ച്ഐ അറിയിച്ചപ്പോൾ, വിഷയം അടുത്ത ഭരണസമിതി കൈകാര്യം ചെയ്തുകൊള്ളുമെന്നായി കൗൺസിലർമാർ. യുഡിഎഫിന്റെ കാലത്ത് ആരംഭിച്ച ശക്തനിലെ ഇൻസിനറേറ്റർ, 12 ഓളം ബയോഗ്യാസ് പ്ലാന്റുകൾ എന്നിവ അടച്ചുപൂട്ടി. മാലിന്യസംസ്കരണവും പൊതുകാനകളിലെ ശുചീകരണപ്രവർത്തനങ്ങളും വലിയ തോടുകളിലെ മാലിന്യനീക്കവും പരാജയപ്പെട്ടത് എൽഡിഎഫ് കാലഘട്ട ത്തിലാണെന്നു പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. കുരിയച്ചിറയിൽ ഇപ്പോൾ സ്ഥാപിക്കുന്ന ഓട്ടോമാറ്റിക് ഒഡബ്ല്യുസി പ്ലാന്റ് രണ്ടുവർഷംമുമ്പ് വാങ്ങി ഗാരന്റി പിരീഡ് കഴിഞ്ഞിട്ടും ഇപ്പോഴും പ്രവർത്തനസജ്ജമാക്കിയിട്ടില്ല. ഒന്നരക്കോടി മുടക്കിയാണ് പ്ലാന്റ് വാങ്ങിയത്. ഇതുവരെ മാലിന്യം സംസ്കരിക്കാൻ സാധിച്ചിട്ടില്ല എന്നത് എൽഡിഎഫ് ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും വിളിച്ചറിയിക്കുന്നതാണെന്നും രാജൻ പല്ലൻ കുറ്റപ്പെടുത്തി. ഇത്രയും പരാജയപ്പെട്ട ഒരു ഭരണസംവിധാനം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. പ്രതിപക്ഷ ആരോപണത്തെ എതിർക്കാതെ ഭരണകക്ഷിയംഗങ്ങളും മിണ്ടാതിരുന്നു. മേയറും പ്രതിപക്ഷത്തോടു യോജിച്ചതോടെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും വെട്ടിലായി. ഇതിനിടെ, ബയോബിൻ നൽകുന്നതു മാറ്റി ഓർഗാനിക് ബിൻ ആക്കിയ നടപടിയെ ഭരണകക്ഷിയിലെ സി.പി. പോളി എതിർത്തു.
“ചെന്പുകന്പി കള്ളൻ കപ്പലിൽതന്നെ”
കോർപറേഷന്റെ പറവട്ടാനി സ്റ്റോറിൽനിന്ന് അമ്പതുലക്ഷം രൂപയുടെ ചെമ്പുകമ്പി മോഷ്ടിച്ചവരെ ഇനിയും പിടികൂടാത്തതു നാണക്കേടാണെന്നു പ്രതിപക്ഷം. കള്ളൻ കപ്പലിൽതന്നെയുണ്ട്. എന്നിട്ടും എൽഡിഎഫ് ഭരണസമിതി ഇരുട്ടിൽതപ്പുകയാണ്. 11 ടൺ ചെമ്പുകമ്പിയാണ് മോഷണം പോയത്. ശബരിമലയിലെ സ്വർണം ചെമ്പാക്കിയവർ ഇവിടെയും വന്ന് ചെമ്പ് കൊണ്ടുപോയതാണോയെന്നും പ്രതിപക്ഷത്തെ കെ. രാമനാഥൻ പരിഹസിച്ചു.
പ്രാദേശിക യുഡിഎഫ് സമിതികള്‍ രൂപീകരിക്കാത്തതു നിര്‍ഭാഗ്യകരം; കേരള കോണ്‍ഗ്രസ്
തൃശൂര്‍: ജില്ലയിലെ യുഡിഎഫ് പ്രാദേശികസമിതികള്‍ രൂപവത്കരിക്കുന്നതിനുള്ള ചര്‍ച്ചകളും തീരുമാനങ്ങളും പൂര്‍ത്തീകരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും യുഡിഎഫ് സമിതികള്‍ നിലവില്‍ വരാത്തതു തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്നു കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുമുന്പായി യുഡിഎഫ് സമിതികളെ സംബന്ധിച്ച ധാരണയായിട്ടും, തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ നടപ്പിലാക്കാമെന്ന ധാരണയില്‍ എത്തിയിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ മാറ്റങ്ങളെത്തുടര്‍ന്ന് യുഡിഎഫ് പുതിയ ജില്ലാ നേതൃത്വം ചുമതലയെടുത്തിരുന്നു. തുടര്‍ന്ന് യാതൊരുവിധ തീരുമാനങ്ങളും കൈക്കൊള്ളാന്‍ കഴിഞ്ഞില്ല എന്നുള്ളതു നിര്ഭാഗ്യകരമാണന്നു യോഗം അഭിപ്രായപ്പെട്ടു. കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.വി. കുരിയാക്കോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയര്മാന് എം.പി. പോളി, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ.വി. കണ്ണന്, ജോണ്സണ് കാഞ്ഞിരത്തിങ്കല്‍, ജോയ് ഗോപുരം, മിനി മോഹന്‍ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
ചിന്നറോമ തിരുനാൾലഹരിയിലേക്ക്; കൂടുതുറക്കൽ നാളെ
ഒല്ലൂർ: അതിസമ്പന്നമായ വിശ്വാസപാരമ്പര്യത്താൽ ചിന്നറോമ എന്നു വിളിപ്പേരുനേടിയ ഒല്ലൂർ പ്രസിദ്ധമായ വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുനാൾലഹരിയിലേക്ക്. പള്ളിയിലെ ദീപാലങ്കാരങ്ങൾ ഇന്നു മിഴിതുറക്കും. രാത്രി ഏഴിനു സ്വിച്ച് ഓൺ കർമം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിക്കും. ശില്പ-ചിത്ര ചാരുതകൊണ്ട് റോമിലെ സിസ്റ്റൈൻ ചാപ്പലിനെ ഓർമിപ്പിക്കുന്ന സെന്റ് ആന്റണീസ് ഫൊറോന ദേവാലയവും പരിസരവും തിരുനാളിനായി ഒരുങ്ങിക്കഴിഞ്ഞു. വഴികളെല്ലാം വൈദ്യുതദീപങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. അടുത്ത മൂന്നു ദിനങ്ങളിൽ മാലാഖയുടെ അനുഗ്രഹംതേടി വിശ്വാസികൾ ഒഴുകിയെത്തും. ഇന്നു വൈകീട്ടു നാലിനു മാലാഖയുടെ ദാസീ-ദാസൻ സമർപ്പണകുർബാനയ്ക്കു ഫാ. ആന്റണി ചിറ്റിലപ്പിള്ളി മുഖ്യകാർമികത്വം വഹിക്കും. നാളെ വൈകീട്ടു നാലിനു പൊന്തിഫിക്കൽ ദിവ്യബലിക്കു സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് കൂടുതുറക്കൽ ശുശ്രൂഷ, തിരുസ്വരൂപം എഴുന്നള്ളിപ്പ്, നേർച്ചഭക്ഷണം ആശീർവാദം. വൈകീട്ട് ആറുമുതൽ പത്തുവരെ ഊട്ടുനേർച്ച. അഞ്ച് അങ്ങാടികളിൽനിന്ന് വള എഴുന്നള്ളിപ്പ് രാത്രി ദേവാലയത്തിലെത്തും. തിരുനാൾദിനമായ 24നു രാവിലെ 10ന് ആഘോഷമായ ദിവ്യബലിക്ക് അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര മുഖ്യകാർമികത്വം വഹിക്കും. ഫാ. ജോണ്സണ് അന്തിക്കാട്ട് സന്ദേശം നൽകും. രാവിലെ എട്ടുമുതൽ രണ്ടുവരെ ഊട്ടുനേർച്ച. വൈകീട്ടു നാലിനു പള്ളിയിൽനിന്ന് പ്രദക്ഷിണം എന്നിവയാണ് പരിപാടികൾ.
"ജുബികോണ് 2025' ദേശീയ മെഡിക്കൽ കോണ്‍ഫറൻസ് സമാപിച്ചു
തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ദ്വിദിന ദേശീയ മെഡിക്കൽ കോണ്‍ഫറൻസ് "ജുബികോണ് 2025' സമാപിച്ചു. ബിൽഹ ആൻ ജിക്കിയുടെ നേതൃത്വത്തിൽ മെഡിക്കൽ വിദ്യാർഥികൾ സംഘടിപ്പിച്ച കോണ്‍ഫറൻസിൽ മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ.കെ.വി. വിശ്വനാഥൻ മുഖ്യാതിഥിയായിരുന്നു. ജൂബിലി മിഷൻ മെഡിക്കൽ കോളജ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ടെറിൻ മുള്ളക്കര, സിഇഒ ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ, വൈസ് പ്രിൻസിപ്പൽ ഡോ. പദ്മകുമാർ എന്നിവർ ആശംസകളർപ്പിച്ചു. ഇന്ത്യയിലെ വിവിധ മെഡിക്കൽ കോളജുകളിൽനിന്നായി 350ലേറെ വിദ്യാർഥികൾ പങ്കെടുത്ത യോഗത്തിൽ ഡോ. ഹർഷ ഹാലഹള്ളി, ഡോ.പി.എസ്. ബേബി ചക്രപാണി, ഡോ. ആദിത്യ സഞ്ജയ് ഗുപ്ത, ഡോ. ശ്രീകുമാർ പിള്ള എന്നിവർ പ്രസംഗിച്ചു. ജൂബിലി സെന്റർ ഫോർ മെഡിക്കൽ റിസർച്ച് ഡയറക്ടർ ഡോ.ഡി.എം. വാസുദേവൻ ഗവേഷണസംഗ്രഹ ഗ്രന്ഥമായ കോണ്സ്പെക്ടസ് (മൂന്നാംപതിപ്പ്) പ്രകാശനം ചെയ്തു. 12 വിഷയങ്ങളിലായി പ്രഗത്ഭരായ ഡോക്ടർമാർ നയിച്ച വർക്ക്ഷോപ്പുകൾ വിദ്യാർഥികളിലെ പ്രായോഗികബോധം വർധിപ്പിക്കുന്നവയായിരുന്നു. ഗവേഷണാവതരണം, ക്വിസ് ഉൾപ്പെടെ വിവിധ മത്സരങ്ങളുണ്ടായിരുന്നു. തുടർന്ന് മെന്റലിസ്റ്റ് അനന്തുവിന്റെ പ്രകടനവും മൽഹാർ എന്ന സംഗീത- നൃത്തസന്ധ്യയും നടന്നു.
പട്ടികജാതിവിഭാഗക്കാരനു മർദനം; പോലീസ് റിപ്പോർട്ട് അപൂർണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തൃശൂർ: പട്ടികജാതിവിഭാഗക്കാരനായ യുവാവിനെ സുഹൃത്തുക്കൾ ജാതിപ്പേര് വിളിച്ച് മർദിച്ചുവെന്ന പരാതിയിൽ ഇരിങ്ങാലക്കുട ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ട് അപൂർണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവിന്റെ ശരീരത്തിലുള്ള മുറിവുകൾ എങ്ങനെയാണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് പോലീസ് റിപ്പോർട്ടിൽ യാതൊരു പരാമർശവുമില്ലെന്നു കമ്മീഷൻ വിമർശിച്ചു. പരിക്കുപറ്റിയത് എങ്ങനെയാണെന്നുള്ളതിന്റെ കൃത്യമായ വിശദീകരണം പോലീസ് നൽകണമെന്നു കമ്മീഷൻ നിർദേശിച്ചു. മഴുവഞ്ചേരി സ്വദേശി സുരേഷ് സമർപ്പിച്ച പരാതിയിലാണ് നടപടി.2023 ഏപ്രിൽ 14 നു മഴുവഞ്ചേരി - തുരുത്ത് റോഡിലാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്.
എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് രാജിവച്ചു
പാവറട്ടി: എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും പഞ്ചായത്ത് മെമ്പർ സ്ഥാനവും ജിയോ ഫോക്സ് രാജിവച്ചു. ഇന്നലെ രാവിലെ പഞ്ചായത്ത് സെക്രട്ടറി തോമസ് ഏലിയാസ് രാജനാണ് രാജിക്കത്ത് സമർപ്പിച്ചത്. സിപിഎമ്മിനെ തള്ളിപ്പറഞ്ഞ ജിയോ ഫോക്സ് സിപിഎം കടുത്ത അവഗണനയാണ് തന്നോടു കാണിച്ചതെന്നു പറഞ്ഞു. കഴിഞ്ഞദിവസം അച്ചടക്കലംഘനത്തിന്റെ പേരിൽ സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽനിന്നു ജിയോ ഫോക്സിനെ പാർട്ടി ജില്ലാ സെക്രട്ടറി പുറത്താക്കിയിരുന്നു. എളവള്ളി ഗ്രാമപഞ്ചായത്തിനു കഴിഞ്ഞ കാലഘട്ടത്തിൽ സംസ്ഥാനതലത്തിൽ നിരവധി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിരുന്നുവെന്നു ജിയോ ഫോക്സ് പറഞ്ഞു. പഞ്ചായത്തിലെ ജീവനക്കാരും സഹപ്രവർത്തകരും ഒപ്പംനിന്നതും വികസനപ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിനു സഹായകരമായി. പാർട്ടി ഏതെന്നു നോക്കാതെ തന്റെ അടുത്തുവരുന്ന എല്ലാവർക്കും ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞു എന്നതാണ് തന്റെ നേട്ടമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺഗ്രസ് നിലപാട് ഉള്ളിൽ സൂക്ഷിച്ചതുകൊണ്ടാണ് എളവള്ളിയിൽ വികസനം കൊണ്ടുവരാൻ സാധിച്ചതെന്നും ജിയോ ഫോക്സ് കൂട്ടിച്ചേർത്തു. പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചതിനെതുടർന്ന് വൈസ് പ്രസിഡന്റ് ബിന്ദു പ്രദീപിനു സെക്രട്ടറി തോമസ് രാജൻ പ്രസിഡന്റിന്റെ ചുമതല നൽകി.
ജലനിരപ്പ് ഉയർന്നു; പീച്ചി, ചിമ്മിനി ഡാമുകൾ തുറക്കാൻ അനുമതി
തൃശൂർ: കനത്ത മഴ മുന്നറിയിപ്പും ഡാമുകളിലെ ജലനിരപ്പ് ഉയർന്ന സാഹചര്യവും പരിഗണിച്ച് ചിമ്മിനി, പീച്ചി ഡാമുകളിൽനിന്ന് വെള്ളം തുറന്നുവിടാൻ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർപേഴ്സണും ജില്ലാ കളക്ടറുമായ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. അപകടസാധ്യത ഒഴിവാക്കി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കുറുമാലിപ്പുഴയിലെ ജലനിരപ്പ് 10 സെന്റിമീറ്റർ മുതൽ 12 സെന്റിമീറ്റർവരെ ഉയരുവാൻ സാധ്യതയുണ്ട്.പീച്ചി ഡാമിലെ ജലനിരപ്പ് ഇന്നലെ ഉച്ചയ്ക്ക് 12 നു 78.06 മീറ്ററായി ഉയർന്നതിന്റെ പശ്ചാത്തലത്തിൽ അധികജലം ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ വഴിയും ഘട്ടംഘട്ടമായി തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഷട്ടറുകൾ പരമാവധി 10 സെന്റീമീറ്റർ വരെയും, തുടർന്നു രണ്ടാം ഘട്ടത്തിൽ 10 സെന്റീമീറ്ററും, ആവശ്യമെങ്കിൽ മൂന്നാംഘട്ടമായി അഞ്ച് സെന്റിമീറ്ററും തുറന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കിവിടാം. ഇതുമൂലം മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് നിലവിലുള്ളതിൽനിന്ന് 20 സെന്റീമീറ്റർകൂടി ഉയരുവാൻ സാധ്യതയുണ്ട്. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും മത്സ്യബന്ധനത്തിനും കർശനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്തിലെ സംവരണ ഡിവിഷനുകൾ നിശ്ചയിച്ചു
തൃശൂർ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനായി ജില്ലാ പഞ്ചായത്തിലേക്കുള്ള സംവരണ ഡിവിഷനുകൾ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് പൂർത്തിയായി. സർക്കാർ വിജ്ഞാപനപ്രകാരം നറുക്കെടുപ്പ് നടന്ന 30 ഡിവിഷനുകളിലായി 16 ഡിവിഷനുകൾ സംവരണം ചെയ്തിട്ടുണ്ട്. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻകൂടിയായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്. സംവരണ ഡിവിഷനുകൾ: പട്ടികജാതി സ്ത്രീ സംവരണം -16 ആളൂർ, 30 കടപ്പുറം. പട്ടികജാതി സംവരണം - 25 ചേർപ്പ്. സ്ത്രീസംവരണം - 01 വടക്കേക്കാട്, 03 ചൂണ്ടൽ, 04 എരുമപ്പെട്ടി, 05 വള്ളത്തോൾനഗർ, 07 ചേലക്കര, 08 വാഴാനി, 11 പൂത്തൂർ, 12 ആമ്പല്ലൂർ, 14 അതിരപ്പിള്ളി, 19 പറപ്പൂക്കര, 22 വെള്ളാങ്കല്ലൂർ, 27 അന്തിക്കാട്, 28 തളിക്കുളം.
സൈബര്‍ തട്ടിപ്പ്: റൂറല്‍ പോലീസ് വീണ്ടെടുത്തത് 2.30 കോടി
ഇരിങ്ങാലക്കുട: സൈബര്‍ തട്ടിപ്പ് തടയല്‍, പാസ്പോര്‍ട്ട് വേരിഫിക്കേഷന്, അടിയന്തരപ്രതികരണ സംവിധാനം, ലഹരിവിരുദ്ധപ്രവര്‍ത്തനം, ഗുണ്ടകള്‍ക്കെതിരായ നടപടി എന്നിവയിലെല്ലാം മികവ് തെളിയിച്ച് റൂറല്‍ ജില്ലാ പോലീസ്. ഏറ്റവും വേഗത്തിലും കാര്യക്ഷമമായും പാസ്പോര്‍ട്ട് വേരിഫിക്കേഷന് പൂര്‍ത്തിയാക്കുന്നതില്‍ തുടര്‍ച്ചയായി ആറാംമാസവും സംസ്ഥാനത്ത് ഒന്നാംസ്ഥാനത്താണ് റൂറല്‍ ജില്ലാ പോലീസ്. ഏറ്റവും കൂടുതല്‍ സൈബര്‍ തട്ടിപ്പുകള്‍ നടക്കുന്ന ജില്ലയില്‍ കാര്യക്ഷമമായ ഇടപെടലിലൂടെ പ്രതികളെ പിടികൂടാനും നഷ്ടപ്പെട്ട പണം തിരിച്ചെടുത്തുനല്കാനും സാധിക്കുന്നതായി ജില്ലാ പേലീസ് മേധാവി ബി. കൃഷ്ണകുമാര്‍ അറിയിച്ചു. സൈബര്‍ തട്ടിപ്പുകളില്‍പ്പെട്ടു നഷ്ടപ്പെട്ട 2,30,47,000 രൂപ പരാതിക്കാര്‍ക്കു വീണ്ടെടുത്തുനല്കി. വിവിധ തട്ടിപ്പുകളില്‍ നഷ്ടപ്പെട്ട പണത്തില്‍ 8,57,34,800 രൂപ മരവിപ്പിക്കാനും സാധിച്ചു. സൈബര്‍ തട്ടിപ്പുവഴി നഷ്ടപ്പെട്ട പണം തിരിച്ചുകൊടുക്കുന്നതില്‍ സംസ്ഥാനത്തു നാലാംസ്ഥാനം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസിനാണ്. റൂറല്‍ ജില്ലയില്‍ അടിയന്തര പ്രതികരണസംവിധാനത്തിലേക്കു വരുന്ന സഹായാഭ്യര്‍ഥനകളില്‍ ശരാശരി 4.57 മിനിറ്റുകൊണ്ട് സ്ഥലത്തെത്തി അതിവേഗം പ്രതികരിച്ച് സംസ്ഥാനത്ത് ഒന്നാംസ്ഥാനത്തെത്താനും സാധിച്ചു. കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് (കാപ്പ) പ്രകാരം 2025ല്‍ ഇതുവരെ റൂറല്‍ ജില്ലയില്‍ 196 ഗുണ്ടകള്ക്കെതിരേയാണ് നടപടി സ്വീകരിച്ചത്. ഇതില്‍ 66 ഗുണ്ടകളെ ജയിലിലടയ്ക്കുകയും 130 ഗുണ്ടകളെ നാടുകടത്തുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. മയക്കുമരുന്ന് ലഹരി കേസുകളില്‍ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെയും ഇവരെ സാമ്പത്തികമായി സഹായിക്കുന്നവരെയും വിചാരണകൂടാതെ കരുതല്‍ തടങ്കലില്‍ വയ്ക്കാവുന്ന നിയമപ്രകാരം 2025ല്‍ ഇതുവരെ റൂറല്‍ ജില്ലയില്‍ എട്ടു പ്രതികളെ ഒരുവര്‍ഷത്തേക്ക് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലാക്കിയിട്ടുണ്ട്. പരാതിപരിഹാര സംവിധാനത്തിലും റൂറല്‍ ജില്ല ഏറെ മുന്നിലാണെന്ന് എസ്പി അറിയിച്ചു.
കോട്ടപ്പുറം കത്തീഡ്രലിൽ തിരുശേഷിപ്പുകൾ പരസ്യവണക്കത്തിനു പ്രതിഷ്ഠിച്ചു
കോട്ടപ്പുറം: കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ വിശുദ്ധന്മാരുടെ തിരുശേഷിപ്പുകൾ വിശ്വാസികൾക്ക് പരസ്യവണക്കത്തിനായി പ്രതിഷ്ഠിച്ചു. ഇന്നലെ വൈകിട്ട് രൂപതാ മെത്രാൻ ഡോ: അംബ്രോസ് പുത്തൽവീട്ടിൽ പ്രതിഷ്ഠാകർമം നിർവഹിച്ചു. വികാരി ജനറാൾ മോണ്‍. റോക്കി റോബി കളത്തിൽ, കത്തീഡ്രൽ വികാരി റവ. ഡോ. ഡോമിനിക് പിൻഹീറോ എന്നിവർ സഹകാർമികരായി. ഈശോയുടെ വിശുദ്ധകുരിശിന്േറയും പുതിയതലമുറയിലെ കാർലോ അക്കുത്തിസിന്േറതുൾപ്പെടെ 1500 തിരുശേഷിപ്പുകളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. ഇടുക്കി ജില്ലക്കാരനും അരുണാചൽ പ്രദേശിലെ വിയാഡോ രൂപതക്കാരനുമായ ഫാ. എഫ്രേമിന്റെ നേതൃത്വത്തിലാണ് കോട്ടപ്പുറം കത്തീഡ്രലിൽ തിരുശേഷിപ്പുകൾ എത്തിച്ചിട്ടുള്ളത്. ഇന്നലെ വൈകീട്ട് ആരംഭിച്ച പ്രദർശനം ഇന്ന് ഉച്ചയോടെ സമാപിക്കും.
ബസ് കണ്ടക്ടറെ ആക്രമിച്ച കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ
കയ്പമംഗലം: ശ്രീനാരായണപുരം വെന്പല്ലൂരിൽ ബസ് തടഞ്ഞ് കണ്ടക്ടറെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രമിനൽകേസിൽ പ്രതികളും സ്റ്റേഷൻ റൗഡികളുമായ മൂന്നുപേരെ വട്ടവടയിൽ നിന്നു പോലീസ് പിടികൂടി. പടിഞ്ഞാറേ വെന്പല്ലൂർ അസ്മാബി കോളജ് സ്വദേശികളായ ചള്ളിയിൽ വീട്ടിൽ ഷിബിൻ(30), ചള്ളിയിൽ വൈശാഖ് കുമാർ (35), പടിഞ്ഞാറേ വെന്പല്ലൂർ ദുബായ് റോഡ് സ്വദേശി പാറപറന്പിൽ വീട്ടിൽ റാണപ്രതാപ്(34) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം വട്ടവടയിൽനിന്നു പിടികൂടിയത്. ഇക്കഴിഞ്ഞ സെപ്റ്റംബർ ഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ 9.40ന് അഴീക്കോട്-തൃപ്രയാർ റൂട്ടിലോടുന്ന ഷാജി എന്ന ബസിലെ കണ്ടക്ടറായ വലപ്പാട് ചാമക്കാല സ്വദേശി കാവിൽ തെക്കേവളപ്പിൽ വിനീഷിനെ ആരകമിച്ച കേസിലാണ് അറസ്റ്റ്. ഷിബിനും വൈശാഖും അഞ്ച് ക്രിമിനൽസേസുകളിലും റാണപ്രതാപ് അഞ്ച് അടിപിടിക്കേസുകളിലും പ്രതിയാണ്. മതിലകം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ എം.കെ. ഷാജി, എസ്ഐ പ്രദീപൻ, ഗ്രേഡ് സീനിയർ സിപിഒമാരായ പ്രബിൻ, ഷനിൽ, സിപിഒ ബേബി എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
കാറൽമണ്ണ കെവിസി ജേതാക്കൾ
ചെന്ത്രാപ്പിനി: ജില്ലാ ഐആർഇ വടംവലി അസോസിയേഷന്റെ സഹകരണത്തോടെ എടത്തിരുത്തി കമ്മായ് റോഡ് സപര്യ കലാസാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഖിലകേരള വടംവലി മത്സരത്തിൽ കാറൽമണ്ണ കെവിസി ടീം ജേതാക്കളായി. കാട്ടൂർ ന്യൂ സെവൻ രണ്ടാം സ്ഥാനവും വെങ്കിടങ്ങ് സ്റ്റാർവിഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരം എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ആർ. നിഖിൽ, എം.എസ്. നിഖിൽ, മതിലകം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നൗമി പ്രസാദ്, എം.കെ. ഫൽഗുണൻ, പഞ്ചായത്തംഗങ്ങളായ പി.എ. ഷെമീർ, വി.വി. ജയൻ, ക്ലബ് ഭാരവാഹികളായ വി.എസ്. ശ്രേയസ്, വൈഷ്ണവ് മാണിയത്ത്, എം.എസ്. ശ്രീലാൽ തുടങ്ങിയവർ പ്രസംഗിച്ചു. കയ്പമംഗലം എഎസ്ഐ സുധീഷ് ബാബു സമ്മാനങ്ങൾ വിതരണം ചെയ്തു.
കേന്ദ്രമന്ത്രി നാടിനു സമര്‍പ്പിച്ച വോളി കോർട്ട് വീണ്ടും ഉദ്ഘാടനംചെയ്ത് പടിയൂർ പഞ്ചായത്ത്
ഇരിങ്ങാലക്കുട: കേന്ദ്രമന്ത്രി നാടിനു സമർപ്പിച്ച വോളിബോൾ കോർട്ടിന്റെ ഉദ്ഘാടനം വീണ്ടും നടത്തി പടിയൂർ പഞ്ചായത്ത്. ഏഴാം വാർഡിൽ 2022-23 വർഷത്തെ തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തി നാലു ലക്ഷം രൂപ ചെലവഴിച്ച് മനപ്പറന്പ് ഉന്നതിയിലെ 20 സെന്റ് സ്ഥലത്ത് നിർമിച്ച വോളിബോൾ കോർട്ടാണ് വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് ഇന്നലെ വീണ്ടും ഉദ്ഘാടനം ചെയ്തത്. എതാനും ദിവസംമുന്പ് വാർഡ് മെന്പർ പ്രഭാത് വെള്ളാപ്പള്ളിയുടെ അധ്യക്ഷതയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി കോർട്ട് നാടിനു സമർപ്പിച്ചിരുന്നു. ഉദ്ഘാടനച്ചടങ്ങ് ബിജെപിക്കാരനായ വാർഡ് മെന്പർ എകപക്ഷീയമായി പ്രഖ്യാപിച്ചുവെന്നും ഭരണസമിതി അറിഞ്ഞിട്ടില്ലെന്നും ചടങ്ങിൽ പങ്കെടുക്കില്ലെന്നും ഭരണപക്ഷം വ്യക്തമാക്കിയിരുന്നു. പതിനാലംഗ ഭരണസമിതിയിലെ എൽഡിഎഫ്, കോണ്‍ഗ്രസ് അംഗങ്ങൾ അന്നു ചടങ്ങിൽ പങ്കെടുത്തില്ല. തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വീണ്ടും ഉദ്ഘാടനം നടത്തുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെന്പർ രാജേഷ് അശോകൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. പ്രേമവൽസൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷാലി ദിലീപ്, ജയശ്രീ ലാൽ, ടി.വി. വിബിൻ, മുൻ പ്രസിഡന്റ് ലത സഹദേവൻ, മുൻ വൈസ് പ്രസിഡന്റ് കെ.വി. സുകുമാരൻ, അസി. സെക്രട്ടറി സീന തുടങ്ങിയവർ സംസാരിച്ചു.
ബൈക്കിൽ ഇടിച്ച് നിർത്താതെപോയ കാർ ഡ്രൈവർ അറസ്റ്റിൽ
കാട്ടൂർ: ബൈക്കിൽ ഇടിച്ചിട്ട് നിർത്താതെ പോയ കാർ ഡ്രൈവർ അറസ്റ്റിൽ. കാട്ടൂർ-എടതിരിത്തി റോഡിലൂടെ കാട്ടൂർ തേക്കുംമൂല ഹിമുക്രു സ്വദേശി കാളിപറന്പിൽ വീട്ടിൽ ശ്രീജിത്ത്(30) ഓടിച്ച മോട്ടോർ സൈക്കിളിൽ പിറകിലൂടെ വന്ന കാർ ഇടിക്കുകയായിരുന്നു. തുടർന്ന് കാർ നിർത്താതെ പോയി. അപകടത്തിൽ ശ്രീജിത്തിന്റെ വലതുകാൽപാദത്തിലെ എല്ലുപൊട്ടിയിരുന്നു. ഈ കേസിലെ പ്രതിയായ പെരിഞ്ഞനം പഞ്ചാരവളവ് സ്വദേശി മുളങ്ങിൽ വീട്ടിൽ അദീഷി(29)നെയാണ് അറസ്റ്റ് ചെയ്തത്. സംഭവം നടന്നത് രാത്രിയിലായതിനാൽ വാഹനത്തിന്റെ നന്പർ ലഭിച്ചിരുന്നില്ല. സിസിടിവി ദൃശ്യങ്ങളും വർക്ക്ഷോപ്പുകളും ആർടിഒ ഓഫീസുകളും കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലൂടെ ആയിരത്തേളം വാഹനങ്ങളുടെ വിവരങ്ങൾ പരിശോധിച്ചാണ് അപകടത്തിനിടയാക്കിയ വാഹനവും പ്രതിയെയും കണ്ടെത്തിയത്. 2022 ഒക്ടോബർ 22ന് മൂന്നുപീടിക ബീച്ച് റോഡിൽ വീട്ടമ്മയും മകളും സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചിട്ടശേഷം നിർത്താതെ മുങ്ങിയ കേസിലും അദീഷ് പ്രതിയാണ്. കാട്ടൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഇ.ആർ. ബൈജു, എസ്ഐമാരായ തുളസിദാസ്, ഫ്രാൻസിസ്, എഎസ്ഐ സി.ജി ധനേഷ്, എസ്സിപിഒ അജിത്കുമാർ, സിപിഒ രമ്യ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ
കാട്ടൂർ: യുവാവിനെ ഇരുന്പുവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ നെടുന്പാശേരി വിമാനത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്തു. പടിയൂർ സ്വദേശി അണ്ടിക്കേട്ടിൽ കർണൻ(34) ആണ് അറസ്റ്റിലായത്. 2018 ഏപ്രിൽ 14നു പടിയൂരിൽവച്ച് പത്തങ്ങാടി സ്വദേശി അണ്ടിക്കേട്ട് വീട്ടിൽ പ്രശോഭി(31)നെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഈ സംഭവത്തിൽ നേരത്തേഅറസ്റ്റിലായ കർണൻ ജാമ്യമെടുത്ത് വിചാരണനടപടികളിൽ സഹകരിക്കാതെ വിദേശത്തേക്കു കടക്കുകയുമായിരുന്നു. കാട്ടൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഇ.ആർ. ബൈജു, എസ്ഐമാരായ സബീഷ്, ബാബു, സിപിഒമാരായ വിപിൻ, വിഷ്ണു, കൃഷ്ണദാസ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.
മതിലകം പഞ്ചായത്ത് വികസനസദസ്
പാപ്പിനിവട്ടം: മതിലകം ഗ്രാമപഞ്ചായത്തിൽ വികസനസദസ് സംഘടിപ്പിച്ചു. ഇ.ടി. ടൈസണ്‍ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ വികസനനേട്ടങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ വികസനരേഖയുടെ പ്രകാശനം എംഎൽഎയും, സംസ്ഥാന സർക്കാരിന്റെ അഞ്ചുവർഷത്തെ വികസനറിപ്പോർട്ട് ഇന്േറണൽ വിജിലൻസ് ഓഫീസർ മിജോയ് മൈക്കിളും മതിലകം ഗ്രാമപഞ്ചായത്തിന്റെ അഞ്ചു വർഷത്തെ വികസനറിപ്പോർട്ട് സെക്രട്ടറി രാമദാസും അവതരിപ്പിച്ചു. മതിലകം ബ്ലോക്ക് പഞ്ചയത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, വൈസ് പ്രസിഡന്റ് ഹഫ്സ ഒഫൂർ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഷീജ ബാബു, ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരൻ, മതിലകം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്മാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
കെസിവൈഎം കലോത്സവം: മൂന്നുമുറി ഇടവക ഒന്നാമത്
ആളൂർ: ഇരിങ്ങാലക്കുട രൂപതാ കെസിവൈഎം ഒരുക്കിയ നിറവ് 2025 യുവജനകലോത്സവത്തിൽ 290 പോയിന്റുകളുമായി മൂന്നുമുറി കെസിവൈഎം യൂണിറ്റിനു കിരീടം. 247 പോയിന്റുകളുമായി ആനത്തടം കെസിവൈഎം യൂണിറ്റ് രണ്ടാംസ്ഥാനവും 209 പോയിന്റുമായി കൊടകര കെസിവൈഎം യൂണിറ്റ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. ആനത്തടം കെസിവൈഎം യൂണിറ്റിന്റെ ആതിഥേയത്വത്തിൽ ആനത്തടം സെന്റ് ആൻസ് പബ്ലിക് സ്കൂളിൽ നടന്ന കലോൽസവത്തിൽ 36 ഇനങ്ങളിലാണു മത്സരം നടന്നത്. 31 ഇടവകകളിലെ കെസിവൈഎം യൂണിറ്റുകളിൽനിന്നായി 1200ൽ അധികം പേർ വിവിധ ഇനങ്ങളിൽ മാറ്റുരച്ചു. പൊതുസമ്മേളനം സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. രൂപതാ ചെയർമാൻ ഫ്ളെറ്റിൻ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. അജോ പുളിക്കൻ, വൈസ് ചെയർപേഴ്സണ്‍ ഡയാന ഡേവിസ്, നിറവ് കലോത്സവം കോഡിനേറ്റർ നിഖിൽ ലിയോണ്‍സ്, ആനത്തടം വികാരി ഫാ. വർഗീസ് അരിക്കാട്ട്, ആനത്തടം കെസിവൈഎം പ്രസിഡന്റ് നോയിൽ സിബി എന്നിവർ സംസാരിച്ചു.
ചന്തപ്പുര എൽപി സ്കൂളിൽ വർണക്കൂടാരം തുറന്നു
കൊടുങ്ങല്ലൂർ: നഗരസഭയിലെ ചന്തപ്പുര ഗവ. എൽപി സ്കൂളിൽ എസ്എസ്കെ സ്റ്റാർസ് പദ്ധതിപ്രകാരം നിർമിച്ച വർണക്കൂടാരം പ്രവർത്തനസജ്ജമായി. 10 ലക്ഷം രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ വർണക്കൂടാരത്തിന്റെ ഉദ്ഘാടനം വി.ആർ. സുനിൽകുമാർ എംഎൽഎ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സണ്‍ ടി.കെ. ഗീത അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ കെ.എസ്. കൈസാബ്, എൽസി പോൾ, ഷീല പണിക്കശേരി, കൗണ്‍സിലർമാരായ കെ.ആർ. ജൈത്രൻ, ടി.എസ്. സജീവൻ, സി.എസ്. സുമേഷ്, ഇ.ജെ. ഹിമേഷ്, എഇഒ പി. മൊയ്തീൻകുട്ടി, എൻ.കെ. രമേശ്, പിടിഎ പ്രസിഡന്റ് കെ.കെ. ഹാഷിക്ക്, ഹെഡ്മിസ്ട്രസ് ടി.സി. സിന്ധു, എം.എം. സെമീന എന്നിവർ പ്രസംഗിച്ചു.
ബസിലിക്ക ശതാബ്ദി സംഗീതനാടക സന്ധ്യ ആഘോഷിച്ചു
തൃശൂർ: പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്കയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സംഗീതനാടകസന്ധ്യ അക്കാദമിക് പ്രഭാഷകയും കോളമിസ്റ്റും സെന്റ് തോമസ് കോ ളജിലെ അധ്യാപികയുമായ ഡോ. ശ്യാമ ശശിധരൻ ഉദ്ഘാടനം ചെയ്തു. ബസിലിക്ക റെക്ടർ ഫാ. തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ബെൻവിൻ തട്ടിൽ ശതാഭഷേകരാവിൽ എന്ന സംഗീത ആൽബം ഫാ. പോൾ പെല്ലിശേരിക്കു നൽകി റിലീസ് ചെയ്തു. ജനറൽ കൺവീനർ ടി.കെ. അന്തോണിക്കുട്ടി, കൾച്ചറൽ കമ്മിറ്റി കൺവീനർ പോൾസൺ ആലപ്പാട്ട്. നാടാകാവതരണ കോ- ഓർഡിനേറ്റർ അഭി ചെറിയാൻ, സംഘഗാനം കോഓർഡിനേറ്റർ എൻ.ജെ. ജോസ് എന്നിവർ പ്രസംഗിച്ചു. ബസിലിക്കയുടെ ചരിത്രനാടകം "ജേണി ഓഫ് ലവ്’ രചനയും സംവിധാനവും നിർവഹിച്ച സെന്റ് തോമസ് കോളജിലെ മീഡിയ ഡിപ്പാർട്ട്മെന്റ് ഹെഡ് ഫാ. ഫിജോ ജോസഫ് ആലപ്പാടനെ ചടങ്ങിൽ ബസിലിക്ക റെക്ടർ ഫാ. തോമസ് കാക്കശേരി പൊന്നാടയണിയിച്ച് ആദരിച്ചു. നൂറ്റന്പതിലേറെപ്പേരാണ് നാടകത്തിന്റെ അരങ്ങിലും അണിയറയിലുമായി പ്രവർത്തിച്ചത്.
ഗുരുവായൂര്‍ ഏകാദശി വിളക്കാഘോഷങ്ങള്‍ നവംബർ ഒന്നിനു തുടങ്ങും
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശിയുടെ ഭാഗമായി വിളക്കാഘോഷങ്ങള്‍ നവംബർ ഒന്നിന് തുടങ്ങും. പിന്നീടുള്ള ഒരുമാസക്കാലം ക്ഷേത്രനഗരി ഉത്സവലഹരിയിലാവും. വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരുടെ വഴിപാടായി 30 ദിവസം ചുറ്റുവിളക്കുണ്ടാവും. ഏകാദശി ദിവസം ഗുരുവായൂര്‍ ദേവസ്വത്തിന്റെ വക ചുറ്റുവിളക്കാഘോഷമാണ്. തുടക്ക ദിവസം പാലക്കാട് പറമ്പോട്ട് അമ്മിണി അമ്മയുടെ വക ചുറ്റുവിളക്കോടെയാണ് വിളക്കാഘോഷങ്ങളുടെ തുടക്കം. ദശാബ്ദങ്ങളായി വിളക്കാഘോഷം തുടങ്ങുന്നത് അമ്മിണി അമ്മയുടെ വിളക്കാഘോഷത്തോടെയാണ്. രണ്ടിന് തുലാം മാസത്തിലെ ഏകാദശി ദിനത്തിൽ ഗുരുവായൂർ ദേവസ്വം ഉദയാസ്തമന പൂജയോടെ വിളക്ക് ആലോഷിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ചാവക്കാട് മുൻസീഫ് കോടതി, ഗുരുവായൂർ പോലീസ്,ഗുരുവായൂർ മർച്ചന്റ്സ് അസോസിയേഷൻ, പോസ്റ്റൽ വിളക്ക്, ജി.ജി. കൃഷ്ണയ്യർ, എസ്ബിഐ, കനറാബാങ്ക് തുടങ്ങിയവരുടെ വിളക്കുകളാണ്. അവസാന ദിവസങ്ങളിൽ പുരാതന തറവാട്ടുകാരുടെ വക വിളക്കാഘോഷമാണ്. രാത്രി വിളക്കെഴുന്നള്ളിപ്പിന് നറുനെയ് ഉപയോഗിച്ച് വിളക്കുകള്‍ തെളിയിക്കുന്ന വിളക്കാഘോഷങ്ങളാണ് ഏറെയും. വിളക്കാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ മേളത്തോടെയുള്ള ശീവേലി എഴുന്നള്ളിപ്പ്, രാത്രി വിശേഷാല്‍ ഇടക്ക വാദ്യം, നാദസ്വരം എന്നിവയോടെയുള്ള വിളക്കെഴുന്നള്ളിപ്പ് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കലാപരിപാടികള്‍ എന്നിവയുണ്ടാവും. ഏകാദശിയോടനുബന്ധിച്ചുള്ള പ്രശസ്തമായ ചെമ്പൈ സംഗീതോത്സവം നവംബര്‍ 16ന് തുടങ്ങും. 17ന് രാവിലെ മുതലാണ് സംഗീതാര്‍ച്ചനകള്‍ ആരംഭിക്കുക. തുടക്കക്കാര്‍ മുതല്‍ പ്രഗത്ഭര്വരെ ഗുരുവായൂരപ്പന് മുമ്പില്‍ സംഗീതാര്‍ച്ചന നടത്താനെത്തും. 17മുതല്‍ വൈകിട്ട് ആറു മുതല്‍ ഒമ്പതുവരെ വിശേഷാല്‍ കച്ചേരികള്‍ ഉണ്ടാവും. ഡിസംബര്‍ ഒന്നിനാണ് ഏകാദശി. അന്ന് ഉദയാസ്തമന പൂജ ഉണ്ടാകില്ല.
തുലാമാസ വാവുബലി: പഞ്ചവടിയിൽ ആയിരങ്ങളെത്തി
ചാവക്കാട്: പഞ്ചവടി ശങ്കരനാരായണ മഹാക്ഷേത്രത്തില്‍ തുലാമാസ വാവുബലിയുടെ ഭാഗമാ യുള്ള ബലിതര്‍പ്പണചടങ്ങുകള്‍ ഇന്നലെ പുലര്‍ച്ചെ 2.30 മുതല്‍ വാ കടപ്പുറത്ത് ആരംഭിച്ചു. മൺമറഞ്ഞവരുടെ ഓർമയിൽ വിതുമ്പലോടെ നാടിന്റെ നാനാ ഭാഗത്തുനിന്നും പതിനായിരത്തോളം ആളുകൾ ബലിതര്‍പ്പണത്തിനായി ശീട്ടാക്കിയിരുന്നു. പതിനായിരം പേര്‍ക്ക് ക്ഷേത്രം കമ്മിറ്റി സൗജന്യമായി പ്രഭാതഭക്ഷണം നല്കി. വാഹന പാര്‍ക്കിങ്, ക്ലോക്ക് റൂം എന്നിവക്കുള്ള സൗകര്യം ഒരുക്കിയിരുന്നു. ബലിതര്‍പ്പണത്തിനുശേഷം തിലഹവനം, പിതൃസായൂജ്യ പൂജ എന്നിവ നടത്തി കാണിക്ക സമർപ്പണവും ദാനധർമവും നടത്തി തിരിച്ചുപോകുന്നവരുടെ ചുണ്ടിൽ അപ്പോഴും പ്രാർഥനാ മന്ത്രണം ബാക്കി. ഒരേസമയം ആയിരം പേര്‍ക്ക് ബലിയിടാനുള്ള സൗകര്യമാണ് വാ കടപ്പുറത്ത് ഒരുക്കിയിരുന്നത്. ബലിയിടാന്‍ കടലില്‍ ഇറങ്ങുന്നവരുടെ സുരക്ഷക്കും മറ്റുമായി പോലീസ്, തീരദേശ പോലീസ്, കടലോര ജാഗ്രതാസമിതി, ആംബുലന്‍സ്, അഗ്നിരക്ഷാ സേന എന്നിവരു ടേയും സേവനമുണ്ടാവുമുണ്ടായിരുന്നു. ക്ഷേതം ഭാരവാഹികളായ ദിലീപ് പാലപ്പെട്ടി, വിനയദാസ് താമരശേരി, വിക്രമൻ താമരശേരി വാക്കയിൽ വിശ്വനാഥൻ, വാസു തറയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
പിഷാരിക്കൽ, ഊരകത്തമ്മ തിരുവടി ക്ഷേത്രങ്ങളിൽ വാവാറാട്ട്
കടലാശേരി: പിഷാരിക്കൽ ഭഗവതി ക്ഷേത്രത്തിൽ വാവാറാട്ട് ഭക്തിനിർഭരമായി. പെരുവനം സതീശൻമാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം, എഴുന്നള്ളിപ്പ്, പ്രസാദ ഊട്ട്, കരുവന്നൂർ പുഴയിൽ ആറാട്ട് എന്നിവയുണ്ടായിരുന്നു. ഊരകം: ഊരകത്തമ്മ തിരുവടി ക്ഷേത്രം തുലാമാസ വാവാറാട്ട് ഭക്തിനിർഭരമായി. ഒരാനയുടെ അകമ്പടിയോടെ ചെറുശേരി പണ്ടാരത്തിൽ കുട്ടൻമാരാരുടെ പഞ്ചാരി മേളത്തിന്റെ അകമ്പടിയോടെ മൈമ്പിള്ളി ക്ഷേത്രക്കുളത്തിലേക്ക് എഴുന്നള്ളിപ്പ്, ആറാട്ട്, മൈമ്പിള്ളി ക്ഷേത്രത്തിൽ ഇറക്കി പൂജ , തിരിച്ച് എഴുന്നള്ളിപ്പ് എന്നിവയുണ്ടായിരുന്നു.
ബലിതർപ്പണത്തിനുവന്ന 65 വയസുകാരി പുഴയിലെ ഒഴുക്കിൽപ്പെട്ടു; യുവാക്കൾ രക്ഷിച്ചു
പഴയന്നൂർ: ഗായത്രിപ്പുഴയുടെ പാറമേൽപ്പടി പാറക്കടവിൽ ബലിതർപ്പണം ചെയ്യാൻ എത്തിയ വൃദ്ധ കാൽവഴുതി പുഴയിലേക്കുവീണു. മേലേമുറി വേലൂർപ്പടി അമ്മു (65) വാണ് പുഴയിലേക്കുവീണ് ഒഴുക്കിൽപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഭർത്താവ് ഗോപാലൻ അടുത്തുള്ളവീട്ടിൽചെന്ന് വിവരം അറിയിച്ചതിനെത്തുടർന്ന് പാറമേൽപ്പടി തെരുവിൽ പഴനിസ്വാമിയും പാറമേൽപ്പടി സെന്ററിൽ ജ്വല്ലറി നടത്തുന്ന രതീഷും ഓടിയെത്തി. 300 മീറ്ററോളം ഒഴുകിപ്പോയ വൃദ്ധ നല്ല ആഴമുള്ള പ്രദേശത്ത് മുങ്ങിത്താഴുന്നതുകണ്ട് സ്വജീവൻപോലും വകവയ്ക്കാതെ രണ്ടുപേരും പുഴയിലേക്കുചാടി അമ്മുവിനെ രക്ഷിക്കുകയായി രുന്നു. തുടർന്ന് സിപിആർ നൽകിയശേഷം ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവരിപ്പോൾ തീവ്രപരിചരണവിഭാഗത്തിലാണ്. സ്വജീവൻപോലും വകവയ്ക്കാതെ രക്ഷാപ്രവർത്തനം നടത്തിയ ഇരുവരേയും പാറമേൽപ്പടി സെന്ററിൽവച്ച് എൽഡിഎഫ് ആദരിച്ചു.
ബാലചന്ദ്രൻ വടക്കേടത്ത് നിലപാടിൽ ഉറച്ചുനിന്ന പ്രതിഭ: സണ്ണി ജോസഫ്
തൃശൂർ: പഴയകാല രാഷ്ട്രീയം എന്നതു സർഗാത്മകസാഹിത്യം ഉൾക്കൊണ്ടുള്ളതായായിരുന്നുവെന്നും ഇന്നു സാഹിത്യത്തിൽ രാഷ്ട്രീയത്തിന്റെ ഇടപെടലുകൾ അതിരു കടന്നിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. ഈ കാലഘട്ടത്തിൽ സാഹിത്യനിരൂപണത്തിലും രാഷ്ട്രീയത്തിലും നിലപാടിൽ ഉറച്ചുനിന്നു എന്നുള്ളതാണ് ബാലചന്ദ്രൻ വടക്കേടത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്കാരസാഹിതി ജില്ലാ കമ്മിറ്റിയുടെ ബാലചന്ദ്രൻ വടക്കേടത്ത് സാഹിതി അക്ഷരനിധി പുരസ്കാരം ജില്ലാ ജയിൽ സൂപ്രണ്ട് കെ. അനിൽകുമാറിനു സമർപ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ ഗിന്നസ് സത്താർ ആദൂർ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് മുഖ്യാതിഥിയായി. ജില്ലാ കൺവീനർ അനിൽ സമ്രാട്ട്, ഡോ.പി. സരസ്വതി അനുസ്മരണപ്രഭാഷണം നടത്തി. കവി ഡോ.സി. രാവുണ്ണി, ആലപ്പി അഷറഫ്, എം.പി. സുരേന്ദ്രൻ, എൻ. ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
വൈഎംസിഎ ദീപാവലി ആഘോഷിച്ചു
തൃശൂർ: തൃശൂർ വൈഎംസിഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദീപാവലി ആഘോഷം തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് കേണൽ പി.ആർ.എം. രവി ഉദ് ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് ജോജു മഞ്ഞില അധ്യക്ഷത വഹിച്ചു. ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി സോളി തോമസ്, എക്യുമെനിക്കൽ കമ്മിറ്റി ചെയർമാൻ ഡോ. ജസ്റ്റിൻ ജോർജ്, ട്രഷറർ ഷാജി ചെറിയാൻ, ജനറൽ സെക്രട്ടറി ജിൽസൺ ജോസ് എന്നിവർ പ്രസംഗിച്ചു.
നട്ടെല്ലിനു കാൻസർ: നിർധനയുവതിക്ക് സുമനസുകളുടെ സഹായംവേണം
തിരുവില്വാമല: നട്ടെല്ലിനു കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന യുവതി സുമനസുകളുടെ കാരുണ്യം തേടുന്നു. തിരുവില്വാമല പട്ടിപ്പറമ്പ് അരക്കമല കോളനി മണികണ്ഠന്റെ ഭാര്യ ലതിക (39)യാണ് തുടർ ചികിത്സയ് ക്കു സഹായം തേടുന്നത്. ഇടുപ്പ് വേദനയെത്തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കെത്തിയതാണ് യുവതി. ഓപ്പറേഷനെത്തുടർന്ന് കാൻസറാന്നെന്നു സ്ഥിരീകരിച്ചു. രോഗത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കിയ ഡോക്ടർമാർ തുടർ ചികിത്സക്കായി തിരുവനന്തപുരം ആർസിസിയിലേക്കു പറഞ്ഞയച്ചു. ഇവരുടെ ഭർത്താവ് മണികണ്ഠൻ കൂലിപ്പണിക്കു പോയി ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് മണികണ്നും ലതികയും ഏഴു വയസുകാരിയായ മകളുമടങ്ങുന്ന കുടുബം ഉപജീവനം കഴിച്ചിരുന്നത്. ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന ലതികയ്ക്ക് ഇപ്പോൾ പരസഹായമില്ലാതെ നടക്കാനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനും കഴിയുന്നില്ല. മരുന്നിനും തുടർചികിത്സയ്ക്കും വീട്ടുചെലവുകൾക്കുമുള്ള പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് നിർധന കുടുംബം. ഇവർക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാൻ സുമനസുകളുടെ സഹായം ആവശ്യമാണ്. തങ്ങളുടെ ദയനീയാവസ്ഥ മനസിലാക്കി സഹായം ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് കുടുംബം. സഹായമെത്തിക്കാൻ ബാങ്ക് അക്കൗണ്ട് നമ്പർ : 1601010010 5585 ഫെഡറൽ ബാങ്ക് ഐഎഫ്എസ്സി കോഡ് FDRL0001601 ഫോ ൺ: 9605143931 (ഗുഗിൾപേ).
പുതുക്കാട് സെന്ററിലെ അനധികൃത കെട്ടിടം; എച്ച്ആർപിഎം ഉപവാസസമരം നടത്തി
പുതുക്കാട്: സെന്റർ വികസനത്തിനായി ദേശീയപാത അഥോറിറ്റി ഏറ്റെടുത്ത കെട്ടിടത്തിലെ അനധികൃത കൈയ്യേറ്റത്തിനെതിരെ മനുഷ്യാവകാശ സംഘടനയായ എച്ച്ആർപിഎമ്മിന്റെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം നടത്തി. "നീതിയുടെ നിലവിളി'എന്ന പേരിൽ നടത്തിയ ഉപവാസസമ രം ജീവകാരുണ്യ പ്രവർത്തകൻ സുധീർ പട്ടാമ്പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ബി. ബൈജു അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ ജോൺസൺ പുല്ലുത്തി, എസ്സി, എസ്ടി വിഭാഗം സംസ്ഥാന പ്രസിഡന്റ്് കുമാരൻ പോത്തിക്കര, വൈസ് ചെയർമാൻ മുഹമ്മദ് ബഷീർ സൈനി, രാജൻ കുട്ടമംഗലം, വിജു തച്ചംകുളം എന്നിവർ പ്രസംഗിച്ചു. 3.48 കോടി രൂപ നൽകി ദേശീയപാത അഥോറിറ്റി ഏറ്റെടുത്ത കെട്ടിടത്തിൽ ഉടമകൾ അനധികൃതമായി സ്ഥാപനങ്ങൾ നടത്തുകയാണെന്ന് എച്ച്ആർപിഎം ആരോപിച്ചു.
ചാവക്കാട് ഉപജില്ലാ ശാസ്ത്രമേള ആരംഭിച്ചു
പുന്നയൂർക്കുളം: ചാവക്കാട് ഉപജില്ലാ ശാസ്ത്രമേള കടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. എൻ.കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കടിക്കാട് ഗവ. എച്ച് എസ് എസ് പുന്നയൂർക്കുളം ആർആർഎംയു പി സ്കൂൾ എന്നിവടങ്ങളിലായിട്ടാണ് മേളകൾ നടക്കുന്നത്. 96 സ് കൂളുകളിൽ നിന്നായി 3350 വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. പ്രവൃത്തിപരിചയ , ഐ ടി , ഗണിത ശാസ്ത്രമേളകൾ കടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലും ശാസ്ത്ര, സാമൂഹ്യശാസ് ത്രമേളകൾ പുന്നയൂർക്കുളം ആർആർപിയുപി സ്കൂളിലും നടക്കും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപ്പറമ്പിൽ അധ്യക്ഷനായിരുന്നു. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ്് ജാസ്മിൻ ഷഹീർ, ഗ്രീഷ്മ സനോജ് ,പ്രേമ സിദ്ധാർത്ഥൻ, എഇഒ വി.ബി. സിന്ധു, സ്കൂൾ പ്രിൻസിപ്പൽ പി. എസ്. സന്തോഷ്, പി. എസ്. അലി, പിടിഎ പ്രസിഡന്റ് വി. താജുദ്ധീൻ, ടി.എം.ലത, പോളി ഫ്രാൻസിസ്, ടി.എം. ബിന്ദു, കെ. എസ്. സു ഖിൽ തുടങ്ങിയവർ പ്രസംഗിച്ചു.
യുവാവ് മരിച്ചനിലയിൽ
അരിമ്പൂർ: യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കൈപ്പിള്ളി റിംഗ് റോഡിൽ ഓലക്കട കൊച്ചുമോൻ മകൻ നിഖിൽ (33) ആണ് മരിച്ചത്. അമ്മ: അനില. സഹോദരങ്ങൾ: രമ്യ, രശ്മി.
കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനു പരിക്ക്
അരിമ്പൂർ: സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരനെ തെറിപ്പിച്ചിട്ടശേഷം അപകടമുണ്ടാക്കിയ കാർ നിർത്താതെ കടന്നുകളഞ്ഞതായി പരാതി. സ്കൂട്ടർ യാത്രക്കാരനായ അന്തിക്കാട് സ്വദേശി എടക്കളത്തൂർ ഫ്രാൻസിസിനെ(52) പരിക്കുകളോടെ ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കുന്നത്തങ്ങാടിയിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് നെൽവിത്ത് വാങ്ങുന്നതിനായി സ്കൂട്ടറിൽ പോകുകയായിരുന്നു ഫ്രാൻസിസ്. നാലാംകല്ല് പെട്രോൾപമ്പിന് സമീപം വച്ച് ഫ്രാൻസിസ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പുറകിലൂടെ പാഞ്ഞെത്തിയ കാർ ആദ്യം ഇടതുവശത്തു കൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുകയും പിന്നീട് വലതുവശത്തു കൂടി കയറിവന്ന് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. താൻ റോഡിലേക്ക് തെറിച്ചുവീണതായി ഫ്രാൻസിസ് അന്തിക്കാട് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അപകടശേഷം കാർ നിർത്താതെ പോയി. കൈയ്ക്കും കാലിനും പരിക്കേറ്റ ഫ്രാൻസിസിനെ സ്വകാര്യ ആംബുലൻസ് പ്രവർത്തകരാണ് ആശുപത്രിയിൽ എത്തിച്ചത്.
ദേശീയപാതയിൽ വാഹനാപകടം; ഒരാൾക്കു പരിക്ക്
കുതിരാൻ: ദേശീയപാത വാണിയംപാറയിൽ മിനി വാനും മാരുതി കാറും അപകടത്തിൽപ്പെട്ടു. അപകടത്തിൽ മിനി വാൻ ഡ്രൈവർ ആലത്തൂർ സ്വദേശി സുന്ദരന്‍ പരിക്കേറ്റു. ഇയാളെ വടക്കുഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് അപകടം ഉണ്ടായത്. പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന വാൻ നിയന്ത്രണംവിട്ട് റോഡരികിലെ കോൺക്രീറ്റ് പാളികളിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഇതിന് പിന്നിൽ ഇതേദിശയിൽ പോയിരുന്ന കാർ ഇടിക്കുകയുംചെയ്തു. അടിപ്പാത നിർമാണത്തിന്റെ ഭാഗമായി നിർമാണകമ്പനി റോഡരികിൽ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന കോൺക്രീറ്റ് പാളികളിൽ ഇടിച്ച് മുൻപും പ്രദേശത്ത് അപകടം ഉണ്ടായിട്ടുണ്ട്. വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെയാണ് പ്രദേശത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു. അടിയന്തരനടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കാർ തലകീഴായി മറിഞ്ഞു; രണ്ടുപേർക്കു പരിക്ക്
വേലൂർ: കാർ തലകീഴായി മറിഞ്ഞു. കേച്ചേരി - കുറാഞ്ചേരി സംസ്ഥാനപാതയിൽ വേലൂർ ആർഎംഎസ് ബസ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ വടക്കാഞ്ചേരി ഭാഗത്തുനിന്നു ഗുരുവായൂർക്ക് പോവുകയായിരുന്ന കാറാണ് റോഡരികിലെ മൺകൂനയിൽ തട്ടി തലകീഴായി മറിഞ്ഞത്. അപകടത്തെത്തുടർന്ന് കരുനാഗപ്പള്ളി സ്വദേശികളായ ഷാൻ സദാനന്ദൻ, ദീപിക സോമൻ എന്നിവരെ സാരമായ പരിക്കുകളോടെ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് അല്പനേരം ഗതാഗതതടസമുണ്ടായി. കുന്നംകുളത്തുനിന്നെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പ്രദേശവാസികളുംചേർന്ന് കാർ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കേച്ചേരി - കുറാഞ്ചേരി പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് പല ഭാഗങ്ങളിലും മൺകൂനുകളും പുല്ലുകളും വളർന്ന് റോഡിന്റെ ശരിയായ ദിശ കാണാൻ പറ്റാത്ത രീതിയിലാണെന്നും ഇതിനുമുൻപും മൺകൂനകളിൽ തട്ടി പല അപകടങ്ങളും ഉണ്ടായിട്ടുണ്ടെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.
കാനപണിക്കു പൊളിച്ചിട്ട റോഡുകൾ മരണക്കുഴികളായി ; കോൺഗ്രസിന്റെ പന്തംകൊളുത്തി പ്രതിഷേധം
മുറ്റിച്ചൂർ: പുലമ്പുഴ റോഡിൽ കാനയ്ക്കുവേണ്ടി എടുത്ത കുഴി മരണക്കെണികളായിട്ടും നടപടിയെടുക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തം. പടിയം കുമാരക്ഷേത്രത്തിനു സമീപമാണ് മാസങ്ങളായി റോഡും വശങ്ങളും പൊളിച്ചിട്ടിരിക്കുന്നത്. പടിയം ശ്രീമുരുക റോഡിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടും ആഴ്ചകളായി. റോഡിൽ വെള്ളംകെട്ടി നിൽക്കുന്ന സാഹചര്യത്തിൽ റോഡിന്റെ വശത്തു കാനയ്ക്കുവേണ്ടി എടുത്ത കുഴിയും റോഡും തിരിച്ചറിയാൻ കഴിയാതെ കാൽനടയാത്രക്കാർ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. കാൽനട യാത്രക്കാരും ഇരുചക്ര വാഹനങ്ങളും അപകടത്തിൽപെട്ടിട്ടും പഞ്ചായത്ത് അധികൃതർ കണ്ണുതുറക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇരുവശങ്ങളിലെയും വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും പ്രവേശിക്കാൻ കഴിയാത്ത സാഹചര്യംമൂലം ജനം വലയുന്ന സാഹചര്യത്തിൽ എത്രയുംവേഗം പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പപകൽ പന്തംകൊളുത്തി സമരം നടത്തി. മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് യോഗനാഥൻ കരിപ്പാറ ഉദ്ഘാടനംചെയ്തു. മഹിളാ കോൺഗ്രസ് ജില്ല സെക്രെട്ടറി റസിയ ഹബീബ് മുഖ്യപ്രഭാഷണം നടത്തി. ഷൈൻ പള്ളിപ്പറമ്പിൽ, അക്ബർ പട്ടാട്ട്, അശ്വിൻ ആലപ്പുഴ, സാജൻ ഇയ്യാനി, യോഹന്നാൻ പടിയം, മനോഹരൻ മണ്ണാംതിണ്ടിയിൽ, ദേവൻ തണ്ടാശേരി, പ്രദീപ് കരിപ്പാറ, ഉസ്മാൻ അറക്കവീട്ടിൽ എന്നിവർ നേതൃത്വംനൽകി.
തിരുനാളും കുടുംബദിനാഘോഷവും
അത്താണി: പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ തിരുനാളും പീസ് ഹോമിന്റെ 39-ാം കുടംബദിന വാര്‍ഷികവും ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ മോണ്‍. ജെയ്സണ്‍ കൂനംപ്ലാക്കല്‍ അനുഗ്രഹപ്രഭാഷണവും വടക്കാഞ്ചേരി ഫൊറോന വികാരി ഫാ. വർഗീസ് തരകന് കുടുംബദിനസന്ദേശവും നൽകി. സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയര്മാന് പി.എന്‍. സുരേന്ദ്രന്, മധു അമ്പലപുരം, ഫാ. ലിജോ ചിറ്റിലപ്പിള്ളി, ഫാ. ഇട്ട്യേച്ചന് കുരിശേരി, ജനറല്‍ സുപ്പീരിയര്‍ സിസ്റ്റർ ഇല്ലിക്കല്‍, ഡയറക്ടര്‍ ഫാ. ജോണ്സണ് ചാലിശേരി, സുപ്പീരിയര്‍ സിസ്റ്റർ ആലീസ് പഴേവീട്ടില്, സിസ്റ്റർ എല്‍സി മഞ്ഞളി എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
ഇടവകദിനം ആഘോഷിച്ചു
മണ്ണുത്തി: സെന്റ് ആന്റണീസ് ദേവാലയത്തിലെ ഇടവകദിനം, കുടുംബ യൂണിറ്റുകളുടെ വാർഷികം, ഭക്തസംഘടനകളുടെ വാർഷികം, മതബോധന വാർഷികം എന്നിവ ആഘോഷിച്ചു. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, ഡോൺ ബോസ്കോ കോളജ് ഡയറക്ടർ ഫാ. സിനിൽ എന്നിവർചേർന്ന് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഡേവിസ് ചിറമ്മൽ അധ്യക്ഷതവഹിച്ചു. ഡോ. കെ.എസ്. അനിൽ, അസിസ്റ്റന്റ് വികാരി ഫാ. നിധിൻ പൊന്നാരി, മദർ ജനറൽ സിസ്റ്റർ ആനി കുര്യാക്കോസ്, ട്രസ്റ്റിമാരായ ആന്റോ മാത്യു, തോമസ് എടമറ്റത്തിൽ, പിയൂസ് ചാലിശേരി, കുടുംബ കൂട്ടായ്മ കേന്ദ്രസമിതി കൺവീനർ നോബി മേനാച്ചേരി, ഭക്തസംഘടന എകോപനസമിതി സെക്രട്ടറി ജോസ് നെല്ലങ്കര തുടങ്ങിയവർ സംസാരിച്ചു.
മാലാഖയുടെ തിരുനാൾ: അവസാന ചൊവ്വാഴ്ച ആചരണം ഇന്ന്
ഒല്ലൂർ: സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ തിരുനാളിനൊരുക്കമായുളള ഒന്‍പത് ചൊവ്വാഴ്ച ആ ചരണത്തിന്റെ അവസാനത്തെ ചൊവ്വാഴ്ച ആചരണം ഇന്നു നടക്കും. രാവിലെ ആറിനും 7.30 നും ദിവ്യബലി, നൊവേന, 10 നു ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന. മുളയം മേരിമാതാ മേജർ സെമിനാരി ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാലയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ഊട്ടുനേർച്ച. വൈകീട്ട് അഞ്ചിനും ഏഴിനും ദിവ്യബലി നടക്കും. നാളെ വൈകീട്ടു നാലിനു മാലാഖയുടെ ദാസീ-ദാസൻ സമർപ്പണകുർബാനയ്ക്കു ഫാ. ആന്റണി ചിറ്റിലപ്പിള്ളി മുഖ്യകാർമികത്വം വഹിക്കും. വൈകീട്ട് 6.30നു ദീപാലങ്കാര സ്വിച്ച്ഓണ്‍ കർമം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിക്കും. 23നു വൈകീട്ടു നാലിനു പൊന്തിഫിക്കൽ ദിവ്യബലിക്കു സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് കൂടുതുറക്കൽ ശുശ്രൂഷ, തിരുസ്വരൂപം എഴുന്നള്ളിപ്പ്, നേർച്ചഭക്ഷണം ആശീർവാദം. വൈകീട്ട് ആറുമുതൽ പത്തുവരെ ഊട്ടുനേർച്ച. അഞ്ച് അങ്ങാടികളിൽനിന്ന് വള എഴുന്നള്ളിപ്പ്. തിരുനാൾദിനമായ 24നു രാവിലെ 10ന് ആഘോഷമായ ദിവ്യബലിക്ക് അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര മുഖ്യകാർമികത്വം വഹിക്കും. ഫാ. ജോണ്സണ് അന്തിക്കാട്ട് സന്ദേശം നൽകും. രാവിലെ എട്ടുമുതൽ രണ്ടുവരെ ഊട്ടുനേർച്ച. വൈകീട്ടു നാലിനു പള്ളിയിൽനിന്ന് പ്രദക്ഷിണം എന്നിവയാണ് പരിപാടികൾ.
വഴിയാത്രക്കാരിയെ ഇടിച്ചിട്ട് നിർത്താതെപോയ ബൈക്ക് യാത്രക്കാരൻ അറസ്റ്റിൽ
പുതുക്കാട്: ദേശീയപാത പുതുക്കാട് സെന്ററിൽ വഴിയാത്രക്കാരിയെ ഇടിച്ചിട്ടശേഷം കടന്നുകളഞ്ഞ ബൈക്ക് യാത്രക്കാരൻ പിടിയിൽ. പുതുക്കാട് തെക്കേ താെറവ് സ്വദേശി കൊടിയൻ വീട്ടിൽ ഇമ്മാനുവലിനെ(19)യാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. സിഗ്നൽ തെറ്റിച്ചെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ മുപ്ലിയം സ്വദേശി പാണഞ്ചേരി വീട്ടിൽ സെലിൻ(68) ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തലയ്ക്ക് പരിക്കേറ്റ സെലിനെ ഇപ്പോഴും ഐസിയുവിൽനിന്ന് മാറ്റിയിട്ടില്ല. അപകടത്തിനു ശേഷം നിർത്താതെപോയ ബൈക്ക് രണ്ടുദിവസത്തെ അന്വേഷണത്തിനുശേഷമാണ് പോലീസ് കണ്ടെത്തിയത്. മേഖലയിലെ 50 ഓളം നിരീക്ഷണ കാമറകളാണ് പരിശോധിച്ചത്. പുതുക്കാട് സിഗ്നൽ കടന്ന ബൈക്ക് പാലിയേക്കര ടോൾപ്ലാസ കടന്നിട്ടില്ലെന്ന് മനസിലാക്കിയതോടെ പോലീസ് അന്വേഷണം പുതുക്കാട് സെന്റർ കേന്ദ്രീകരിച്ചാക്കി. അപകടസമയത്ത് പിറകിലുണ്ടായിരുന്ന ബസിലെ നിരീക്ഷണ കാമറയിൽനിന്നാണ് ബൈക്കിന്റെ നമ്പർ ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുതുക്കാട് സിഗ്നലിനുശേഷം കേളിപ്പാടം ഭാഗത്തേക്ക് തിരിഞ്ഞ സ്പ്ലെൻഡർ ബൈക്കാണ് അപകടമുണ്ടാക്കിയതെന്ന് തെളിഞ്ഞു. താമസിയാതെ വീട്ടിലെത്തി ഇമ്മാനുവലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബംഗളൂരുവിൽ നഴ്സിംഗ് വിദ്യാർഥിയായ ഇമ്മാനുവൽ അവധിക്കെത്തി, പുതുക്കാട് കോഫി ഷോപ്പിൽ താൽകാലികമായി ജോലി ചെയ്യുകയായിരുന്നു. രാത്രി ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വീട്ടിലേക്ക് പോകുന്നതിനിടയായിരുന്നു അപകടം. പുതുക്കാട് എസ്എച്ച്ഒ ആദം ഖാൻ, എസ്ഐ എൻ. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വനിതാ ഡോക്ടറുടെ തെരുവുനായപ്രേമം: പ്രദേശവാസികൾ പ്രതിഷേധ മാർച്ച് നടത്തി
വടക്കാഞ്ചേരി: ജനവാസമേഖല തെരുവു നായ്ക്കളുടെ വിഹാരകേന്ദ്രമായി മാറ്റുന്നുവെന്ന് ആരോപിച്ച് അത്താണി അമ്പലപുരത്ത് വനിതാഡോക്ടറുടെ വസതിയിലേക്ക് ജനകീയ പ്രതിഷേധ മാർച്ച് നടത്തി. തെരുവുനായ അക്രമണത്തിൽനിന്നു നാട്ടുകാരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. അലഞ്ഞുതിരിയുന്ന 50 ഓളം നായ്ക്കളെയാണ് ഡോക്ടർ വീട്ടിൽ സംരക്ഷിക്കുന്നതെന്ന് സമരക്കാർ പറഞ്ഞു. ഡോക്ടറുടെ നായപ്രേമം കാരണം പ്രദേശവാസികൾ ദുരിതത്തിലാണ്. നിരവധിതവണ പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല. നഗരസഭ അധികൃതർ ഡോക്ടറുമായി ചർച്ച നടത്തിയെങ്കിലും ഡോക്ടർ സഹകരിച്ചില്ലെന്നും നാട്ടുകാർ പറഞ്ഞു. മാർച്ച് ഡോക്ടറുടെ വീടിനുസമീപത്ത് പോലീസ് തടഞ്ഞു. തുടർന്നുനടന്ന പ്രതിഷേധ സമരം നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. കൗൺസിലർ മധു അമ്പലപുരം അധ്യക്ഷതവഹിച്ചു. രാജൻ കിഴക്കേടത്ത്, കെ.ആർ. ഉദയൻ, ജോയ്സൺ എന്നിവർ സംസാരിച്ചു.
തളി നടുവട്ടത്തെ മാലിന്യ പ്ലാന്റ്: അനുമതി പുനഃപരിശോധിക്കുമെന്നു കളക്ടർ
എരുമപ്പെട്ടി: വരവൂർ പഞ്ചായത്തിലെ തളി നടുവട്ടത്തെ മാലിന്യ പ്ലാന്റിനു നൽകിയ അനുമതി പുനഃപരിശോധിക്കാമെന്ന് ജില്ലാ കളക്ടർ ഉറപ്പുനൽകിയതായി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. പ്രദേശവാസികൾക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന അറവുമാലിന്യ പ്ലാന്റിന്റെ അനുമതി റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സ്ത്രീകളടക്കമുള്ള പതിനഞ്ചംഗസംഘം ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിരുന്നു. കോഴിമാലിന്യ സംസ്കരണ പ്ലാന്റിന് പഞ്ചായത്ത് നൽകിയ അനുമതി ശരിവയ്ക്കുക മാത്രമാണ് ജില്ലാ ഭരണകൂടം ചെയ്തതെന്ന് കളക്ടർ അറിയിച്ചതായി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. ഇതുവരേയും പഞ്ചായത്ത് ഭരണസമിതി മാലിന്യ പ്ലാന്റിനെതിരായി റിപ്പോർട്ട് നൽകുകയോ, നടപടി ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. അത്തരം റിപ്പോർട്ടുകൾ വരുന്നപക്ഷം നടപടി സ്വീകരിക്കാമെന്ന് കളക്ടർ ഉറപ്പുനൽകി. മാലിന്യ പ്ലാന്റിന്റെ പ്രവർത്തനം നിർത്താൻ പഞ്ചായത്തിന് അധികാരമുണ്ടെന്നും കളക്ടർ പറഞ്ഞു. മാലിന്യ പ്ലാന്റിനുള്ള അനുമതികൾ സ്വാധീനംവഴി നേടിയതാണെന്ന പരാതി കളക്ടർ കൂടുതൽ നടപടിക്കുവേണ്ടി എഡിഎമ്മിനുനൽകി. കളക്ടറുടെ നിർദേശപ്രകാരം എ.ഡിഎമ്മുമായി ആക്ഷൻ കൗൺസിൽ അംഗങ്ങൾ കൂടിക്കാഴ്ച നടത്തി. മാലിന്യ പ്ലാന്റിന് ഫയർഫോഴ്സും ഫോറസ്റ്റും പൊലൂഷൻ കൺട്രോൾ ബോർഡും നൽകിയ അനുമതികൾ സ്വാധീനത്തിന് വഴങ്ങിയാണെന്ന പരാതിയിൽ അന്വേഷിക്കാമൊന്ന് എഡിഎം ഉറപ്പുനൽകി. കളക്ടർക്ക് നൽകിയ പരാതിയിൽ തീർപ്പുണ്ടാകുന്നതുവരെ എല്ലാ നടപടികളും നിർത്തിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് കളക്ടർ പറഞ്ഞു. എരുമപ്പെട്ടി പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആക്ഷൻ കൗൺസിൽ നേതാക്കളായ സി.യു. അബൂബക്കർ, വിപിൻ കൂടിയേടത്ത്, കെ.എം. ഹനീഫ, ശരീഫ് നടുവട്ടം, ഐഷ ശെരീഫ്, വിജിത ബാബു എന്നിവർ പങ്കെടുത്തു.
ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ കോട്ടപ്പുറം കായലിൽ 25ന്
കൊടുങ്ങല്ലൂർ: സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ കൊടുങ്ങല്ലൂർ കോട്ടപ്പുറം കായലിൽ 25ന് നടത്തും. ഉച്ചക്ക് 1.30 ന് മന്ത്രി കെ. രാജൻ ജലമേളയുടെ ഉദ്ഘാടനം നിർവഹിക്കും. അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎ അധ്യക്ഷതവഹിക്കും. ബെന്നി ബഹനാൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. ഒമ്പതു ജലരാജാക്കന്മാർ മാറ്റുരക്കുന്ന ഈ ജലമേളയ്ക്കു മാറ്റുകൂട്ടാൻ മുസിരിസ് ബോർഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വി.കെ. രാജൻ മെമ്മോറിയൽ ട്രോഫിക്കും കെ. ഡി. കുഞ്ഞപ്പൻ മെമ്മോറിയൽ ട്രോഫിക്കും വേണ്ടിയുള്ള ഇരുട്ടുകുത്തി ഓടിവള്ളങ്ങളെയും ക്ലബ്ബുകളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള മുസിരിസ് ജലോത്സവം ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. സാംസ്കാരിക സമ്മേളനം , കലാപരിപാടികൾ എന്നിവയും അനുബന്ധ പരിപാടികളായി നടത്തുന്നുണ്ട്. സംഘാടക സമിതി ഓഫീസ് കോട്ടപ്പുറത്ത് അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎ ഉദ് ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത അധ്യക്ഷത വഹിച്ചു. കെ.എസ്. കൈസാബ്, കെ.ആർ. ജൈത്രൻ, എൽസി പോൾ, ബീന ശിവദാസ്, ഫ്രാൻസിസ് ബേക്കൺ, ദിനിൽ മാധവ്, ഒ.സി. ജോസഫ്, പി.പി. രഘുനാഥ്, സി.വി. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
അസംഘടിത തൊഴിലാളികള്‍ക്ക് ആടുകളെ വിതരണംചെയ്തു
കോട്ടപ്പുറം: കേരള ലേബര്‍ മൂവ്മെന്റ് കിഡ്സ് കോട്ടപ്പുറത്തിന്റെയും ഇറ്റാലിയന്‍ ബിഷപ്സ് കോണ്‍ഫറന്‍സിന്റെയും സംയുക്ത സഹകരണത്തോടെ അസംഘടിത തൊഴിലാളികളുടെ ഉപജീവനം കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആടുകളെ കിഡ്സ് കാമ്പസില്‍വച്ച് വിതരണം ചെയ്തു. കിഡ്സ് അസോസിയേറ്റ് ഡയറക്ടര്‍ ഫാ. വിനു പീറ്റര്‍ അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി വാര്‍ഡ് കൗണ്‍സിലര്‍ വി.എം. ജോ ണി വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഫാ. നിഖില്‍ മുട്ടിക്കല്‍, കെഎല്‍എം സോണല്‍ കോ-ഓഡിനേറ്റര്‍ ജിതിന്, കെഎല്‍എം കോ-ഓഡിനേറ്റര്‍ വിനയ എന്നിവര്‍ ആശംസകളർപ്പിച്ചു. കെഎല്‍ എമ്മിന്റെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള അസംഘടിതരായ തൊ ഴിലാളികള്ക്കാണ് ഈ പദ്ധതിയിലൂടെ ആടുകളെ നല്‍കിയത്.
എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില പുനര്‍നിര്‍ണയം അവസാനഘട്ടത്തിലേക്ക്
എടതിരിഞ്ഞി: വില്ലേജിലെ ഭൂമിയുടെ ന്യായവില സംബന്ധിച്ച കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി താലൂക്കുതല ടീം പരിശോധന നടത്തി. മുകുന്ദപുരം താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എ.വി. സജിത, ടി.കെ. പ്രമോദ്, ടി.വി. വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥസംഘം സ്ഥലപരിശോധന നടത്തിയത്. വില്ലേജിലെ ന്യായവില സംബന്ധിച്ച അപാകങ്ങള്‍ പരിഹരിച്ച് പുനര്‍നിര്‍ണയിക്കുന്നതിന് ജൂലൈ 18 ന് കളക്ടര്‍ ഉത്തരവിട്ടിരുന്നു. വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ ഇതിന്റെ ഔദ്യോ ഗിക ജോലികള്‍ അവസാനഘട്ടത്തിലാണ്. കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിനുമുമ്പായി സര്‍ക്കാര്‍ ഉത്തരവുപ്രകാരം അഞ്ചുശതമാനം പരിശോധന നടത്തേ ണ്ടതിന്റെ ഭാഗമായിട്ടായിരുന്നു ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം. വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ വില്ലേജിലെ എല്ലാ സര്‍വേ നമ്പറുകളിലുള്ള ഭൂമികളും പരിശോധിച്ച് വില പുനര്‍നിര്‍ണയിച്ചിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച് എന്തെങ്കിലും പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതുകണ്ടെത്തി പരിഹരിച്ച് ആര്‍ഡിഒയുടെ നേതൃത്വത്തിലുള്ള താലൂക്കുതല കമ്മിറ്റിക്ക് സമര്‍പ്പിക്കുന്നതിന്റെ മുന്നോടിയായിട്ടായിരുന്നു താലൂക്കില്‍നിന്നുള്ള ഉദ്യോഗസ്ഥസംഘം സ്ഥലം പരിശോധനയ്ക്കെത്തിയത്. താലൂക്കുതല കമ്മിറ്റിയില്‍ ഈ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ അതു ജില്ലാ കളക്ടര്‍ക്കു സമര്‍പ്പിക്കും. കളക്ടറാണ് പിന്നീട് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് കൈമാറുന്നത്. താലൂക്കുതല ഉദ്യോഗസ്ഥസംഘത്തില്‍ കാട്ടൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസര്‍ എം.ആർ. സിജില്‍, എടതിരിഞ്ഞി വില്ലേജ് ഓഫീസര്‍ പി.എസ്. സുജിത്ത്, വില്ലേജ് ഓഫീസര്‍ സിജു ജോസഫ്, വില്ലേജ് അസിസ്റ്റന്റ് കെ.ജെ. വിന്‍സണ്‍, ക്ലര്‍ക്കുമാരായ വിദ്യാ ചന്ദ്രൻ, സി. പ്രസീത, സാഗിയോ സില്‍ബി എന്നിവരുണ്ടായിരുന്നു.
വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് വികസനസദസ്
വെള്ളാങ്കല്ലൂർ: ഗ്രാമപഞ്ചായത്ത് വികസനസദസ് അഡ്വ.വി.ആര്. സുനിൽകുമാർ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റിഹാളിൽ നടന്ന വികസനസദസിൽ പ്രസിഡന്റ് നിഷ ഷാജി അധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേറ്റർ മുഹമ്മദ് റഫീഖ് ആമുഖപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസ്ന റിജാസ്, ആസൂത്രണസമിതി ഉപാധ്യക്ഷൻ എം.എം. റാബി സഖീർ എന്നിവർ പ്രസംഗിച്ചു. മുൻ പ്രസിഡന്റ് എം. എം. മുകേഷ് പദ്ധതികളെ സംബന്ധിച്ച് വിശദീകരിച്ചു. ഓപ്പൺ സെഷനിൽ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജിയോ ഡേവിസ് മോഡറേറ്റര്‍ ആയിരുന്നു.
പൗരോഹിത്യ സുവർണജൂബിലിക്ക് അന്തിയുറങ്ങാൻ വീട് പദ്ധതി
കുഴിക്കാട്ടുശേരി: ഫാ. ജോർജ് മംഗലന്റെ പൗരോഹിത്യ സുവർണജൂബിലിയുടെ ഭാഗമായി നടപ്പിലാക്കുന്ന അന്തിയുറങ്ങാൻ സ്വന്തമായൊരു വീട് പദ്ധതിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത വിയാനി ഭവൻ ഡയറക്ടർ ഫാ. ലിജോ ചിറ്റിലപ്പിള്ളി നിർവഹിച്ചു. ഫാ. ജോർജ് മംഗലൻ അധ്യക്ഷത വഹിച്ച് പദ്ധതി വിശദീകരിച്ചു. മാതൃവേദി പ്രസിഡന്റ് ഷൈ നി ഫ്രാൻസിസ് പ്രസംഗിച്ചു. 15 ഭവനങ്ങളാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്ന് ഫാ. ജോർജ് മംഗലൻ പറഞ്ഞു. നാലു സെന്റ് ഭൂമിയിൽ 400 സ്ക്വയർഫീറ്റ് വീടാണ് ഈ പദ്ധതിയിലൂടെ പണിതു നല്‍കുന്നത്. കുഴിക്കാട്ടുശേരി ഇടവക മാതൃവേദി നേതൃത്വം നല്കി.
എൽഇഡി ദീപാവലിച്ചന്തയ്ക്കു മതിലകത്തു തുടക്കമായി
ച്മതിലകം: പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന്റെ പാപ്സ്കോ എൽഇഡി ദീപാവലിച്ചന്തയ്ക്ക് മതിലകത്തു തുടക്കമായി. ബാങ്ക് പ്രസിഡന്റ് ബേബി പ്രഭാകരൻ ഉദ്ഘാടനം നിർവഹിച്ചു. പാപ്സ്കോ എനർജി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആർ.എ. മുരുകേശൻ, ബാങ്ക് വൈസ് പ്രസിഡന്റ് ഗീത പ്രസാദ്, സെക്രട്ടറി ടി.സി. സിനി, ഭരണസമിതി അംഗങ്ങളായ ടി.ബി. സുനിൽകുമാർ, എം. കെ. മുജീബ് റഹ്മാൻ, ഹരിദാസ്, എൻ.കെ. സുരേഷ്, ജിഷ വിനോദ്, മൈക്കിൾ മാർട്ടിൻ, ബിജിത സൈലേഷ്, സി.വി.സന്തോഷ് എന്നിവർ പ്രസംഗിച്ചു. മതിലകം പള്ളിവളവിലുള്ള പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന്റെ ബ്രാഞ്ച് കെട്ടിടത്തിൽ ദീപാവലിയോടനുബന്ധിച്ച് പത്തുദിവസം നീണ്ടുനിൽക്കുന്ന എൽഇഡി ചന്തയിൽ വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന ഗുണമേന്മയുള്ള സാമഗ്രികൾ ബാങ്കിന്റെ വനിതാ വ്യവസായ യൂണിറ്റിൽ സംയോജിപ്പിച്ച് ഗുണമേന്മയുള്ള എൽഇഡി ലൈറ്റുകൾ ആക്കുകയും സംസ്ഥാന വ്യാപകമായും മറ്റു സംസ്ഥാനങ്ങളിലും വില്പന നടത്തിവരികയും ചെയ്യുന്നു. സാമ്പ്രദായിക എൽഇഡി വിളക്കുകൾക്കുപുറമേ വീടുകൾക്കും സ്ഥാപനങ്ങൾക്കും അനുയോജ്യമായ ആഡംബര എൽഇഡി ഉത്പ്പന്നങ്ങളും സോളാർ വാട്ടർ ഹീറ്റർ, സോളാർ ഫാനുകൾ എന്നീ ഉത്പ്പന്നങ്ങൾ പ്രത്യേക വിലക്കുറവിൽ ലഭ്യമാക്കിയിട്ടുണ്ട്. എൽഇഡി ചന്തയോട് അനുബന്ധിച്ച് സോളാർ പവർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് സ്പെഷൽ ഓഫറും ഏർപ്പെടുത്തിയിട്ടുണ്ട്.
കാട്ടൂര്‍ തെക്കുംപാടത്ത് വൈദ്യുതി എത്തിയില്ല; കൃഷിയിറക്കാനാകാതെ കര്‍ഷകര്‍
കാട്ടൂര്‍: കത്തിപ്പോയ മോട്ടോറിനുപകരം ലഭിച്ച പുതിയ മോട്ടോര്‍ പ്രവൃത്തിപ്പിക്കാന്‍ ആവശ്യമായ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാന്‍ വൈകുന്നതിനാല്‍ കൃഷിയിറക്കാന്‍ കഴിയാതെ കാട്ടൂര്‍ തെക്കുംപാടത്തെ കര്‍ഷകര്‍. പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാന്‍ ആറര ലക്ഷം രൂപ വേണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. കാട്ടൂര്‍, പടിയൂര്‍, കാറളം പഞ്ചായത്തുകളിലായി 400 ഏക്കറിലാണ് പാടശേഖരം. കനോലി കനാലിന്റെ തീരത്താണ് ഈ പാടശേഖരം. ഉപ്പുവെള്ളഭീഷണി നില്ക്കുന്ന പ്രദേശമായതിനാല്‍ ഒക്ടോബര്‍ പകുതിയോടെ കൃഷിയിറക്കിയാല്‍ മാത്രമേ, ഫലം കിട്ടുകയുള്ളൂവെന്ന് കര്‍ഷകര്‍ പറഞ്ഞു. പാടശേഖരത്തിന് ലഭിച്ചിരുന്ന മോട്ടോര്‍ കത്തിപ്പോയതിനെത്തുടര്‍ന്ന് 2023-ലാണ് കൃഷിവകുപ്പ് പുതിയ മോട്ടോര്‍ അനുവദിച്ചത്. അപ്പോള്ത്തന്ന കര്‍ഷകര്‍ കെഎസ്ഇബിയില്‍ അപേക്ഷ നല്‍കുകയും ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ച് ട്രാന്‍സ്ഫോര്‍മര്‍ നല്‍കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. പുതിയ മോട്ടോര്‍ സ്ഥാപിക്കുന്നതിനാവശ്യമായ രീതിയില്‍ കെഎല്‍ഡിസി ഷെഡ് നവീകരിച്ചുനല്‍കി. കര്‍ഷകര്‍ മുന്‍കൈയെടുത്ത് അതില്‍ വൈദ്യുതിവത്കരണം പൂര്‍ത്തിയാക്കുകയും ചെയ്തു. മോട്ടോര്‍ നല്കാന് വൈകിയതിനെത്തുടര്‍ന്ന് നിരന്തരം ഇടപെട്ടതിന്റെ അടിസ്ഥാനത്തില്‍ കൃഷിവകുപ്പ് ഈ വര്‍ഷമാണ് 50 എച്ച്പിയുടെ മോട്ടോര്‍ അനുവദിച്ചതെന്ന് കാട്ടൂര്‍ തെക്കുംപാടം കൂട്ടുകൃഷിസംഘം പ്രസിഡന്റ് എം.കെ. കണ്ണന് പറഞ്ഞു. ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാനാവശ്യപ്പെട്ട് വീണ്ടും കെഎസ്ഇബിയില്‍ അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഇരിങ്ങാലക്കുട എഎക്സിയെ സമീപിച്ചപ്പോഴാണ് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാന്‍ ആറര ലക്ഷം അടയ്ക്കണമെന്നറിഞ്ഞത്. എന്നാല്‍, അത്രയും തുക നല്‍കാനുള്ള സാമ്പത്തിക സ്ഥിതിയൊന്നും കര്ഷകര്ക്കില്ലെന്ന് കണ്ണന് കൂട്ടിച്ചേര്‍ത്തു. 2014 ല്‍ മോട്ടോര്‍ കത്തിപ്പോയശേഷം അവിടെയുണ്ടായിരുന്ന ട്രാന്‍സ്ഫോര്‍മര്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കൊണ്ടുപോയിരുന്നു. എപ്പോള്‍ ആവശ്യപ്പെട്ടാലും തിരിച്ചുകൊണ്ടുവെച്ചുനല്കാമെന്ന വാക്കാലുള്ള ഉറപ്പിലാണ് അന്ന് ട്രാന്‍സ്ഫോര്‍മര്‍ കൊണ്ടുപോയതെന്ന് കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ അതുസാധിക്കില്ലെന്നും പുതിയ ട്രാന്‍സ്ഫോർമറിനു പണമടയ്ക്കാനുമാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത്.
വഴിയമ്പലം സെന്ററിൽ രൂക്ഷമായ വെള്ളക്കെട്ട്
വഴിയമ്പലം: കനത്ത മഴയിൽ കയ്പമംഗലം വഴിയമ്പലം സെന്ററിൽ രൂക്ഷമായ വെള്ളക്കെട്ട്. ദേശീയപാതയോടുചേർന്ന സ്ഥലങ്ങളിലാണ് വെളളം കയറിയത്. ഈ പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളക്കെട്ടുണ്ട്. ദേശീയപാതയിലും കിഴക്കേ സർവീസ് റോഡിലും വെള്ളംകയറിയ അവസ്ഥയിലാണ്. നിരന്തരം വാഹനങ്ങൾ കടന്നുപോകുന്നതിനാൽ കാൽനടയാത്ര സാധ്യമാകാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി പെയ്ത മഴയിലാണ് വെള്ളക്കെട്ടുണ്ടായത്. അതേസമയം ദേശീയപാതയുടെ നിർമാണത്തിലെ അപാകതകളാണു വെളളക്കെട്ടിന് കാരണമെന്നു നാട്ടുകാർ പറയുന്നു. വെള്ളം ഒഴുകിപ്പോകേണ്ട പല തോടുകളും മണ്ണിട്ടുമൂടിയതാണു പ്രശ്നമായതെന്നു നാട്ടുകാർ പറഞ്ഞു.
ട്രാംവേ- റെയിൽവേ സ്റ്റേഷൻ റോഡ് നിർമാണം ആരംഭിച്ചു
ചാലക്കുടി: പട്ടണത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് നഗരസഭ വിഭാവനം ചെയ്ത ട്രാംവേ - റെയിൽവേ സ്റ്റേഷൻ ബൈപ്പാസ് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആനമല ജംഗ്ഷൻ മുതൽ നോർത്ത് ജംഗ്ഷൻ വരെ പഴയ ദേശീയപാതയിലെ ഗതാഗതക്കുരുക്കും യാത്രാക്ലേശവും പരിഹരിക്കുന്നതിനുള്ള ശാശ്വത പദ്ധതിയായിട്ടാണ് ഈ ബൈപ്പാസ് റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ നഗരസഭ ആരംഭിച്ചത്. ട്രാംവേ റോഡിൽ നിന്നും ഇൻഡോർ സ്റ്റേഡിയത്തിന്റെ സമീപത്തുകൂടെ റെയിൽവേ സ്റ്റേഷൻ റോഡിൽ എത്തിച്ചേരുംവിധമാണ് ബൈപ്പാസ് റോഡ് നിർമിക്കുന്നത്. 12 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിന് ആവശ്യമായ 70 സെന്റ് ഭൂമി, ഊക്കൻ മാർട്ടിൻ, വക്കച്ചൻ എന്നിവരുടെ കുടുംബമാണ് നഗരസഭയ്ക്ക് സൗജന്യമായി വിട്ടുനൽകിയത്. നിലമായി കിടന്നിരുന്ന ഈ ഭൂമി സർക്കാരിൽനിന്നും തരംമാറ്റി കിട്ടുന്നതിന് ഒന്നരവർഷത്തോളം സമയമെടുത്തു. ഡിപ്പാർട്ടുമെന്റ് തലത്തിലും സർക്കാരിലും നിരന്തരമായി ഇടപെട്ടശേഷമാണ്, മാസങ്ങൾക്കുമുമ്പ് ഭൂമി തരംമാറ്റി അനുമതി ലഭിച്ചത്. തുടർന്ന് ആദ്യഘട്ടം നിർമാണത്തിന് 40 ലക്ഷം രൂപ നഗരസഭ വകയിരുത്തി, പദ്ധതിക്ക് ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ അംഗീകാരവും ലഭിച്ചു. ടെൻഡർ നടപടികൾ പൂർത്തിയാക്കി. മണ്ണ് ഫില്ല് ചെയ്യുന്നതിനും കൾവർട്ടുകൾ നിർമിക്കുന്നതും ഉൾപ്പെടെയുള്ള പ്രവൃത്തികളാണ് ആദ്യഘട്ടത്തിൽ എസ്റ്റിമേറ്റിൽ ഉൾപ്പെ ടുത്തിയിട്ടുള്ളത്. തുടർ നിർമാണപ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നതിന് എംഎൽഎയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ആനമല ജംഗ്ഷൻ മുതൽ ട്രങ്ക് റോഡ് ജംഗ്ഷൻവരെയുള്ള പഴയ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കാരണം, മാള - പടിഞ്ഞാറെ ചാലക്കുടി ഭാഗത്തുനിന്നും വരുന്ന സ്വകാര്യ ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ അടിപ്പാതകടന്ന് സർവീസ് റോഡിലൂടെയാണു സർവീസ് നടത്തുന്നത്. പുതിയ റോഡ് പൂർത്തിയാകുന്നതോടെ സ്വകാര്യ ബസുകൾ ഉൾപ്പടെയുള്ള മുഴുവൻ വാഹനങ്ങൾക്കും ഈ റോഡിലൂടെ നോർത്ത് ജംഗ്ഷനിലെത്തി സുഗമമായി പോകാ നാവും. നിർമാണപ്രവർത്തനങ്ങൾ വിലയിരുത്താൻ നഗരസഭ ചെയർപേഴ്സൻ ഷിബു വാലപ്പൻ, വികസനകാര്യകമ്മിറ്റി ചെയർമാൻ കെ.വി. പോൾ, പാർലമെന്ററി പാർട്ടി ലീഡർ ബിജു എസ്. ചിറയത്ത്, മുൻ ചെയർപേഴ്സൺ എബി ജോർജ്, വാർഡ് കൗൺസിലർമാരായ നീത പോൾ, ജോർജ് തോമാസ്, നഗരസഭയ്ക്ക് സ്ഥലം സൗജന്യമായി നൽകിയ മാർട്ടിൻ ഊക്കൻ എന്നിവർ സ്ഥലത്തെത്തി.
ജില്ലയിലെ ഏഴു നഗരസഭകളിലെ നറുക്കെടുപ്പു പൂർത്തിയായി..
1. ചാലക്കുടി നഗരസഭ പട്ടികജാതി സ്ത്രീ സംവരണം: 06-സിതാര നഗർ, 18-ആറാട്ടുകടവ് പട്ടികജാതി സംവരണം: 33-വി ആർ പുരം സ്കൂൾ. സ്ത്രീ സംവരണം: 02-പെരിയച്ചിറ, 03-ധന്യ നഗർ, 04-മോസ്കോ, 07-പോട്ടച്ചിറ, 09-പാറക്കൊട്ടിക്കൽ അന്പലം, 10-ആര്യങ്കാല, 14-എ ആർ എസ് ഫാം, 16-സെന്റ് ജെയിംസ് ഹോസ്പിറ്റൽ, 17-സെന്റ് മേരീസ് ചർച്ച്, 20-ചേനത്ത് നാട്, 21-ഗായത്രി ആശ്രമം, 25-ഐടിഐ, 28-കോട്ടാറ്റ്, 31-എഫ് സി ഐ, 32-തച്ചുടപറന്പ്, 34-വി ആർ പുരം, 36-ഉറുന്പൻകുന്ന്. 2. ഇരിങ്ങാലക്കുട നഗരസഭ പട്ടികജാതി സ്ത്രീ: 24-പൂച്ചക്കുളം, 32-എസ് എൻ നഗർ, 36-കണ്ടാരംതറ. പട്ടികജാതി: 33-ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, 35-സിവിൽ സ്റ്റേഷൻ സ്ത്രീ: 05-ഹോളി ക്രോസ് സ്കൂൾ, 10-കാട്ടുങ്ങച്ചിറ, 11-ആസാദ് റോഡ്, 12-ഗാന്ധിഗ്രാം നോർത്ത്, 14-ഗാന്ധിഗ്രാം ഈസ്റ്റ്, 15-മുനിസിപ്പൽ ഹോസ്പിറ്റൽ, 17-ചാലാംപാടം, 23-ഉണ്ണായിവാര്യർ കലാനിലയം, 26-കൊരുന്പുശ്ശേരി, 29-ബസ് സ്റ്റാന്റ്, 30-ആയുർവ്വേദ ഹോസ്പിറ്റൽ, 31-ക്രൈസ്റ്റ് കോളേജ്, 34-പള്ളിക്കാട്, 37- പൊറത്തിശ്ശേരി, 38-മഹാത്മാ സ്കൂൾ, 39-തളിയകോണം സൌത്ത്, 40-കല്ലട, 41-തളിയക്കോണം നോർത്ത്, 42-പുത്തൻതോട്. 3. കൊടുങ്ങല്ലൂർ നഗരസഭ പട്ടികജാതി സ്ത്രീ: 06-കണക്കൻകടവ്, 18-നാലുകണ്ടം. പട്ടികജാതി: 31-അഞ്ചപ്പാലം. സ്ത്രീ: 02-കണിയത്ത്, 03-ജെ ടി എസ്, 09-നീലക്കംപാറ, 10-തൈവെപ്പ്, 11-കെ കെ ടി എം, 14-പവർഹൌസ്, 16-ടൌണ്‍ഹാൾ, 17-പാർക്ക്, 21-പാലിയംതുരുത്ത്, 22-കക്കമാടൻതുരുത്ത്, 23-ആനാപ്പുഴ, 24-കോട്ട, 26-കോട്ടപ്പുറം, 28-ചാലക്കുളം, 29-ടി കെ എസ് പുരം, 33-കുന്നംകുളം, 36-മേത്തലപ്പാടം, 37-പെരുംതോട്, 41-കാരൂർ, 42-പടാകുളം, 43-ടൌണ്‍. 4. ചാവക്കാട് നഗരസഭ പട്ടികജാതി സ്ത്രീ: 26-പുളിച്ചിറക്കെട്ട് ഈസ്റ്റ്. സ്ത്രീ: 04-കുഞ്ചേരി, 05-പുന്ന നോർത്ത്, 06-പുന്ന സൌത്ത്, 07-ആലുംപടി, 09-മുതുവട്ടൂർ, 10-ഓവുങ്ങൽ, 11-പാലയൂർ നോർത്ത്, 2-പാലയൂർ ഈസ്റ്റ്, 15-പാലയൂർ വെസ്റ്റ്, 19-സിവിൽ സ്റ്റേഷൻ, 21-ബ്ലാങ്ങാട്, 23-ബ്ലാങ്ങാട് ബീച്ച്, 28-പുത്തൻകടപ്പുറം സൌത്ത്, 29-കോട്ടപ്പുറം, 30-പുതിയറ, 31-തിരുവത്ര, 33-പുത്തൻകടപ്പുറം സെന്റർ. 5. ഗുരുവായൂർ നഗരസഭ പട്ടികജാതി സ്ത്രീ: 28-പാർത്ഥസാരഥി. പട്ടികജാതി: 33-മമ്മിയൂർ വെസ്റ്റ്. സ്ത്രീ: 01-തൊഴിയൂർ, 03-പൂക്കോട് ഈസ്റ്റ്, 05-മണിഗ്രാമം, 07-ബ്രഹ്മക്കുളം, 09-പാലുവായ്, 11-ചക്കംകണ്ടം, 12-പഞ്ചാരമുക്ക്, 16-നെ·ിനി, 19-തിരുവെങ്കിടം, 20-കർണംകോട്ട്, 21-കാരക്കാട്, 22-ടെന്പിൾ സ്റ്റേഷൻ, 24-എടപ്പുള്ളി, 25-ഗുരുപവനപുരി, 26-മഞ്ജുളാൽ, 27-പെരുന്പിലാവ്, 32-മമ്മിയൂർ, 37-കോട്ടപ്പടി, 38-പൂക്കോട് വെസ്റ്റ്, 40-കാരയൂർ, 43-പേരകം, 46-കാവീട് നോർത്ത്. 6. കുന്നംകുളം നഗരസഭ പട്ടികജാതി സ്ത്രീ: 19-ആനായ്ക്കൽ, 21-നെഹ്റു നഗർ, 35-കാവിലക്കാട്. പട്ടികജാതി: 26-ചീരംകുളം, 32-തെക്കൻ ചിറ്റഞ്ഞൂർ. സ്ത്രീ: 02-ചെറുവത്താനി, 06-വൈശേരി, 07-നടുപന്തി, 10-അയ്യപ്പത്ത്, 14-ഉരുളിക്കുന്ന്, 16-കാണിപ്പയ്യൂർ നോർത്ത്, 17-ടൌണ്‍ വാർഡ്, 18-കാണിപ്പയ്യൂർ സൌത്ത്, 20-കാണിയാന്പാൽ, 22-ശാന്തിനഗർ, 24-കുറുക്കൻപാറ, 25-ആർത്താറ്റ് ഈസ്റ്റ്, 27-പോർക്കളേങ്ങാട്, 28-ഇഞ്ചിക്കുന്ന്, 29-ചെമ്മണ്ണൂർ നോർത്ത്, 31-ആർത്താറ്റ് സൌത്ത്, 33-അഞ്ഞൂർകുന്ന്. 7. വടക്കാഞ്ചേരി നഗരസഭ പട്ടികജാതി സ്ത്രീ: 07-അകംപാടം, 22-പുല്ലാനിക്കാട്, 26-പത്താംകല്ല്. പട്ടികജാതി: 06-ചാലയ്ക്കൽ, 41-കോടശേരി. സ്ത്രീ സംവരണം: 03-പുതുരുത്തി കിഴക്ക്, 08-റെയിൽവേ, 11-ഓട്ടുപാറ ടൗണ്‍വെസ്റ്റ്, 13-ചുള്ളിക്കാട്, 14-കുമരനെല്ലൂർ, 15-ഒന്നാംകല്ല്, 16-പരുത്തിപ്ര, 17-ബ്ലോക്ക്, 23-മംഗലം നോർത്ത്, 28-പാർളിക്കാട് സ്കൂൾ, 30-തിരുത്തിപ്പറന്പ് സെന്റർ, 31-മിണാലൂർ വടക്കേക്കര, 32-മിണാലൂർ സെന്റർ, 33-അത്താണി, 35-മണക്കുളം, 39-കോട്ടപ്പറന്പ്, 40-മുണ്ടത്തിക്കോട് തെക്ക് 42-മുണ്ടത്തിക്കോട് സെന്റർ.
അഞ്ചേരി ഭാഗ്യാസ് ഒളിന്പിക് അക്കാദമിക്കു കിരീടം
തൃശൂർ: മരിയൻ സ്പോർട്സ് സെന്ററിൽ രണ്ടുദിവസമായി നടന്ന ജില്ലാ ആർച്ചറി ചാന്പ്യൻഷിപ്പിൽ 92 പോയിന്റ് നേടി അഞ്ചേരി ഭാഗ്യാസ് ഒളിന്പിക് ആർച്ചറി അക്കാദമി കിരീടം കരസ്ഥമാക്കി. 70 പോയിന്റുമായി മണ്ണൂത്തി ഓറിയോണ്‍ ആർച്ചറി അക്കാദമി രണ്ടാംസ്ഥാനവും 60 പോയിന്റുള്ള ചെന്പുക്കാവ് മരിയൻ ആർച്ചറി അക്കാദമി മൂന്നാംസ്ഥാനവും കരസ്ഥമാക്കി. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ സമ്മാനങ്ങൾ വിതരണംചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. ഇ.ബി. ബിനോയ് അധ്യക്ഷത വഹിച്ചു. ജില്ലാ ഒളിന്പിക് അസോസിയേഷൻ സെക്രട്ടറി കെ.ആർ. സുരേഷ് മുഖ്യാതിഥിയായി. ജില്ലാ സ്പോർട്സ് കൗണ്‍സിൽ അംഗം സി.വി. കുരിയാക്കോസ്, ജോണ്സണ് ജോർജ്, എം.ആർ. സന്തോഷ്, സോളമൻ തോമസ്, അബി ജോണ്സണ്, ഡിറ്റോ വർഗീസ്, എംജി യൂണിവേഴ്സിറ്റി ആർച്ചറി ചാന്പ്യൻ ദിയ ജോണ്സണ്, കോച്ച് ഭാഗ്യനാഥൻ, ദേശീയ ഗെയിംസ് സ്വർണമെഡൽ ജേതാവ് എ.വി. ഐശ്വര്യ തുടങ്ങിയവർ പ്രസംഗിച്ചു.
തൃശൂർ മെഡിക്കൽ കോളജിൽ ഡോക്ടർമാരുടെ സമരം പൂർണം
മുളങ്കുന്നത്തുകാവ്: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ നടത്തുന്ന ഒപി ബഹിഷ്കരണസമരം തൃശൂർ മെഡിക്കൽ കോളജിലും പൂർണം. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒപി ബ്ലോക്കിൽ ഡോക്ടർമാരില്ലാത്തതു കാരണം മുറികളെല്ലാം ഒഴിഞ്ഞുകിടന്നു. സമരമറിയാതെ എത്തിയ രോഗികൾക്കു ബുദ്ധിമുട്ടില്ലാതിരിക്കാൻ മുതിർന്ന ഡോക്ടർമാർ രോഗികളെ പരിശോധിച്ചിരുന്നു. ഈ ഡോക്ടർമാരുടെ മുറികൾക്കുമുന്നിൽ നല്ല തിരക്കായിരുന്നു. ശന്പളപരിഷ്കരണം നടപ്പിലാക്കുക, രോഗികൾക്ക് ആനുപാതികമായി ഡോക്ടർമാരെ നിയമിക്കുക, അശാസ്ത്രീയമായ സ്ഥലംമാറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലതീരുമാനം ഇല്ലാത്തതിനാലാണ് സമരമെന്നു കെജിഎംസിടിഎ വ്യക്തമാക്കി. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 28 മുതൽ റിലേ അടിസ്ഥാനത്തിൽ സമരം നടത്തുമെന്നും കെജിഎംസിടിഎ അറിയിച്ചിട്ടുണ്ട്.
മാളയിലും പരിസരപ്രദേശങ്ങളിലും വ്യാപകനാശം
മാള: കഴിഞ്ഞദിവസമുണ്ടായ കാറ്റ്, മഴ, ഇടിമിന്നൽ എന്നിവയെ തുടർന്ന് പലയിടത്തും നാശനഷ്ടം. മാളയിൽ ഓടുമേഞ്ഞ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണു. മാളപള്ളിപ്പുറം താണികാട് തൈവളപ്പിൽ സിറാജിന്റെ വീടാണ് തെങ്ങുവീണ് തകർന്നത്. ആളപായം ഇല്ല.വീട്ടുകാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സിറാജ്, ജേഷ്ഠൻ സുരാജ്, ഭാര്യ ഷാജിത, മക്കളായ ശിഹാബ്, ഷാനവാസ് എന്നിവരാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. വാഷിംഗ് മെഷീൻ, ടാങ്ക്, അടുക്കളയി ലെ ഉപകരണങ്ങൾ എന്നിവ തകർന്നു. പുത്തൻചിറ കിഴക്കുംമുറിയിൽ പയ്യപ്പിള്ളി സ്റ്റീഫന്റെ വീടിന് ഇടിമിന്നലേറ്റു. മീറ്റർ ബോർഡ് ഉൾപ്പെടെ വൈദ്യുത ഉപകരണങ്ങൾക്കു നാശം സംഭവിച്ചു. വീടിന്റെ മേൽക്കൂരയ്ക്കും ചുമരിനും വിള്ളലേറ്റിട്ടുണ്ട്. സമീപത്തെ വീടുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
അമലയിൽ കഡാവർ ഡിസെക്ഷൻ ലൈവ് വർക്ക്ഷോപ്പ് നടത്തി
തൃശൂർ: അമല മെഡിക്കൽ കോളജ് ഇഎൻടി, അനാട്ടമി വിഭാഗങ്ങളുടെയും അസോസിയേഷൻ ഓഫ് ഓട്ടോ റൈനോലാറിങ്കോളജി തൃശൂർ ചാപ്റ്ററിന്റെയും തൃശൂർ ഇഎൻടി സർജൻസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ഫ്രഷ് കഡാവർ ഡിസെക്ഷൻ ലൈവ് വർക്ക്ഷോപ്പ് നടത്തി. 15 കഡാവറുകൾ ഉപയോഗിച്ചുള്ള കേരളത്തിലെതന്നെ ആദ്യത്തെ ദ്വദിന ലൈവ് ഡിസെക്ഷൻ വർക്ക്ഷോപ്പിൽ 10 മെഡിക്കൽ വിദഗ്ധർ പിജി വിദ്യാർഥികൾക്കും ഡോക്ടർമാർക്കും പരിശീലനം നൽകി. അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ ഉദ്ഘാടനംചെയ്തു. എഒഐ സംസ്ഥാന പ്രസിഡന്റ് ഡോ. സുരേഷ് കുമാർ, ടെൻസ് സെക്രട്ടറി ഡോ. ഇന്ദുധരൻ, എഒഐ തൃശൂർ പ്രസിഡന്റ് ഡോ. ബിനു രാജു ജോർജ്, അമൃതയിലെ ഡോ. സുബ്രഹ്മണ്യ അയ്യർ, അമല ഇഎൻടി മേധാവി ഡോ. ആൻഡ്രൂസ് സി. ജോസഫ്, പ്രഫ.ഡോ. അർജുൻ ജി. മേനോൻ, അനാട്ടമി പ്രഫസർ ഡോ. മിനി കരിയപ്പ എന്നിവർ പ്രസംഗിച്ചു.
കുറുപ്പം റോഡിലെ കടകളിൽ വെള്ളം കയറി
തൃശൂർ: അശാസ്ത്രീയമായ റോഡ് നിർമാണം വീണ്ടും തൃശൂർ നഗരത്തിലെ കുറുപ്പം റോഡിലെ വ്യാപാരികളെ വെള്ളത്തിലാക്കി. ഞായറാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി പെയ്ത കനത്ത മഴയിൽ കുറുപ്പം റോഡിലെ കടകളിൽ വെള്ളംകയറി. സ്വരാജ് റൗണ്ടിൽനിന്നു കുത്തിയൊലിച്ചുവന്ന വെള്ളമാണ് റോഡിനോളം പൊക്കത്തിൽ പണിതിരുന്ന തിണ്ടിനു മുകളിലൂടെ ഒഴുകി കടകൾക്കുള്ളിലെത്തിയത്. ഇലക്ട്രിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന കടയിലും വീട്ടുപകരണ വില്പനശാലയിലും ഹാർഡ്വെയർ ഷോപ്പിലും വെള്ളം കയറി. കടകളിലെ ഉപകരണങ്ങൾ പലതും നനഞ്ഞു കേടുവന്നു. നാശനഷ്ടം കണക്കാക്കിവരുന്നു. ഇന്നലെ രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് കടകൾക്കുള്ളിൽ വെള്ളം കയറിയതു കണ്ടത്. തുടർന്ന് വ്യാപാരികൾതന്നെ വെള്ളം കോരിക്കളയുകയായിരുന്നു. ഇപ്പോൾ കെട്ടിയുയർത്തിയതിനെക്കാൾ ഉയരത്തിൽ കടകൾക്കുമുന്നിലെ തിണ്ട് കെട്ടിയുയർത്തേണ്ട അവസ്ഥയാണുള്ളതെന്നു കുറുപ്പം റോഡിലെ വ്യാപാരികൾ പറഞ്ഞു. മഴ ശക്തമാവുകയാണെങ്കിൽ വെള്ളംകയറുമോ എന്ന ആശങ്ക മറ്റു കടക്കാർക്കുമുണ്ട്. പരാതിയുമായി ഇനി അധികാരികളെ സമീപിക്കാൻ നിൽക്കാതെ കൈയിൽനിന്നു പണംമുടക്കി തിണ്ട് ഉയർത്തിക്കെട്ടാനുള്ള നീക്കത്തിലാണ് വ്യാപാരികൾ. ഇതു ചെയ്യുന്നതോടെ മഴയിൽ റോഡ് പുഴയാകും. കുറുപ്പം റോഡിന്റെ അശാസ്ത്രീയനിർമാണവും പ്രശ്നങ്ങളും പണി നടക്കുന്പോൾതന്നെ വ്യാപാരികൾ ചൂണ്ടിക്കാണിച്ചതാണ്. കനത്ത മഴയിൽ മുന്‍പും ഇതുപോലെ കടകൾക്കുള്ളിലേക്കു വെള്ളം ഇരച്ചുകയറിയിരുന്നു. തുടർന്നാണ് വ്യാപാരികൾ കടകൾക്കുമുന്നിൽ തിണ്ട് കെട്ടിയത്. കടകളിലേക്കുവരുന്നവർക്ക് വണ്ടികൾ പാർക്കു ചെയ്യാൻപോലും സൗകര്യമില്ലാത്ത വിധമാണ് റോഡ് നിർമിച്ചിരിക്കുന്നത്. കാൽനടയാത്രക്കാർക്കും ഫുട്പാത്തില്ലാത്ത ഈ റോഡിലൂടെയുള്ള യാത്ര അപകടകരമാണ്. വാഹനങ്ങൾ വരുന്പോൾ മാറിനിൽക്കാൻപോലും ഇടമില്ലാത്ത അവസ്ഥയാണ്.
കാട്ടൂരിൽ പ്രവർത്തനം നിർത്താൻ നിർദേശിച്ച കന്പനികൾ തുറന്നുതന്നെ
ഇരിങ്ങാലക്കുട: കാട്ടൂരിലെ കിണർവെള്ളം മലിനമാകാൻ പ്രധാന കാരണക്കാരെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ രണ്ടു വ്യവസായ യൂണിറ്റുകൾ പൂട്ടണമെന്ന് മന്ത്രി ആര്. ബിന്ദു നിർദേശിച്ചിട്ട് ഒരു മാസം പിന്നിട്ടിട്ടും പ്രവർത്തനം തുടർന്ന് കന്പനികൾ. രണ്ടുവർഷംമുന്പുവരെ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഈ കന്പനികൾക്ക് അനധികൃതമായി പ്രവർത്തിക്കാൻ സർക്കാർ മൗനാനുവാദം നൽകുകയായിരുന്നുവെന്ന് ആരോപിച്ച് ജനകീയമുന്നണി മനുഷ്യാവകാശ കമ്മിഷനു പരാതി നൽകി. പ്രദേശത്തെ കുടിവെള്ളത്തിൽ രാസമാലിന്യമുള്ളതായി സ്ഥിരീകരിച്ചിട്ടും അധികൃതർ പ്രശ്നപരിഹാരത്തിനു തയാറാകാത്ത സാഹചര്യത്തിലാണ് കമ്മീഷനെ സമീപിക്കുന്നതെന്നു പരാതിയിൽ പറയുന്നു. പ്രദേശത്തെ ജലം കുടിക്കാൻ യോഗ്യമല്ല എന്നതിനാൽ അടിയന്തരമായി വീടുകളിൽ ശുദ്ധജലം എത്തിക്കാൻ സാമൂഹികാരോഗ്യകേന്ദ്രം സൂപ്രണ്ട്, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കു നിർദേശം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. 23നു കാട്ടൂർ പഞ്ചായത്ത് ഓഫീസിനുമുന്നിൽ പ്രതിഷേധധർണ നടത്തും. വിവിധ രാഷ്ട്രീയകക്ഷികളെയും സാമുദായികസംഘടനകളെയും പ്രതിനിധീകരിച്ചു നേതാക്കൾ പ്രസംഗിക്കും. രാവിലെ 10നു മിനി എസ്റ്റേറ്റ് പരിസരത്തുനിന്ന് മാർച്ച് ആരംഭിക്കും.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
അയ്യന്റെ അരികെ..., രാഷ്ട്രപതി ശബരിമല ദർശനം നടത്തി
Kerala
2
തീരുവയിൽ തീരുമാനമായി ?
National
3
പുടിനുമായി കൂടിക്കാഴ്ച ഉടനില്ലെന്ന് ഡോണൾഡ് ട്രംപ്
International
4
സ്വര്‍ണവില ഇടിയുന്നു ; പവന് 92,320
Business
5
അത്ലറ്റിക്സ് പോരാട്ടങ്ങൾ ഇന്നു മുതൽ
Sports
ADVERTISEMENT
LATEST NEWS
വൈറ്റ് ഹൗസിലെ സെക്യൂരിറ്റി ഗേറ്റിലേക്ക് വാഹനം ഇടിച്ചുകയറ്റി; പ്രതി അറസ്റ്റിൽ
ശബരിമല സ്വർണക്കൊള്ള; മുരാരി ബാബു കസ്റ്റഡിയിൽ
രാജ്യത്തെ നടുക്കി വീണ്ടും കൂട്ടബലാത്സംഗം; അയൽക്കാരിയുടെ ക്വട്ടേഷനെന്ന് സംശയം
മെമ്മറി കാർഡ് കാണാനില്ലെന്ന പരാതിയിൽ അമ്മയിൽ തെളിവെടുപ്പ്
ബംഗളൂരുവിൽ പോലീസ് ഇൻസ്പെക്ടർക്കെതിരെ ലൈംഗിക പീഡന പരാതി
ADVERTISEMENT
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Back
University News
Mahatma Gandhi University
Kerala University
Cochin University of Science and Technology(CUSAT)
Calicut University
Kannur University
Kerala University of Health Sciences(KUHS)
Central University
Sree Sankaracharya University of Sanskrit(SSUS)
Malayalam University
Kerala University of Fisheries and Ocean Studies(KUFOS)
A. P. J. Abdul Kalam Technological University(KTU)
Other News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Video News
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Privacy Policy
Terms and Conditions for Online Payment
Send Your Greetings
Stringer Login
Annual Report 2025
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD