മണ്ണാർക്കാട് നഗരസഭ ചെയർമാന്‍റെ കെട്ടിട നിർമാണത്തിൽ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്
Saturday, October 1, 2022 12:48 AM IST
മണ്ണാർക്കാട്: നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീറിന്‍റെ വ്യാപാര സമുച്ചയത്തിൽ അനധികൃത നിർമാണമെന്ന് ഓഡിറ്റ് റിപ്പോർട്ട്. കെട്ടിടത്തിന്‍റെ മൂന്നാം നില കെട്ടിയത് അനുമതിയില്ലാതെയാണന്നും മൂന്നാം നിലയ്ക്കും രണ്ടാം നിലയ്ക്കും നികുതി അടച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
2018 ഏപ്രിൽ ഒന്നു മുതൽ 2021 ഡിസംബർ 31 വരെയുള്ള ലോക്കൽ ഓഡിറ്റ് റിപ്പോർട്ടിലാണ് ഇത്തരം പരാമർശമുള്ളത്. മണ്ണാർക്കാട് നഗരസഭയിൽ 1991.29 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ബേസ്മെന്‍റ്, ഗ്രൗണ്ട്, ഒന്നാം നില, രണ്ടാംനില ഉൾപ്പെടുന്ന നാലുനില വാണിജ്യ കെട്ടിടം നിർമിക്കുന്നതിനാണ് അനുമതി നൽകിയിരുന്നത്.
എന്നാൽ കെട്ടിട നിർമാണം പൂർത്തിയാക്കിയതിന്‍റെ വിവരങ്ങൾ നഗരസഭയുടെ ഫയലിലില്ല. 2022 ഫെബ്രുവരി നാലിന് ഓഡിറ്റ് സംഘവും നഗരസഭാ ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിൽ 1864 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള രണ്ടാം നിലയുടെ അതേ വിസ്തീർണത്തിൽ മൂന്നാം നില കൂടി നിർമിച്ച് കണ്‍വൻഷൻ സെന്‍ററായി ഉപയോഗിക്കുന്നതു കണ്ടെത്തി.
മൂന്നാം നില നിർമാണത്തിന് നഗരസഭ അനുമതിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കെട്ടിടത്തിന് നികുതി നിശ്ചയിച്ചതിലും ക്രമക്കേടുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 7528.88 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിലെ 1031.33 ചതുരശ്ര മീറ്ററിനാണ് നികുതി ഈടാക്കുന്നതെന്നും ഈ ഇനത്തിൽ നഗരസഭയ്ക്ക് നികുതി നഷ്ടമുണ്ടായെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം ഓഡിറ്റ് റിപ്പോർട്ടുകൾ കാലാകാലങ്ങളിലെ പതിവുകാര്യവും സ്വാഭാവിക നടപടികളും മാത്രമെന്നു നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ പ്രതികരിച്ചു. ഇത്തരം റിപ്പോർട്ടുകളിൽ പറയുന്ന കാര്യങ്ങൾ പരിശോധിച്ച് പരിഹരിക്കുകയെന്നതാണ് സ്വാഭാവിക നടപടിക്രമം. തന്‍റെ കെട്ടിടത്തിൽ കണ്ടെത്തിയെന്നു പറയുന്ന അപാകതകൾ പരിഹരിച്ചിട്ടുണ്ട്. ചില രാഷ്ട്രീയ പാർട്ടികൾ നേതൃത്വം നൽകുന്ന സ്ഥാപനങ്ങളടക്കമുള്ള മറ്റു ചില കെട്ടിടങ്ങളെക്കുറിച്ചും ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു.
ആ സ്ഥാപനങ്ങളും അപാകതകൾ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തന്നെ രാഷ്ട്രീയമായി അപകീർത്തിപ്പെടുത്താനുള്ള ചിലരുടെ താത്പര്യങ്ങളാണ് ഇത്തരം അനാവശ്യ വിവാദങ്ങൾക്കു പിന്നിലെന്നും ചെയർമാൻ പറഞ്ഞു.
നാടിന്‍റെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്താനുള്ള ഇത്തരക്കാരുടെ മുന്നിൽ മുട്ടുമടക്കില്ലെന്നും ചെയർമാൻ പറഞ്ഞു.