തെങ്കര പഞ്ചായത്ത് പ്ലാന്‍റേഷൻ കോർപ്പറേഷനു കത്ത് നല്കി
Thursday, October 6, 2022 12:29 AM IST
മണ്ണാർക്കാട് : തത്തേങ്ങലത്തുള്ള പ്ലാന്‍റേഷൻ കോർപ്പറേഷന്‍റെ സ്ഥലത്ത് സൂക്ഷിച്ചിട്ടുള്ള എൻഡോസൾഫാൻ ശേഖരം അടിയന്തിരമായി സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റണമെന്നാവശ്യപ്പെട്ട് തെങ്കര ഗ്രാമപഞ്ചായത്ത് പ്ലാന്‍റേഷൻ കോർപ്പറേഷനു കത്തുനല്കി.
മണ്ണാർക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമണ്‍ ഡെവലപ്പ്മെന്‍റ് ആൻഡ് എൻവിയോണ്‍മെന്‍റ് പ്രൊട്ടക്ഷൻ ഫൗണ്ടേഷൻ മുഖ്യമന്ത്രിക്കു നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് ഗ്രാമപഞ്ചായത്തിന്‍റെ നടപടി.
പ്ലാന്‍റേഷൻ കോർപ്പറേഷന്‍റെ കശുമാവിൻ തോട്ടത്തിൽ വർഷങ്ങളായി സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ അടിയന്തരമായി നീക്കംചെയ്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് എച്ച്ഡിഇപി ഫൗണ്ടേഷൻ ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് മുഖ്യമന്ത്രിക്കു കത്തയച്ചത്.
മുന്നൂറ് ലിറ്ററോളം വരുന്ന എൻഡോസൾഫാൻ 2011 മുതലാണ് തത്തേങ്ങലത്ത് സൂക്ഷിച്ചുവരുന്നത്. 2014ൽ കീടനാശിനി സൂക്ഷിച്ചിരുന്ന ബാരലിനു ചേർച്ചയുണ്ടായതിനെ തുടർന്ന് പത്ത് ലക്ഷത്തോളം രൂപ മുടക്കി പുതിയ ബാരലിലേക്കു മാറ്റുകയായിരുന്നു.
എൻഡോസൾഫാൻ ശേഖരം ഉടൻ തന്നെ നീക്കം ചെയ്യുമെന്ന് അന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നുവെങ്കിലും എട്ട് വർഷം പിന്നിട്ടിട്ടും നടപടിയുണ്ടായില്ല. പ്ലാന്‍റേഷൻ കോർപ്പറേഷന്‍റെ കശുമാവിൻ തോട്ടത്തിൽ വർഷങ്ങളോളം നടന്ന എൻഡോസൾഫാൻ പ്രയോഗം പ്രദേശവാസികൾക്കിടയിൽ പലവിധ രോഗങ്ങൾക്ക് ഇടയാക്കി. 2015 മെയ് മാസത്തിൽ തൃശൂർ മെഡിക്കൽ കോളജിലെ അഞ്ച് ഡോക്ടർമാരടങ്ങുന്ന സംഘം ഇരുന്നൂറോളം പേരെ പരിശോധിച്ചതിന്‍റെ ഫലം പുറത്തുവന്നപ്പോൾ തത്തേങ്ങലത്ത് 45 പേർക്ക് സെറിബ്രൽ പാൾസി ഉൾപ്പടെയുള്ള ജനിതക വൈകല്യങ്ങളും മറ്റു ഗുരുതര രോഗങ്ങളും കണ്ടെത്തി.
അർബുദം ബാധിച്ച് മരിച്ചവരുമുണ്ട്. ജീവിച്ചിരിക്കുന്നവരിൽ ആരും എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിലുൾപ്പെട്ടിട്ടില്ലെന്നതാണു മറ്റൊരു ദുര്യോഗം. ദുരിതബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നല്കുന്നതിനും വേണ്ട നടപടി സ്വീകരിക്കണമെന്നും കത്തിൽ ഗ്രാമ പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.