വനിതാ-ശിശു വികസന വകുപ്പിന്‍റെ "പോഷൻ മാ' പദ്ധതി സമാപിച്ചു
Saturday, October 1, 2022 12:48 AM IST
ചിറ്റൂർ: സംസ്ഥാന വനിതാ-ശിശു വികസന വകുപ്പിനു കീഴിൽ താലൂക്കിൽ ഒരു മാസമായി നടത്തിവരുന്ന "പോഷൻ മാ' പദ്ധതിയുടെ സമാപന പരിപാടി മിനി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർപേഴ്സൻ കെ.എൽ. കവിത ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ഓമന കണ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. തഹസിൽദാർ ശരവണൻ, സനീഷ്, ഐസിഡിഎസ് സൂപ്പർവൈസർമാരായ ജംഷിത്, അന്നപൂർണി, എന്നിവർ സംസാരിച്ചു. ചിറ്റൂർ തത്തമംഗലം നഗരസഭ, പെരുമാട്ടി, നല്ലേപ്പിളളി, പൊൽപ്പുള്ളി ഗ്രാമപഞ്ചായത്തുകളിൽ നിന്നും 107 അംഗൻവാടി ജീവനക്കാരും പങ്കെടുത്തു.
ഇലക്കറി, പച്ചക്കറി വകകൾ ഉൾപ്പെടുത്തി വിപുലമായ രീതിയിൽ പോഷകാഹാര പൂക്കളം ചടങ്ങിനു പകിട്ടേകി. അമൃതം പോഷകാഹാരമുപയോഗിച്ച് വിവിധതരം പലഹാരങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. തിരുവാതിരക്കളി, നാടൻപാട്ട് ഉൾപ്പെടെ വിവിധ കലാ പരിപാടികളും അവതരിപ്പിച്ചു. ആറു വയസിനു താഴെയുള്ള കുട്ടികൾ, കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികൾ, പാലൂട്ടുന്ന അമ്മമാർ, ഗർഭിണികൾ എന്നിവർക്ക് പോഷണ നിലവാരം ഉയർത്തുക ലക്ഷ്യമിട്ടാണ് പോഷൻ മാ അഭിയാൻ പദ്ധതി നടപ്പിലാക്കി വരുന്നത്.

ഓപ്പണ്‍ മെഗാ ചെസ് ടൂർണമെന്‍റ് 15ന്

പാലക്കാട്: വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് 17- 18 പ്രായക്കാർക്കും പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കുമായി 15 ന് ഓപ്പണ്‍ മെഗാ ചെസ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.
വോട്ടർമാരുടെ ആധാർ വിവരങ്ങൾ വോട്ടർപട്ടികയുമായി ബന്ധിപ്പിക്കുന്നതിനെ കുറിച്ചും 17 വയസ് കഴിഞ്ഞവർക്ക് നവംബർ ഒൻപത് മുതൽ വോട്ടർപട്ടികയിൽ പേര് രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷ സമർപ്പിക്കുന്നതിനെ കുറിച്ചും പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള സ്വീപ്പ് പ്രവർത്തനങ്ങളോട് അനുബന്ധിച്ചാണ് ടൂർണമെന്‍റ് നടത്തുന്നത്.
വിവരങ്ങൾക്ക്: 04912505160, 9961465654, 9567458318.