ജോയന്‍റ് ആർടിഒയ്ക്ക് നിവേദനം നല്കാനൊരുങ്ങി പ്രദേശവാസികൾ
Friday, September 30, 2022 12:31 AM IST
വണ്ടിത്താവളം : വണ്ടിത്താവളം ബസ് സ്റ്റാൻഡിൽ ബസുകൾ കയറണമെന്ന് ആവശ്യപ്പെട്ട് ജോയന്‍റ് ആർടിഒയ്ക്ക് നിവേദനം നല്കും. വണ്ടിത്താവളം ടൗണ്‍ സ്റ്റാൻഡിൽ ബസുകൾ കയറാത്തതിനെ തുടർന്ന് ചരക്കു ലോറികൾ മറ്റും ഇതര വാഹനങ്ങളും പാർക്കിംഗ് പതിവായിരിക്കുകയാണ്. മൂന്നു വർഷം മുൻപാണ് ബസ്
സ്റ്റാൻഡ് ഉദ്ഘാടനം നടന്നത്. സ്റ്റാൻഡിനകത്ത് ഏർപ്പെടുത്തിയ പോലീസ് കണ്‍ട്രോൾ റൂം അടഞ്ഞുകിടക്കുകയാണ്. കൊല്ലങ്കോട് നിന്നും വിളയോടി വഴി പാലക്കാട്ടിലേക്ക് പോവുന്ന മുന്നു സ്വകാര്യ ബസുകൾ മാത്രമാണ് വിശ്രമത്തിനായി സ്റ്റാൻഡിലെത്തുന്നത്.
മലപ്പുറം സ്വദേശിയാണ് കോടികൾ ചിലവഴിച്ച് ബസ് സ്റ്റാൻഡ് നിർമ്മിച്ച് പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിനു കൈമാറിയത്. ഏഴ് വർഷത്തേക്ക് സ്റ്റാൻഡിൽ നിന്നും ലഭിക്കുന്ന വരുമാനവും പഞ്ചായത്തിലേക്ക് തന്നെ സ്വകാര്യ വ്യക്തി നല്കുമെന്ന ഉറപ്പും നല്കിയുരുന്നു.
പഞ്ചായത്തിന് ഒരു തരത്തിലുള്ള സാന്പത്തിക ബാധ്യതയും ഉണ്ടാവാത്ത വിധമാണ് സ്ഥലം ഉടമ ബസ് സ്റ്റാൻഡ് കൈമാറിയിരിക്കുന്നത്. നിലവിൽ ടൗണിൽ സ്ക്കൂളിനു മുന്നിലാണ് ബസുകൾ നിർത്തി യാത്രക്കാരെ ഇറക്കി കയറ്റുന്നത്. ഇതിനാൽ സ്ഥിരമായ ഗതാഗതകുരുക്കുണ്ടാവുന്നത് യാത്രക്കാർക്ക് ഒഴിയാബാധയായിരിക്കുകയാണ്. കിഴക്കൻ മേഖലയിൽ വാഹന അപകടങ്ങളിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന ആംബുലൻസുകളും ഗതാഗത തടസത്തിൽ കുടുങ്ങി വൈകിയോടേണ്ടതായി വരുന്നു. ടൗണിൽ നടന്ന വാഹന അപകടങ്ങളിൽ രണ്ടു മധ്യവയസ്കർ മരണപ്പെട്ട സംഭവവും നടന്നിട്ടുണ്ട്. സ്കൂളിനു മുന്നിൽ നിർത്തിയിടുന്ന ബസുകൾ സ്റ്റാൻഡിലേക്ക് മാറ്റിയാൽ ഗതാഗത തടസത്തിനു പരിഹാരമാവുമെന്നതാണ് യാത്രക്കാരുടെ പ്രതീക്ഷ. കൊടുവായൂർ-പൊള്ളാച്ചി
അന്തർ സംസ്ഥാന പാതയെന്നതിനാൽ ചരക്കുകടത്തു ലോറികൾ ഉൾപ്പെടെ വാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്ന പാതയിലാണ് ബസുകൾ നിർത്തിയിടുന്നത്. അടിയന്തരമായി ബസുകൾ സ്റ്റാൻഡിൽ കയറ്റണമെന്നാവശ്യപ്പെട്ട ചിറ്റൂർ ജോയന്‍റ് ആർടിഒ അധികൃതർക്ക് നിവേദനം നല്കാൻ പൊതുജനം ശ്രമം തുടങ്ങിയിരിക്കുകയാണ്.