വിലത്തകർച്ച ചൂഷണം ചെയ്ത് തമിഴ്നാട് വ്യാപാരികൾ
Wednesday, September 28, 2022 12:30 AM IST
ചിറ്റൂർ : സംസ്ഥാന സർക്കാരിന്‍റെ പച്ചതേങ്ങ സംഭരണം പ്രഹസനമായതോടെ താലൂക്കിലെ കേരകർഷർ സാന്പത്തിക പരാധീനതയിൽ. തെങ്ങിൻ തോട്ടങ്ങളിൽ നാളികേരം വൻതോതിൽ കെട്ടിക്കിടക്കുകയാണ്. കർഷകരുടെ സാന്പത്തിക പ്രശ്നം മനസിലാക്കിയ തമിഴ്നാട് വ്യാപാരികൾ മുതലെടുപ്പുമായി താലൂക്കിൽ വിലസുകയാണ്. കോവിഡ് വ്യാപന കാലത്തുപോലും സാമാന്യം വില നാളികേരത്തിനു ലഭിച്ചിരുന്നു.

നിലവിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടെങ്കിലും നാളികേര വിപണി കേരകർഷകർക്ക് ഇടിത്തീയായി തുടരുയാണ്. തുടർ മഴയും വെയിലും കാരണം തോപ്പുകളിൽ കൂട്ടിയിട്ടിരിക്കുന്ന നാളികേരം മുളച്ചുതുടങ്ങുന്നതും കർഷകർക്ക് ദുരിതം കൂട്ടുകയാണ്. പച്ചതേങ്ങ ഒന്നിന് എട്ട് രൂപയ്ക്കാണ് വ്യപാരികൾ സംഭരിക്കുന്നത്.

തൂക്കത്തിനു നല്കുന്പോൾ കിലോയ്ക്ക് 20 രൂപയാണ് വില. താലൂക്കിൽ 4000 ഏക്കറിൽ കേരകൃഷി നടത്തുന്നുണ്ട്.

സംസ്ഥാനത്തു കൂടുതൽ നാളികേര കൃഷി ചിറ്റൂർ താലൂക്കിലാണ്.
താലൂക്കിൽ രണ്ടു കൃഷിഭവൻ പരിധികളിൽ ആഴ്ചയിൽ പത്ത് ടണ്‍ വീതമാണ് സംഭരണം നടക്കുന്നത്. ഈ സംഭരണ തോത് മൊത്തമുള്ള നാളികേരത്തിന്‍റെ അഞ്ച് ശതമാനം പോലും വരുന്നില്ലെന്നത് കർഷകരെ നിരാശപ്പെടുത്തുന്നു. തമിഴ് വ്യാപാരികൾ പൊതിച്ച തേങ്ങ കിലോയ്ക്ക് 20 രൂപ വില കണക്കാക്കുന്പോൾ ഇതിൽ രണ്ടു രൂപ തേങ്ങ പൊതിക്കാനും കടത്തുകൂലിയ്ക്കുമായി വ്യാപാരി തന്നെ ഈടാക്കുന്നുമുണ്ട്. തമിഴ്നാട്ടിൽ സർക്കാർ സംഭരണ വില കിലോയ്ക്ക് 30 ആയി ഉയർത്തിയിട്ടുമുണ്ട്.

കൂടാതെ കൊപ്ര പരുവത്തിൽ നല്കുന്നവർക്ക് കിലോ 110 രൂപയ്ക്കുമാണ് സംഭരണം നടത്തുന്നത്. ഈ വില തമിഴ്നാട് കർഷകർക്ക് ഏറെ ഗുണകരമാവുന്നുമുണ്ട്. താലൂക്കിലെത്തുന്ന തമിഴ് വ്യാപാരികൾ കുറഞ്ഞ വിലയ്ക്ക് സംഭരിക്കുന്ന നാളികേരം തമിഴ്നാട്ടിലെത്തിച്ച് വൻതോതിൽ പണക്കൊയ്ത്തു നടത്തുകയാണ്.

ഈ സാഹചര്യത്തിൽ കേരകർഷകരെ സഹായിക്കാൻ നാളികേര സംഭരണം ഉപാധികളില്ലാതെ സർക്കാർ പൂർണ്ണതോതിൽ ഉയർത്തണമെന്നതാണ് കർഷകരുടെ പ്രധാന ആവശ്യം.